Saturday, September 4, 2010

ഡാക്കിട്ടറോട് ചോദിക്കട്ട്..

ക്വിറ്റ് ഇന്ത്യേനെക്കുറിച്ച് ആരെങ്കിലും പറഞ്ഞാലൊടനേ കമ്പൂട്ടര്‍ സമരത്തെക്കുറിച്ച് യാരോ യെവടെയോ പറഞ്ഞ അരവാചകം കോട്ടി തര്‍ക്കിക്കും. കമ്പ്യൂട്ടര്‍ സമരത്തെക്കുറിച്ച് പോസ്റ്റിട്ടാലുടന്‍ പോളണ്ടിനെപ്പറ്റി തമാശിക്കും. പോളണ്ടിനെപ്പറ്റി എഴുതിയാല്‍ കൈരളി ചാനലിന്റെ മൂട്ടിലോടുന്ന പരസ്യമാവും കമന്റില്‍ കാണുക. കൈരളി ചാനലിനെക്കുറിച്ച് ലേഖനമെഴുതിയാല്‍ പണ്ടു പണ്ട് പണ്ട ഓന്തുകള്‍ക്കും ദിനോസറുകള്‍ക്കും മുന്‍പ് നിങ്ങള്‍ ട്രാക്ടറിന്റെ ടയറിന്റെ കാറ്റഴിച്ച് വിട്ടില്ലേ സഹാക്കളേ എന്നാവും ചോദ്യം. ട്രാക്ടറിനെക്കുറിച്ച് വിശദീകരിച്ചാല്‍ ദേശാഭിമാനി പത്രത്തില്‍ സിലിമാപരസ്യം കൊടുക്കാമോ എന്നാവും സംവാദവിഷയം. എന്നാപ്പിന്നെ ദേശാഭിമാനിയെക്കുറിച്ച് എഴുതിയാല്‍ ഒടനേ ഒരു റൌണ്ട് അടിച്ച് വന്ന് ക്വിറ്റ് ഇന്ത്യാനേക്കുറിച്ചാവും ചൊറി.

ഇതിനെ ആണോ ഡോക്ടര്‍ വലതു ആശയപാപ്പരത്തം എന്ന് പറയുന്നത് ?

5 comments:

  1. ഡാക്കിട്ടറോട് ചോദിക്കട്ട്..

    ReplyDelete
  2. കൈരളി ചാനല്‍ തുടങ്ങുമ്പോഴുള്ള പുകില്‍ ഒന്നോര്‍ത്തുനോക്കൂ... കേരളത്തിലെ ഏറ്റവും വലിയ സ്വത്തുടമ മാര്‍ക്കിസ്റ്റു പാര്‍ട്ടി.. എവിടന്ന് ഇവന്മാര്‍ക്ക് പണം... അബ്ദുള്‍വഹാബിനെ സഹായിച്ചു... അങ്ങനെയങ്ങനെ... ഇന്നിപ്പോ വഴിയേ പോകുന്നവനൊക്കെ ചാനലായി... ഉദ്ഘാടിച്ചുകഴിഞ്ഞേ വാര്‍ത്തപോലും വരൂ... ജയ്‌ഹിന്ദ്, ജീവന്‍, ഇന്ത്യാവിഷം... ഇപ്പൊ കേള്‍ക്കുന്നൂ വീരഭൂമിവിഷവും ചന്ദ്രികാവിഷവും വരുന്നത്രെ...

    ReplyDelete
  3. ഇഷ്ടമില്ലാത്ത അച്ചി തോട്ടതിനെല്ലാം കുറ്റം.
    പറഞ്ഞു പറഞ്ഞ് ഒന്നിനും ക്ലച്ച് പിടിക്കാതെ വന്നപ്പോള്‍ ഇപ്പോള്‍ ലോട്ടറിയിലാണ് പിടുത്തം. കള്ളലോട്ടറിക്ക് വെള്ളവും വളവും നല്‍കി കൂട്ടികൊണ്ടുവന്ന പത്രമുത്തശി കൂടുതല്‍ കോടികള്‍ ഉണ്ടാക്കിയത് ഒരു തെറ്റുമില്ലത്രേ....തെറ്റ് മുഴുവന്‍ വരുന്നത് കൈരളി നടത്തുമ്പോള്‍..!

    ReplyDelete
  4. എവിടേ, സൂരജ്‌ ഡാക്കിട്ടര്‍?

    ReplyDelete
  5. ..
    “പത്രമുത്തശ്ശിക്ക് അടുപ്പിലും തൂറാം”ന്നത്രെ പുതിയ ചൊല്ല്..
    ..

    ReplyDelete