Thursday, December 24, 2009

അയ്യപ്പ ബ്ലോഗിങ്ങ്

എന്തരണ്ണാ ചിന്തിച്ചോണ്ടിരിക്കണത്?

ഒന്നുമില്ലെഡേയ്..എന്തരൊക്കെ ചെയ്തിട്ടും പോസ്റ്റിലൊന്നും ആളു കേറുന്നില്ലെടേയ്..എഴുതിവിടുന്ന എനിക്ക് പോലും രണ്ടാം വട്ടം പോസ്റ്റ് വായിക്കാന്‍ മടിയാകുന്ന പോലുണ്ടെഡേയ്

അപ്പോ കഴിഞ്ഞ പോസ്റ്റും ചളമായാ അണ്ണാ?

ഒരുത്തനും വന്നില്ലെടേയ്..ആരെയെങ്കിലും ചൊറിഞ്ഞാല്‍ ഹിറ്റ് ആവും എന്ന് കരുതി മാക്സിമം ചൊറിഞ്ഞിട്ടും ഒരുത്തനും വന്നില്ല. ഇത്ര ചൊറിഞ്ഞിട്ടും എന്തെടേയ് തിരിച്ച് ചൊറിയാത്തെ എന്ന് ചോദിച്ച് പിന്നേം പോസ്റ്റിട്ടെഡെയ്..എന്നിട്ടും ഒരു %&#$നും തിരിഞ്ഞ് നോക്കിയില്ലെഡേ..ചങ്കെന്നൊരു സാധനം എനിക്കുണ്ടായിരുന്നെങ്കില്‍ അത് തകരുമായിരുന്നെഡേയ്..

അണ്ണാ, ചൊറി ഒരു കലയാണണ്ണാ..കലാപരമായും ശാസ്ത്രീയമായും ചൊറിയാതെ ഈ മത്സരാധിഷ്ഠിത കാലഘട്ടത്തില്‍ നെലനിന്നു പോകാന്‍ പാടാണണ്ണാ..

മനസ്സിലാവണ ബാഷേല്‍ പറയെഡേ..

അണ്ണാ, അണ്ണന്‍ എന്തരു ചെയ്ത്? അണ്ണനു ദേഷ്യമുള്ള നേതാവ് കൊച്ചായിരുന്നപ്പോള്‍ എഴുതിയതൊക്കെ കിണ്ടിക്കൊണ്ട് വന്ന് പോസ്റ്റിട്ട്. എന്നിട്ടതിന്റെ കൂടെ ബന്ധമില്ലാത്ത എന്തരൊക്കെയോ എഴുതിച്ചേര്‍ത്ത്.

എന്റെ കണ്ണില്‍ അതൊക്കെ ബന്ധമുള്ളത് തന്നെഡേയ്

വെവരമുള്ള ചെല അണ്ണന്മാരു വന്ന് മൂന്നേ മൂന്ന് കമന്റില്‍ അണ്ണന്റെ അഭ്യാ‍സം പൊളിച്ചടുക്കി

ഇത്തരം കഠിനപദങ്ങള്‍ പ്രയോഗിക്കല്ലെടേ..നോവുന്നു..

അപ്പ അണ്ണന്‍ എന്തരു ചെയ്ത്..പിന്നേം അതേ അഭ്യാസമെറക്കി..അണ്ണന്റെ പോസ്റ്റ് അവന്മാരു പൊളിച്ചടുക്കിയെന്ന് മനസ്സിലാക്കാന്‍ പോലും കഴിയാത്ത അണ്ണന്റെ പോസ്റ്റില്‍ കമന്റിട്ട് സമയം കളയണതെന്തരിനു എന്ന് വിയാരിച്ച് ലവന്മാര്‍ പിന്നെ വന്നില്ല..

എന്റെ വെവരക്കേടിനെക്കുറിച്ച് വെവരക്കേട് പറയാതെഡേയ്..അതോണ്ടല്ലേ ഞാന്‍ അടുത്തതില്‍ കളം മാറിച്ചവിട്ടിയത്..ധൈര്യമുണ്ടെങ്കില്‍ പോരിനു വാടേയ് എന്ന് വെല്ലുവിളിച്ചില്ലെഡേയ്

അണ്ണാ, തലയ്ക്കകത്ത് ആള്‍ താമസം ഉണ്ടായിരുന്നെങ്കില്‍ അണ്ണനിത്തരം തറവേലത്തരത്തിനു പോവത്തില്ലായിരുന്നണ്ണാ..പരട്ടയെന്നോ ചെരട്ടയെന്നോ എന്നോ വിളിച്ചാലൊന്നും വിവരമുള്ളവര്‍ വളിക്ക് വിളി കേള്‍ക്കൂലണ്ണാ..എതിരാളിയെ പരാജയപ്പെടുത്താന്‍ ആദ്യം വേണ്ടത് എതിരാളിക്ക് നമ്മളെക്കാള്‍ പുത്തിയുണ്ടെന്ന് ആദ്യമേ സമ്മതിച്ച് കരുക്കള്‍ നീക്കുകയാണണ്ണാ..അതിരാത്രം സിനിമേലു ഉമ്മറ് (ഉമ്മറും നല്ല സിനിമയും മരിച്ചു എന്ന് അനോണിമാഷ് പറഞ്ഞ ദി സേം ഉമ്മറിക്ക തന്നെ) ഇങ്ങനെയാണണ്ണാ എതിരാളികളെ ഡീല്‍ ചെയ്യുന്നത്.

അവന്മാര്‍ക്ക് എന്നേക്കാള്‍ വിവരമുണ്ടെന്ന സത്യം അംഗീകരിച്ചാല്‍പ്പിന്നെ എനിക്ക് വയറ്റീന്ന് പോകില്ലെഡേയ്

എന്നാപ്പിന്നെ അണ്ണന്‍ ആവണക്കെണ്ണയും കുടിച്ച് ഇവിടെ ഇരി..

ശരി..നീ പറ

ആദ്യം അണ്ണന്‍ കുറച്ച് വിവരം വെപ്പിക്കണം. നല്ല നല്ല പുസ്തകങ്ങള്‍ വായിക്കണം. വിക്കി വെച്ചുള്ള അഭ്യാസമൊക്കെ നിര്‍ത്തണം. ചരിത്രബോധം വേണം..നന്നായി, യുക്തിസഹമായി എഴുതണം.

ഇതിലും ഭേദം നീയെന്നെ കൊല്ലെഡേയ്..

ഇതൊക്കെ ഉണ്ടെന്ന് തോന്നിപ്പിച്ചാലും മതിയണ്ണാ. എന്നാലും എഴുതിവിടുന്നത് എന്താണെന്ന് അണ്ണനു തന്നെ മിനിമം ഒരു ധാരണവേണം. 14 വയസ്സുള്ള കൊച്ചനെക്കേറി പ്രമുഖ രാഷ്ട്രീയനേതാവ് എന്നൊന്നും പറഞ്ഞു കളയരുത്. പിന്നെ, എതിരാളി സ്വന്തം വീക്ക് പോയിന്റാണെന്ന് കരുതുന്ന പോയിന്റ് ഏതാണെന്ന് ഊഹിച്ച് അതില്‍ പിടിച്ച് എഴുതണം.കിറുകൃത്യം പോയിന്റുകള്‍ കൊടുക്കണം. ചൊറിയുമ്പോഴും അതുപോലെ പോയിന്റ് പിടിച്ച് പോയിന്റ് പിടിച്ച് ചൊറിയണം. അവന്മാരു കൊലകൊലയായി എപ്പ എറങ്ങീന്ന് കേട്ടാ മതി എന്റണ്ണാ..

ഇത് ഏക്കുമെന്നാണോ?

ഏക്കുമണ്ണാ..നൂറരത്തരം.അല്ലാതെ “അമേരിക്കേനേയോ ഇസ്രായിലെനെയോ സംഘപരിവാറിനെയോ തോണ്ടാനെക്കൊണ്ട് പറ്റില്ലേല്‍ എന്തരു
പോസ്റ്റ്‌?ഡേയ് നീയൊന്നും മിണ്ടൂല്ലേഡേ ബുജികളേ“ എന്നൊക്കെ ചോദിച്ചാല്‍ ആളിറങ്ങുന്ന കാലമൊക്കെ പോയണ്ണാ..അണ്ണന്‍ ഇസ്രായേലി-അമേരിക്കന്‍ പക്ഷപാതിയാണെന്ന് തെളിയുകേം ചെയ്യും..ഉദ്ദേശിച്ച കാര്യമൊട്ട് നടക്കേമില്ല...പിന്നെ ചൈനയെന്ന് മറ്റവന്മാരെ കളിയാക്കാന്‍ പറ്റാതെയും ആവും..

ഞാനെവടെടേയ് ഇസ്രായേലിനെക്കുറിച്ച് പറഞ്ഞത്..

അണ്ണന്‍ ച്വായ്ച്ചില്ല..വേറൊരുത്തന്റെ കാര്യം സാന്ദര്‍ഭികമായി പറഞ്ഞെന്നേ ഉള്ളൂ അണ്ണാ. മൊത്തത്തീ ചുരുക്കിപ്പറഞ്ഞാല്‍ അയ്യപ്പ ബൈജുവിനെപ്പോലെ വഴിയേ പോണവന്റെ പേരും വെച്ച് ‘നിന്റച്ഛന്‍ ലവനാണെങ്കിലും ലിവനാണെന്ന സത്യം എനിക്കറിയാം” എന്നൊക്കെ പോസ്റ്റിട്ടാ സിനിമാലേ കാണണപോലെ ചെപ്പക്കുറ്റി വീങ്ങും എന്നല്ലാതെ സാധനം ഹിറ്റാവൂലണ്ണാ..ഞാന്‍ പറഞ്ഞ വഴിക്കൊന്ന് അണ്ണന്‍ പോയി നോക്ക്..കൊറച്ച് ദിവസത്തീ അണ്ണന്‍ പുലിയാണണ്ണാ പുലി..

ശ്രമിച്ച് നോക്കട്ട്..

ആശംസകളണ്ണാ..ആശംസകള്‍..

ഡേയ്..എനിക്കിപ്പോ പെട്ടെന്നൊരു സംശയം..

എന്തരണ്ണാ..

നീയിപ്പോ പറഞ്ഞതൊക്കെച്ചേര്‍ത്ത് നീ തന്നെ ഒരു പോസ്റ്റാക്കിയാ അത് ഈ പാവം അണ്ണനെ ചൊറിഞ്ഞ പോലാവുകേം ചെയ്യും, നിന്റെ പോസ്റ്റ് ഹിറ്റാവുകേം ചെയ്യും...ഇല്ലേഡേ..

ഹഹഹ...അണ്ണനു പുത്തി മൊളച്ചു തൊടങ്ങി...ഇനി അണ്ണനെ പിടിച്ചാ കിട്ടൂലണ്ണാ...

Saturday, November 21, 2009

കമ്പ്യൂട്ടറോളും ട്രാക്ടറോളും

ഡാ കമ്പ്യൂട്ടറിനെക്കുറിച്ചൊരു പോസ്റ്റ് വന്നണ്ട്..

ഉവ്വാ..നന്നായി..

ട്രാക്ടറിനെക്കുറീച്ചുംണ്ട്..

ഇനീള്ള കാലം ടെക്നിക്കല്‍ ബ്ലോഗോള്‍ടേ കാലണ്.. പുത്തന്‍ കമ്പ്യൂട്ടറ് ഒരെണ്ണം വേടിക്കണംന്ന് വെച്ചട്ട് കാലം കൊറെ ആയി.. ട്രാക്ടറെന്തൂട്ടിനണ്..പെരപണിയാന്‍ നാല് സെന്റില്യാണ്ടിരിക്കുമ്പഴാണ് ട്രാക്ടറ്

ഇതങ്ങനത്തെ പോസ്റ്റല്ലടാ..കമ്പ്യൂട്ടര്‍, ട്രാക്ടര്‍, സ്വാശ്രയവിദ്യാഭ്യാസം...ആ ലൈനില്‌ള്ളത്..

വിദ്യാഭ്യാസംന്ന് പറഞ്ഞപ്പോ ഒറപ്പായി. ഇടതന്മാര്ടെ ബ്ലോഗന്നെ..എന്തൂട്ടണ് കന്നാല്യോള് പറേണേ..

കമ്പ്യൂട്ടറിനെയല്ലാ എതിര്‍ത്തെ, ജനവിരുദ്ധായ കമ്പ്യൂട്ടര്‍ വല്‍ക്കരണെത്തെയാണെതിര്‍ത്തെ, ട്രാക്ടറിനെയല്ല തൊഴിലാളി വിരുദ്ധമായ യന്ത്രവല്‍ക്കരണത്തെയാണെതിര്‍ത്തെ, സ്വാശ്രയവിദ്യാഭ്യാസം എന്ന ആശയത്തിനെയാണെതിര്‍ത്തെ, സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനത്തെയല്ല..ദിങ്ങനത്തെ ലൈനില്‌ള്ള പോസ്റ്റ്..

അയിലിത്തിരീശ്ശെ ശരീണ്ട്ന്ന് തോന്ന്‌ണു..ഞാനാ പോസ്റ്റാ ഒന്ന് വായിക്കട്ട്രാ..

ന്തൂട്ട് ശരീണ്ട്ന്ന്?പോസ്റ്റ് മുഴോന്‍ വായിക്കാനാ? നല്ല കാര്യായി..പോസ്റ്റ് വായിക്കാതെ കമന്റണതല്ലേടാ ഇപ്പഴത്തെ ഫാഷന്‍..മുഴോന്‍ വായിക്കാത്ത ബ്ലോഗില് പോയി അലമ്പ്ണ്ടാക്കണതിലേ ഒരു ത്രില്ലുള്ളൂ..

ത്രില്ല്ണ്ടാക്കാന്‍ നിനക്കിതിനെക്കുറിച്ചൊക്കെ ശരിക്ക് വല്ല വിവരോണ്ടാ? വെറ്തെ പോയി അവന്മാര്ടേന്ന് പെരുക്ക് വാങ്ങിവെക്കണാ..

ഡാ ഇതില് വിവരത്തിന് വല്യ റോളൊന്നൂല്യ..മ്മടെ പഴേ ലൈന്‍ ല്ലേ അദങ്ങ്ട് പൂശ്വന്നെ..

ഏത് ? വായക്ക് തോന്നീത് കോതക്ക് പാട്ട് ലൈനാ?

നെനക്ക് വെവരണ്ട്ട്ടാ..വിചാരിച്ച പോലെയല്ല..ഞാനാ പോയിട്ടൊര് കമന്റാ താങ്ങാം..കമ്പ്യൂട്ടറ് കൊണ്ടന്ന വണ്ടിക്ക് തലവെക്കാന്‍ പോയോര് ഇപ്പോ കമ്പ്യൂട്ടറിന്റെ മുന്നീന്നെണീക്കിണില്യാ, ട്രാക്ടറിനെ എതിര്‍ത്തോര് ദേ ട്രാക്ടര്‍ ട്രെയിലറ്‌ കൊണ്ടര്ണു..പിണ്രായീന്റെ മോന്‍ പിണ്രായീനെപ്പോലെ രാഷ്ട്രീയക്കാരനാവാണ്ട് ബര്‍മ്മിങ്ങ്ഹാലില് പടിക്കാന്‍ പോണൂന്നൊക്കെ..

നിന്നേ നിന്നേ..നീയല്ലേ ഇന്നാള് കൊട്യേരീന്റെ മോന്‍ രാഷ്ട്രീയത്തില് വന്നേനേ എതിര്‍ത്തേ..

അദന്ന്..ഇദിന്ന്..അവന്മാര് ഇങ്ങ്ട് ചോദിക്കണ്ട ചോദ്യം നീയന്നെ ചോയിക്കാന്‍ തൊടങ്ങ്യാ തൊടക്കത്തിലേ സംഗതി പാളുംട്ടാ..

ഇദ് ഞാന്‍ സ്വയംവിമര്‍ശനം നടത്തീന്നേള്ളൂ..കമന്റാന്‍ തൊടങ്ങ്യാ പിന്നെ മ്മളേ ബേറൊരാളാണ്..

ബേറൊരാള്‍ നല്ല ഐ.ഡി.യാട്ടാ..അത്‌മ്മക്ക് വേണ്ടിവരും..നീ പിന്നെ മ്മള് കട്ടീത് വെച്ചട്ട്‌ള്ള മനോര്‍മേം മാത്രൂമീം ഒക്കെ ഇങ്ങ്ടെട്ത്തോ..മ്മക്ക് പറയാണ്‍‌ള്ളതൊക്കെ അയില്ണ്ട്..

ഒര് സ്വയവിമര്‍ശനം കൂടീണ്ട്..അവര് പറഞ്ഞിട്ട്‌ള്ളതെന്താന്ന് അവര്‍‌ടെ സൈറ്റിലും പത്രത്തിലും വന്നതല്ലേ വേണ്ടേ..

നീയെന്തൂട്ട് ഇടത് വിമര്‍ശകനാണ്ടാ? അവര് പറഞ്ഞ്‌ട്ട്‌ള്ളത് ആര്‍ക്ക് വേണം? അവര് പറഞ്ഞതിനെയൊക്കെ മ്മടെ മാത്രൂമീം മനോരമേം മംഗളോം വളച്ചൊടിച്ച് വെച്ചണ്ട്..മ്മടെയൊക്കെ പണി എള്‌പ്പാക്കാനായിട്ട്..അതാണവരു പറഞ്ഞിട്ട്‌ള്ളത്‌ന്ന് നമ്മളാ സ്ഥാപിക്കാന്‍ പൂവാണ്..ഇതല്ല പറഞ്ഞേ ഇങ്ങനെയാ പറഞ്ഞെന്ന് ലിങ്കൊക്കെ പൊക്കിക്കൊണ്ട്ന്ന് അവന്മാര്‍‌ തെളിയിക്കുമ്പഴക്കും മ്മള് വിഷയാ മാറ്റും..ആണവത്തിലിക്ക് ഒറ്റച്ചാട്ടാണ്..അത് പൊളിഞ്ഞാ ക്രമസമാധാനത്തിലിക്ക്..

ഇദ് അക്രമല്ലേഡാ ഇവനേ..

ആക്രമിക്കാന്‍ തന്നെയല്ലേഡാ മ്മള് പോണത്..അപ്പോ ഫുള്‍ സ്വിങ്ങില് പെടയ്ക്ക്യന്നെ..ഇ.എം.എസിന്റെ മോള് രാധ ഡോക്ടറാന്ന് വരെ മ്മള് വേണങ്കി പറയും...

പിണ്ര്യായീന്റെ കൊട്ടാരത്തില് പെടക്കാന്‍ പോയതിന്റ ഷെയിം ഇത് വരെ തീര്‍ന്നട്ടില്യാ..

അദന്ന്..ഇദിന്ന്..അവന്മാര് ഇങ്ങ്ട് പറയണ്ട കാര്യം നീയന്നെ പറ്യാന്‍ തൊടങ്ങ്യാ തൊടക്കത്തിലേ സംഗതി പാളുംട്ടാ...

ഇല്ലില്യാ..പാളിക്കില്യാ..ശരിക്ക് പിടിച്ചോള്ണ്ട്..

പിന്നെ പിള്ളേറ്ടെ സമരം കാരണം പടിപ്പ് മൊടങ്ങീന്ന്‌ള്ള പഴേ സെന്റി വീണ്ടും അടിക്കാം, ദീര്‍കദൃഷ്ടീല്യാന്ന് പറ്‌യാം.പിന്നെ പണ്ട് വാദിച്ച് തോറ്റട്ട്‌ള്ള കുട്ടനാട്ടിലെ കാര്യം പിന്നേം പൊക്കിക്കൊണ്ടരാം.. ചരിത്രത്തെ മ്മള് ങ്ങനെ തലകീഴാക്കി നിര്‍ത്താന്‍ പൂവണ്..

എല്ലാം കഴിയുമ്പ മ്മടെ ചാരിത്ര്യം നഷ്ടപ്പെടാണ്ടിരുന്നാ മത്യാറ്‌ന്നു..:)

ഇനിപ്പോ ഇദൊക്കെ പൊളിഞ്ഞൂന്ന് ബെച്ചാലും ചൈനാ, ദലൈലാമാ, ബ്രിന്താ കാരാട്ടിന്റെ വട്ടപ്പൊട്ട്, എ.കെ.ജി സെന്ററിലെ അരിവാളുമ്മല്‍ത്തെ സൊര്‍ണ്ണപ്പെയിന്റ്, ദേശാഭിമാനി കാന്റീനിലെ കരിമീന്‍ ഫ്രൈ...എന്തോരം കാര്യങ്ങളാടാ ഈ ഇടതന്മാര്‍ക്കെതിരെ പാടിനടക്കാന്‍ പാണന്റെ സഞ്ചീല്‌ള്ളേ..

എടക്കിത്തിരി സംസ്‌കൃതം പറഞ്ഞില്ലെങ്കി എനിക്കെന്തോ പോലെയാണ്..

നീ പറഞ്ഞോ..അപ്പ അവന്മാരാ കമന്റാ ഡിലിറ്റും..അപ്പോ മ്മക്ക് ഫാസിസം, ജനാതിപത്യവിരുദ്ധത, വയലന്‍സ് ന്നൊക്കെ കേറ്റിക്കൊടക്കാം..

ഉം..പോസ്റ്റിനെ വഴിതെറ്റിക്കാന്‍ പറ്റ്‌യ ആദ്യചാന്‍സിലന്നെ ഞാന്‍ അത് ചെയ്തോള്‌ണ്ട്..ന്നാലും ഒരു കാര്യത്തില് മാത്രേ വെഷമള്ളൂ..പണ്ടൊക്കെ മ്മളൊന്ന് തൊടങ്ങിക്കൊടത്താ മത്യാര്‍ന്നു..അവടന്നും ഇവടന്നും ആണും പെണ്ണുമൊക്കെ വന്ന് ആഘോഷാക്കുമാരുന്നു..അതുപോലെ ഒന്ന് ആര്‍മ്മാദിച്ചിട്ടെത്ര കാലായി..

നീ വെഷമിക്കാണ്ടിരി..ആ കാലം തിരിച്ച് കൊണ്ടരാന്‌ള്ള ഒര് ശ്രമായിട്ടിതിനെ കര്ത്യാ മതി..നീയാ ഐ.ഡിയോളും പാസ്വേഡോളും ഒക്കെ എടുത്ത് ഇങ്ങ്ട് വാ..

കട്ടന്‍‌ചായക്ക് പറയണ്ടേ?

കൊറച്ച് പരിപ്പ്വടയും പറഞ്ഞോ...അവന്മാര്‍ക്കെതിരെ ഇദും ഒരായുധന്നെ..

Monday, November 16, 2009

എന്തോന്ന് ഇന്‍ഡ്യ ....അതൊക്കെ മുംബൈ അല്ലിയോ?

എന്തോന്ന് ഇന്‍ഡ്യ ...അതൊക്കെ ബോംബെ അല്ലിയോ എന്നത് പഴയൊരു ഫലിതമാണ്. കേരളത്തില്‍ നിന്ന് ബോംബൈയിലേക്ക് തൊഴില്‍ തേടി പോകുന്നവരില്‍ ചിലര്‍ തിരിച്ചു വന്നിട്ട് നടത്തുന്ന പൊങ്ങച്ചത്തെ കളിയാക്കുന്നതിനായി ഏതോ രസികന്‍ ഉണ്ടാക്കിയ ഒന്ന്. ഇന്ന് ബോംബൈ ഇല്ല. അത് മുംബൈ ആയിരിക്കുന്നു..എന്നാല്‍ എന്തോന്നിന്‍ഡ്യ...അതൊക്കെ മുംബൈ അല്ലേ എന്ന് ചോദിക്കുന്ന ചിലരുടെ വംശം കുറ്റിയറ്റിട്ടില്ല എന്ന് ഇടക്കിടെ വരുന്ന വാര്‍ത്തകള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. സ്വന്തം പ്രസക്തി നഷ്ടപ്പെട്ടുവോ എന്ന് ആശങ്കാകുലരാകുന്ന അവസരങ്ങളില്‍ തങ്ങളും ജീവിച്ചിരിപ്പുണ്ട് എന്നറിയിക്കാനായി ഇത്തരം ചില ഉദ്ധീരണങ്ങള്‍. പഴയ ബോംബൈ വാചകം നിര്‍ദ്ദോഷമായ പൊങ്ങച്ചമാണെങ്കില്‍ ഇന്നത്തെ മുംബൈ വാചകം കറകളഞ്ഞ മണ്ണിന്റെ മക്കള്‍ വാദത്തിന്റെയും സങ്കുചിത ചിന്തയുടെയും വിഷലിപ്തമായ സൃഷ്ടിയത്രെ.

ഒരു മറാത്തിയാണെന്നതില്‍ അഭിമാനമുണ്ടെന്നും എന്നാല്‍ ഒരു ഇന്ത്യക്കാരന്‍ എന്നതിനാണ് പ്രഥമ പരിഗണനയെന്നും ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറഞ്ഞതിനെതിരെ വാളും മുഖപ്രസംഗവുമായി ഇറങ്ങിയിരിക്കുകയാണ് ശിവസേനയും ബാല്‍ താക്കറെയും സാമ്‌നയും. ക്രിക്കറ്റ് കളിക്കാരന്‍ ക്രിക്കറ്റ് കളിച്ചാല്‍ മതിയെന്നും രാഷ്ട്രീയത്തിലേക്ക് ബാറ്റേന്താന്‍ വരേണ്ടെന്നുമാണത്രെ വെരട്ട്.

കിട്ടുന്ന ആദ്യ അവസരത്തില്‍ മറ്റുള്ളവരുടെ രാജ്യസ്നേഹത്തെ ചോദ്യം ചെയ്യാന്‍ മടിയില്ലാത്തവര്‍ രാജ്യത്തെ അനുകൂലിച്ച് ഒരുത്തന്‍ പറയുമ്പോള്‍ ഉടനെ എതിര്‍ക്കാന്‍ ഇറങ്ങുന്നതില്‍ ചെറ്റത്തരമുണ്ട്. അവരുടെയും അവരുടെ കൂട്ടത്തിലെ മറ്റുള്ളവരുടെയും രാജ്യസ്നേഹ ഗീര്‍വാണത്തിന്റെ പൊള്ളത്തരങ്ങള്‍ ഉടുതുണിയില്ലാതെ മുന്നില്‍ നില്‍ക്കുന്ന അവസ്ഥ.

ലോകത്തെക്കുറിച്ച് ചിന്തിക്കുന്നവനോട് ഇവര്‍ രാജ്യത്തെക്കുറിച്ച് മാത്രം ചിന്തിച്ചാല്‍ മതിയെന്നു പറയും. രാജ്യത്തെക്കുറിച്ച് ചിന്തിച്ചാല്‍ ഇവര്‍ സംസ്ഥാനത്തെക്കുറിച്ച് ചിന്തിച്ചാല്‍ മതിയെന്നു പറയും. പിന്നെ ജില്ലയാകും, താലൂക്കാകും, വില്ലേജാകും, താന്‍ താമസിക്കുന്ന ചുറ്റുവട്ടം ആകും. പിന്നെ താന്‍..താൻ മാത്രമാകും..

ഊച്ചാളികള്‍...

*

വാൽ

ലോകത്തിലെ പട്ടിണിക്കാരുടെ എണ്ണം 100 കോടി കവിഞ്ഞെന്നോ? അതിനു ഞാനെന്നാ വേണമേടാ ഊ.......വ്വേ?

Saturday, November 14, 2009

സഭാകമ്പം/പിണറായീന്റെ കൊട്ടാരം

ഇത്തവണ തലേക്കെട്ട് രണ്ടാണ്..പഴയ വിജയശ്രീന്റെ ‘യൌവനം-വണ്ടിക്കാരി‘ സിലിമേടെ പോലെ..ഇന്റര്‍ബെല്ലു വരെ ഒരു സിലിമാ..ലത് കഴിഞ്ഞാ ബേറൊന്ന്..

കഴുത്തേ തലകാണുവോ ഇല്ലയോ എന്ന സംശയത്തിനു മറുപടിയായതുകൊണ്ടാണ് രണ്ട് തലക്കെട്ടിട്ടത്..കള്ളക്കമ്മുക്കള് ഒരു തലക്കെട്ട് വെട്ടിയാല്‍ മറ്റൊന്ന്....ഈ തലവെട്ട് കമ്മുക്കളുടെ ഇടയില്‍ പെട്ടാല്‍ രാവണന്‍ പോലും ലങ്ങ് ബാംഗലൂരുവില്‍ ചെന്ന് താമസമാക്കും..പോസ്റ്റിടാന്‍ ഒരു ഒറപ്പിന്. :)

*

ഒരു സഹോദരന്‍ ഒരു പോസ്റ്റില് ഒരു കമന്റില് ഇങ്ങനെ പറയുകയുണ്ടായി...

ഞാന്‍ കോളേജില്‍ പി.ഡി.സി യ്ക്ക് പഠിയ്ക്കുമ്പോള്‍ ഒരു കെ.എസ്.യു നേതാവുണ്ടായിരുന്നു. ആകര്‍ഷകമായ വ്യക്തിത്വം കൊണ്ട് ആരെടെയും ആദരവു പിടിച്ചുപറ്റാന്‍ കഴിവുള്ള ആള്‍. അന്ന് പുള്ളിക്കാരന്‍ ഡിഗ്രിയ്ക്ക് പഠിയ്ക്കുകയായിരുന്നു. പിന്നീട് ഒരിയ്ക്കല്‍ കണ്ടപ്പോള്‍ പുള്ളി കാര്യവട്ടത്ത് എം.എയ്ക്ക് പഠിയ്ക്കുകയായിരുന്നു. രാഷ്ട്രീയമൊക്കെ ഇപ്പോഴുമുണ്ടോ എന്ന ചോദ്യത്തിന്‌ ചിരിച്ചുകൊന്ട് രാഷ്ട്രീയവും കൊണ്ട് അങ്ങോട്ടു ചെന്നാല്‍ കഴുത്തിനുമുകളില്‍ തലകാണില്ല എന്നായിരുന്നു മറുപടി.

ഇതിനൊരു മറുപടി നല്‍കുവാനായിക്കൊണ്ട്, ഒരു വിശദീകരണം നല്‍കുവാനായിക്കൊണ്ട് ഇങ്ങനെ പറയേണ്ടിയിരിക്കുന്നു...

സഹോദരന്‍ ശുദ്ധനായ ഒരു പാവം ആട്ടിങ്കുട്ടി ആകുന്നു..നിഷ്കളങ്കനും കാപട്യമില്ലാത്തവനും ആകുന്നു. തലയില്‍ കഴുത്ത് കാണില്ലെന്നു പറഞ്ഞ മറ്റേ സഹോദരന്റെ വാക്കുകള്‍ പൂര്‍ണ്ണമായും ‘വിശ്വസിക്കുക‘ വഴി, ശരിയാണെന്നു കരുതുക വഴി,അതിങ്ങനെ പ്രചരിപ്പിക്കുക വഴി സഹോദരന്റെ ഉള്ളിലെ ഇരുപ്പുവശം പുറത്തേക്ക് വരികയാണെന്നു മനസ്സിലാക്കാന്‍ പോലും സാധിക്കാത്തവണ്ണം സഹോദരന്‍ ഒരു നിഷ്കളങ്കന്‍ ആകുന്നു. തലയില്ലാത്തവര്‍ക്ക് മത്സരിക്കാന്‍ കഴിയുന്ന ഒരു കാമ്പസ് ആണ് കാരിയവട്ടം എന്നാ‍ണോ സഹോദരാ പറഞ്ഞുകൊണ്ട് വരുന്നത്? സഹോദരന്റെ പാര്‍ട്ടിക്കാര്‍ സ്ഥിരമായി, എല്ലായ്പ്പോഴും, എല്ലാ കാലത്തും മത്സരിക്കുകയും, തെരഞ്ഞെടുപ്പില്‍ നില്‍ക്കുകയും ചെയ്യുന്ന കാമ്പസ് തന്നെയാണ് സഹോദരാ കാരിയവട്ടം. പച്ച തൊടാതെ പോകുന്നത് കയ്യിലിരുപ്പ് കൊണ്ടല്ലെ എന്ന് ചിന്തിക്കൂ സഹോദരാ.

2001 വര്‍ഷത്തെ ഒരു വാര്‍ത്ത പറയുന്നത് കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയിലെ ഗ്രൂപ്പിസം എന്ന സാത്താ‍ന്റെ സന്തതി കെ.എസ്.യു എന്ന കുഞ്ഞിനെയും ആവേശിച്ചതിനാലാണ് സഹോദരന്റെ കക്ഷി പരാജത്തിന്റെ കടലിലേക്ക് പതിച്ചത് എന്നാണ് സഹോദരാ. തല ഉള്ളത് കൊണ്ടായിരിക്കണമല്ലോ സഹോദരാ അവര്‍ തെരഞ്ഞെടുപ്പില്‍ നിന്നതും തോറ്റതും. തലയില്ലാത്തവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാം എന്ന് കേരള യൂണിവേഴ്സിറ്റി നിയമങ്ങളില്‍ പറയുന്നില്ലല്ലോ സഹോദരാ. ബുദ്ധിയുള്ള കെ.എസ്.യു സഹോദരങ്ങള്‍ ജയിക്കാന്‍ അവസരങ്ങള്‍ ഇല്ലാത്തിടത്തും, എന്തെങ്കിലും തടയാന്‍ സാധ്യതകള്‍ ഇല്ലാതെ പോകുന്ന ഇടങ്ങളിലും സ്വന്തം തല കൊണ്ടു വെക്കില്ല എന്നല്ലേ സഹോദരാ സഹോദരന്റെ സഹോദരന്‍ പറഞ്ഞതിന്റെ പച്ചപ്പരമാര്‍ത്ഥം? ചിന്തിച്ച് അതായത് ധാനിച്ച് കാര്യങ്ങള്‍ മനസ്സിലാക്കൂ സഹോദരാ. ഈ പോയിന്റ് ഇവിടെ പറയുവാനായിക്കൊണ്ട് അവസരം തന്ന സഹോദരന്റെ കമന്റിനു ഒരു നന്ദിയുണ്ട് സഹോദരാ..

ഈ സഹോദരന്‍ തന്നെ മറ്റൊരു പോസ്റ്റില്,മറ്റൊരു കമന്റില് ഇങ്ങനെയും പറയുകയുണ്ടായി...

സി.പി.എം നെ കള്ളവോട്ടുമായി ബന്ധപ്പിയ്ക്കുമ്പോള്‍ ചില സി.പി.എം ചായ്‌വുള്ളവര്‍ക്ക് അമര്‍ഷമുള്ളതുപോലെ തോന്നുന്നു.(കോണ്‍ഗ്രസ് കള്ളവോട്ട് ചെയ്യുന്നില്ല എന്നല്ല സി.പി.എം കള്ളവോട്ടു ചെയ്യുന്നുണ്ട് എന്നതാണ് എന്റെ പോയിന്റ്.)

ഇതിനൊരു മറുപടി നല്‍കുവാനായിക്കൊണ്ട്, ഒരു വിശദീകരണം നല്‍കുവാനായിക്കൊണ്ട് ഇങ്ങനെ പറയേണ്ടിയിരിക്കുന്നു...

സഹോദരാ, രണ്ടു കൂട്ടരും കള്ളവോട്ട് ചെയ്യുന്നുവെങ്കില്‍, അതിലൊരുത്തന്റെ കാര്യം മാത്രം എപ്പോഴും പറയുന്നത് മനഃസാക്ഷിക്കു നിരക്കുന്ന പ്രവൃത്തിയാണോ? കെ.എസ്.യുവിന്റെ ആട്ടിങ്കുട്ടികള്‍ സ്വന്തം സംഘടനാ തെരഞ്ഞെടുപ്പില്‍ വരെ കള്ളവോട്ട് ചെയ്തതിന്റെ വര്‍ത്തമാനങ്ങള്‍ സഹോദരന്റെ കര്‍ണ്ണങ്ങളില്, നയനങ്ങളില്, ഇന്ദ്രിയങ്ങളില് പതിയാതെ പോയതാണോ? എക്സ്പ്ലോറര്‍ എടുത്ത്, മൂന്ന് ബ്ലോഗ് തള്ളി, മൂന്ന് പോസ്റ്റ് തള്ളി വായിച്ചാല്‍ അറിയാവുന്ന കാര്യമല്ലേ ഉള്ളൂ സഹോദരാ. സഹോദരന്‍ ഈ പോസ്റ്റില് പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നല്ലവണ്ണം മനസ്സിരുത്തി വായിപ്പാനായിക്കൊണ്ട് അപേക്ഷ. സ്വന്തം ഭവനങ്ങളില്‍ കള്ളത്തരം കാണിക്കുന്ന കുട്ടികള്‍ അതായത് പിഞ്ചുപൈതങ്ങള്‍ പുറത്ത് വരുമ്പോള്‍ എന്തൊക്കെ അതിക്രമം കാണിക്കില്ല?

ആ സഹോദരന്‍ ഇങ്ങനെ തുടരുകയുണ്ടായി....

കഴിഞ്ഞ ലോക് സഭാ ഇലക്ഷനില്‍ എന്റെ വോട്ട് കള്ളവോട്ടായി കമ്യൂണിസ്റ്റു പാര്‍ട്ടി പ്രവര്‍ത്തകര്‍ ചെയ്തു എന്നതിന് വിശ്വാസയോഗ്യമായ മൊഴികളുണ്ട്. എന്റെ മാത്രമല്ല സ്ഥലത്തില്ലാതിരുന്ന എനിയ്ക്കു പരിചയമുള്ള മറ്റു ചിലരുടെയും.(സ്ഥലത്തില്ലാതിരുന്നതിനാല്‍ ഞാന്‍ വോട്ടുചെയ്യാന്‍ എത്തില്ല എന്ന് പ്രിസൈഡിംഗ് ഓഫീസറെ അറിയീച്ചിരുന്നു, ഒരു നടപടിയും പുള്ളി സ്വീകരിച്ചുമില്ല.) ചോദ്യം ചെയ്ത കോണ്‍ഗ്രസിന്റെ ബൂത്ത് ഏജന്റിന്റെ മര്‍ദ്ദിയ്ക്കുകയും വിരട്ടിയോടിയ്ക്കുകയും ചെയ്തു. വോട്ടു ചെയ്തവരുടെ ലിസ്റ്റ് വിവരാവകാശം വഴി കിട്ടാന്‍ വഴിയുണ്ടോ എന്നറിയാല്‍ ചന്ദ്രേട്ടന്‍ വഴി അങ്കിളിനെ സമീപിച്ചിരുന്നു. സാധ്യതയില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. അല്ലായിരുന്നെങ്കില്‍ സകലവിധ തെളിവുകളും കൂ‍ടെ കുറഞ്ഞപക്ഷം ഒരു പോസ്റ്റെങ്കിലും ഇടാന്‍ കഴിയുമായിരുന്നേനേ.(ഉറപ്പ്)

ഇതിനൊരു മറുപടി നല്‍കുവാനായിക്കൊണ്ട്, ഒരു വിശദീകരണം നല്‍കുവാനായിക്കൊണ്ട് ഇങ്ങനെ പറയേണ്ടിയിരിക്കുന്നു...

സഹോദരന്‍ വിശ്വാസയോഗ്യം എന്ന് വിശേഷിപ്പിക്കുന്നത് വിശ്വാസത്തിന്റെ പുറത്ത് തന്നെയാണോ എന്നറിയുവാനായിക്കൊണ്ട് അത്യധികമായ ആകാംക്ഷ ഉളവായിരിക്കുന്നു. വിശ്വാസയോഗ്യത്തിന്റെ നിര്‍വചനം എന്താണന്നറിയുവാനായിക്കൊണ്ട് അത്യധികമായ ജിജ്ഞാസ അതായത് ക്യൂരിയോസിറ്റി ഉളവായിരിക്കുന്നു. സഹോദരന്‍ വിശദീകരിക്കുമല്ലോ.

സ്ഥലത്തില്ലാതിരുന്ന സഹോദരന്‍ പ്രിസൈഡിങ്ങ് ആപ്പീസറെ വര്‍ത്തമാനങ്ങള്‍ അറിയിച്ചത് കത്ത് വഴിയോ ഫോണ്‍ വഴിയോ ആയിരിക്കണമല്ലോ. സഹോദരന്റെ കയ്യക്ഷരവും ശബ്ദവും കേട്ട ഉടന്‍, കണ്ടയുടന്‍ സഹോദരന്റെ പാര്‍ട്ടിയേതെന്ന് മനസ്സിലാക്കിയ, പ്രിസൈഡിങ്ങ് ആപ്പീസറുടെ നാമം വാഴ്ത്തപ്പെടട്ടെ. കോണ്‍ഗ്രസ് കയ്യക്ഷരവും കോണ്‍ഗ്രസ് ശബ്ദവും ഉണ്ട് എന്ന ഈ പുതിയ വിവരം അത്യധികമായ ആഹ്ലാദത്തെ പ്രദാനം ചെയ്യുന്നു സഹോദരാ. എങ്കിലും സാ‍ത്താന്‍ ഒരു സംശയം മനസ്സില്‍ ഉരുവാക്കുന്നു. പ്രിസൈഡിങ്ങ് ആപ്പീസര്‍ ഒരു നടപടിയും എതിര്‍ക്കാതിരുന്നത് സഹോദരന്റെ പാര്‍ട്ടിക്കാരെ സഹായിക്കാനും ആയിക്കൂടേ? കള്ളവോട്ട് ചെയ്തെന്നു ഉറപ്പുണ്ടായിരുന്നുവെങ്കില്‍ സഹോദരന്റെ ആളുകള്‍ക്ക് ചലഞ്ച് ചെയ്യാമായിരുന്നില്ലേ സഹോദരാ?

ബൂത്തില്‍ ഇരിക്കുവാന്‍ സഹോദരന്റെ പാര്‍ട്ടിക്കാര്‍ക്ക് ഇപ്പോഴും ആളുകള്‍ ഉണ്ട് എന്നത് സന്തോഷമുളവാക്കുന്ന കാര്യം തന്നെ. തിരുവനന്തപുരം തിരുവനന്തപുരം എന്ന് പേരായ ഒരു സ്ഥലത്ത് ശശിസഹോദരന്‍ ശശിസഹോദരന്‍ എന്നു പേരായ ഒരു സഹോദരന്‍ കയ്യിലെ കാശുമുടക്കി ഏജന്‍സിയില്‍ നിന്നും ആളെ വെച്ചാണ് സ്ലിപ്പുകള്‍ നല്‍കിയതും ബൂത്തില്‍ ഇരുത്തിയതും എന്ന വര്‍ത്തമാനം വായിക്കുകയുണ്ടായി. അങ്ങിനെയല്ലാതെയും ഉണ്ട് എന്നത് വിശ്വാസയോഗ്യമായ വിവരം തന്നെ എന്ന് കരുതുന്നു. ആ ശശി സഹോദരന്‍ വിജയത്തെ പ്രാപിക്കുകയാല്‍ മുടക്കിയ ധനം തിരിച്ചു പിടിക്കാനായിക്കൊണ്ട് കഴിയും എന്നതും സന്തോഷമുളവാക്കുന്ന വര്‍ത്തമാനം തന്നെ.

സഹോദരന്‍ എഴുതാമെന്ന് ഉറപ്പ് നല്‍കിയ പോസ്റ്റ് വരാത്തതില്‍ ഖേദിക്കുന്നു. എങ്കിലും രഹസ്യസ്വഭാവമുള്ള ലിസ്റ്റുകള്‍ വേണമെന്ന് വാശി പിടിക്കുന്നത് എത്രമാത്രം ശരിയാണെന്ന കാര്യത്തില്‍ സന്ദേഹം നിലനില്‍ക്കുന്നു സഹോദരാ. ആ ലിസ്റ്റ് പുറത്താവുകയാണെങ്കില്‍ കോണ്‍ഗ്രസിനു വോട്ട് ചെയ്ത സഹോദരങ്ങളെ സാത്താന്റെ സന്തതികളായ മാര്‍ക്സിസ്റ്റുകാര്‍ ആക്രമിക്കുകയില്ലേ സഹോദരാ? അനാവശ്യകാര്യങ്ങള്‍ പുറത്താക്കുക വഴി സ്വന്തക്കാരെ ദ്രോഹിക്കുന്നത് ശരിയാണോ സഹോദരാ? നിന്നെപ്പോലെ നിന്റെ അയല്‍‌വോട്ടറെയും സ്നേഹിക്കുക എന്നല്ലേ സഹോദരാ പ്രമാണം?

ആ സഹോദരന്‍ ഇവ്വിധം തുടരുകയുണ്ടായി....

സുധീ‍രന്‍ ആലപ്പുഴയില്‍ തോറ്റ ലോക്സഭാ ഇലക്ഷനില്‍ ഒരേ പെണ്‍‌കുട്ടിതന്നെ(കമ്യൂ‍ണിസ്റ്റു പാര്‍ട്ടി) ഒരു നാലഞ്ചുവോട്ടെങ്കിലും ചെയ്തതു കണ്ടൂ എന്ന് എന്റെ ഒരു സഹപാഠി അവകാശപ്പെട്ടിട്ടൂണ്ട്.(വിശ്വാസയോഗ്യം,എന്നോടു കള്ളം പറയണ്ട കാര്യം അവര്‍ക്കില്ല.)

ഇതിനൊരു മറുപടി നല്‍കുവാനായിക്കൊണ്ട്, ഒരു വിശദീകരണം നല്‍കുവാനായിക്കൊണ്ട് ഇങ്ങനെ പറയേണ്ടിയിരിക്കുന്നു...

സഹോദരികള്‍ പറഞ്ഞാല്‍ വിശ്വസിക്കാത്തവന്‍ സഹോദപട്ടത്തിനു അര്‍ഹനല്ല എന്നത് സത്യം തന്നെ സഹോദരാ. എങ്കിലും നാലഞ്ച് എന്നു പറയുമ്പോള്‍ നാലോ അഞ്ചോ എന്ന് ചില അവിശ്വാസികള്‍ ചോദിക്കുകയാണെങ്കിന്‍ എന്ത് മറുപടി പറയും സഹോദരാ? നാലഞ്ച് ഇരുപതായിക്കൂടേ സഹോദരാ? ഇടതുപക്ഷക്കാരിയാകയാല്‍ ആ സഹോദരിയെ കുടിക്കുന്ന വെള്ളത്തില്‍ വിശ്വസിക്കാന്‍ കൊള്ളില്ല സഹോദരാ. ഇരുപത് കള്ളവോട്ട് ചെയ്തിട്ട് നാല് അഥവാ അഞ്ച് എന്ന് തെറ്റിദ്ധരിപ്പിച്ചതായിരിക്കും സഹോദരാ. പല പെണ്‍കുട്ടികള്‍ അവരുടെ വോട്ട് തന്നെ ചെയ്താല്‍ അതിനെ കള്ളവോട്ട് എന്ന് പറയാന്‍ പറ്റുകയില്ല സഹോദരാ. ‘ഒരേ പെണ്‍കുട്ടി തന്നെ’ എന്ന് സഹോദരന്‍ എടുത്ത് പറയേണ്ട കാര്യമില്ല.

ആ സഹോദരന്‍ ഇവ്വിധവും തുടരുകയുണ്ടായി....

കള്ളവോട്ടു ചെയ്തതിന്റെ കഥകള്‍ ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ വിവരിച്ചിട്ടൂണ്ട്. കയ്യിലെ മഷി തൂത്തുകളയാല്‍ ലായകങ്ങള്‍ വരെ പാര്‍ട്ടി അറേഞ്ച് ചെയ്യാറൂണ്ടത്രെ.(കേട്ടറിവുമാത്രം, വിശ്വാസയോഗ്യമാണോ എന്നറിയില്ല.)

ഇതിനൊരു മറുപടി നല്‍കുവാനായിക്കൊണ്ട്, ഒരു വിശദീകരണം നല്‍കുവാനായിക്കൊണ്ട് ഇങ്ങനെ പറയേണ്ടിയിരിക്കുന്നു...

സഹോദരന്റെ കേട്ടറിവു തന്നെയാണു സഹോദരാ യഥാര്‍ത്ഥ അറിവ്. അതിനു മീതെ ഒരു വിക്കിയും പറക്കില്ല സഹോദരാ. പിണറായിയില്‍ നിന്നുള്ള സഹോദരനായ വിജയന്റെ കമലാ എന്റര്‍പ്രൈസസ് (അതേ സഹോദരാ..പുരാണങ്ങളില്‍ പ്രതിപാദിക്കുന്ന അതേ സിംഗപ്പൂര്‍ കമ്പനി തന്നെ) തങ്ങളുടെ ഫാക്ടറിയില്‍ നിന്ന് പുറത്തിറക്കുന്ന ഉല്പന്നം ഈ ലായകങ്ങള്‍ ആണു സഹോദരാ. ബിനീഷ് കൊടിയേരി എന്ന മറ്റൊരു സഹോദരനാണു സഹോദരാ അതിന്റെ മൊത്തവും ചില്ലറയും ആയ വ്യാപാരത്തിന്റെ നാഥന്‍. തോമസ് ഐസക്ക് എന്ന സഹോദരനാണു സഹോദരാ അതിനാവശ്യമായ ധനകാര്യം കൈകാര്യം ചെയ്യുന്നത്. എം.എ. ബേബി എന്ന സഹോദരനാണു സഹോദരാ ഉല്പാദനത്തിനാവശ്യമായ വിദ്യാഭ്യാസം നല്‍കുന്നത്. പാലോളി മുഹമ്മദ് കുട്ടി എന്ന അല്പം മൂത്ത സഹോദരനാണു സഹോദരാ പ്രാദേശികമായ വില്പനക്ക് കളമൊരുക്കുന്നത്. സ്ഥലത്തില്ലാഞ്ഞിട്ടും മറ്റെല്ലാ കാര്യങ്ങളും അറിയുന്ന സഹോദരന്‍ ഈ വര്‍ത്തമാനങ്ങള്‍ അറിയാതെ പോയത് സാത്താന്റെ കളി തന്നെ. ക്രൈം നന്ദന്‍ എന്ന സഹോദരനും ‘ഭൂമി‘ കുമാരന്‍ എന്ന സഹോദരനും ഇതൊന്നും പറഞ്ഞു തന്നില്ലെ സഹോദരാ?

ഈ ഒരു ടൈമില്, ഈയൊരു അവസരത്തിങ്കല്, ഈയൊരു പ്രത്യേക സ്ഥിതിവിശേഷത്തിങ്കല് വിട പറയുകയാണ്. ഇനിയും ആവശ്യം വരികയാണെങ്കില്, സന്ദര്‍ഭം സംജാതമാകയാണെങ്കില് വീണ്ടും കാണാം സഹോദരാ...

*

ളോഹയും കളസവും ഊരിയിട്ടപ്പോള്‍ ഒന്ന് ഫ്രീ ആയപ്പോള്‍ യെന്തൊരാശ്വാസം...

പിണറായി വിജയന്റെ ‘കൊട്ടാര’ത്തിന്റെ ഫോട്ടോയെന്ന് പറഞ്ഞ് പാറിനടക്കുന്ന പിതൃശൂന്യ ഇമെയിലിന്റെ വകേലൊരു തന്തയാവാനും തൊട്ടിലിലിട്ട് കളിപ്പിക്കാനും ആളുകള്‍ ഉണ്ടെന്നറിഞ്ഞപ്പ പെരുത്ത് സന്തോഷ..ഫോട്ടോവില്‍ കാണണ കോപ്പ് ആരിന്റെയെന്നറിയില്ല. ന്നാലും പിണറായീന്റേതെന്ന് പറഞ്ഞാ നാലാളു പോസ്റ്റിക്കേറും.....അതിന്റെ ലൊക്കേഷം കണ്ടുപിടിക്കാന്‍ മത്സരം വെച്ചാ സന്ദേശം മനസ്സിലാക്കി ചൊറിക്കമന്റുമായി ഒന്നരമുതല്‍ അഞ്ചരവരെയുള്ള ടീംസ് വന്നോളും..

പിന്നെ അരെങ്കിലും എതിര്‍ത്താല്‍ പറയാന്‍ ചില മുന്‍കൂര്‍ ജാമ്യങ്ങള് വേണം‍..ഞാനും സഖാവാണെന്ന അവകാശവാദം മതിയാകും‍..തള്ളേ..പണ്ട് നുമ്മയും സഖാവായിരുന്നെന്ന് അവകാശപ്പെടാത്ത ഒരു സംഘപരിവാറിയെയൊ കാങ്കിര്‍സുകാരനെയോ കണ്ടിട്ട് മരിക്കണമെന്ന മോഹം വടികുത്തിപ്പിരിയത്തേ ഉള്ളൂ എന്നാണ് തോന്നുന്നത്.

വരുന്ന ഇമെയിലിലെ പടം ഒരാളുടെ വീടാണെന്ന് പറഞ്ഞ് കിട്ടിയാല്‍ തലയ്ക്ക് വെളിവുള്ളവന്‍ ആദ്യം ചെയ്യേണ്ടത് അത് ശരിയോ എന്ന് ചെക്ക് ചെയ്യുക എന്നതാണ്. “നുമ്മ ബിശ്വസിക്കണില്ലാ, യെന്നാലും ആ ബീടിന്റെ പോട്ടം പോസ്റ്റുകാണെന്ന്“ ജാമ്യനെടുക്കേണ്ടി വരുന്നതിന്റെ കാരണം ശരീരത്തിന്റെ ചില പ്രത്യേകഭാഗങ്ങള്‍ക്ക് ആവശ്യത്തിനുറപ്പില്ല എന്നതാണ്. പത്രങ്ങളും ചാനലുകളും ഇത്രയും കാലമായി കൊട്ടാരത്തിന്റെ ഫോട്ടോ പ്രസിദ്ധീകരിക്കാത്തതെന്തുകൊണ്ട് എന്ന ചോദ്യം സ്വയം ചോദിച്ചാല്‍ മതിയാവും കളി മനസ്സിലാക്കാന്‍. അപ്പോ ഉദ്ദേശ്യം വേറെയാണ്..സത്യം മനസ്സിലാക്കലും മണ്ണാങ്കട്ടയുമൊക്കെ പുകമറ.

ന്യൂസ് അറ്റ് കേരള വ്യക്തമായി അത് പറഞ്ഞിട്ടുണ്ട്...

ഗീബല്സിയന്‍ തന്ത്രം എന്നാല്‍ എന്താണെന്ന് ഇതൊക്കെ കാണുമ്പോഴാണ് മനസ്സിലാകുന്നത്. കൊള്ളാവുന്ന ഏതെങ്കിലും ഒരു വീടിന്റെ പടം എടുത്ത് പിണറായിയുടെയാണെന്ന് പ്രചരിപ്പിക്കുക, പിന്നതിന്റെ മേലെ ചര്‍ച്ച കമന്റുകള്‍ അങ്ങിനെ ആ കാര്യം ജന മനസ്സുകളിലങ്ങ് പ്രതിഷ്ഠിക്കുക.ഇത്തരം തികച്ചും നിരുത്തരവാദപരമായ ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നതിനു മുമ്പ് ചുരുങ്ങിയ പക്ഷം അതിലെന്തെങ്കിലും വാസ്തവം ഉണ്ടോ എന്നു ഒന്നന്വേഷിക്കുന്നത് നന്നായിരുന്നു. ഇതല്ല ഇതിന്റെ പത്തിലൊന്നു വലിപ്പമുള്ള വീടെങ്കിലും പിണറായിക്കുണ്ടായിരുന്നെങ്കില്‍ കൊല്ലാനുപയോഗിച്ച കത്തിയും തൂറാനുപയോഗിച്ച കുണ്ടിയും അന്വേഷിച്ചു നടക്കുന്ന കേരളത്തിലെ മാധ്യമ പിമ്പുകള്‍ അത് എന്നേ ഒന്നാം പേജ് വാര്ത്തയാക്കിയേനേ. പോളിറ്റ്ബ്യൂറോ രേഖ ചോര്ന്നു കിട്ടുന്നു എന്ന് അവകാശപ്പെടുന്നവര്‍ക്കാണോ ഒരു വീടിന്റെ പടം കിട്ടാന്‍ പ്രയാസം.എന്തേ അവരാരും അത് പ്രസിദ്ധീകരിക്കാത്തത്. ദേശാഭിമാനിക്കും കൈരളിക്കും അതിനു പുറകെ പോകെണ്ട കാര്യമില്ല.

നീയൊരു കള്ളനാണെന്ന് ഞാന്‍ പറഞ്ഞാല്‍ നീ തെളിയിച്ചോണം കള്ളനല്ലെന്ന്. ഞാനങ്ങ് പറഞ്ഞിട്ടു പോവും..ക്രൈം നന്ദനും ഭൂമി കുമാരനും എന്റെ കൂടെ ഉള്ളപ്പോള്‍ നീയെത്ര പറഞ്ഞാലും എങ്ങും എത്തില്ല എന്ന അഹങ്കാരം എനിക്കുണ്ടെന്ന് കൂട്ടിക്കോ.

വിശ്വസിക്കുന്ന കാര്യം മാത്രവേ പോസ്റ്റാവൂന്ന് ബ്ലോഗറണ്ണന്‍ കണ്ടീഷന്‍ വെക്കാത്ത സ്ഥിതിക്ക് ആര്‍ക്കും എന്തും പോസ്റ്റ് ചെയ്യാമെന്നായിരിക്കും. സീപീയെമ്മിനെക്കുറിച്ചാവുമ്പോള്‍ പ്രത്യേകിച്ച്..അവരെക്കുറിച്ച് നുണ പറയുന്നതില്‍ കുറ്റബോധത്തിന്റെ ആവശ്യവും ഇല്ലല്ലോ.

അല്ലെങ്കില്‍ പിന്നെ പ്രാഥമികകൃത്യനിര്‍വഹണം പോലും നടത്താതെ രാവിലെ തൊട്ടേ സി.പി.എം വിരുദ്ധത ഛര്‍ദ്ദിക്കുന്ന മറ്റേ അണ്ണനെങ്ങനെ ഒരു അഞ്ച് അഞ്ചര സ്ല്ലീപ്പിംഗ് പിത്സ് അടിക്കാതെ ഉറങ്ങാന്‍ പറ്റും?

കാര്യമറിയണം എന്നുള്ളവര്‍ക്കു വായിക്കാനായി ശതമന്യു പണ്ടേ കാര്യങ്ങളൊക്കെ ഇവിടെ വിശദമായി എഴുതി വെച്ചിട്ടുണ്ട്..

കൂത്തുപറമ്പില്‍നിന്ന് മമ്പറത്തേക്കുള്ള റോഡുവക്കില്‍ ആര്‍ക്കും കാണാവുന്നതാണ് പിണറായി വിജയന്റെ വീട്. ഈ വീടിന് ഒരു കോടിയിലേറെ ചിലവഴിച്ചെന്ന് പ്രചരിപ്പിക്കുന്നവരെ പിണറായിയിലേക്ക് ക്ഷണിക്കട്ടെ. മൂന്ന് നില വീട്. വീടിന്റെ ഓരോ നിലയിലേക്കും കാര്‍ കയറ്റാനുള്ള വഴി, കുളിമുറി വരെ ശീതീകരിച്ചത്, നാല് വിദേശ പട്ടികള്‍.......കാണിച്ചുതരാമോ ഈ പ്രചാരകര്‍? അങ്ങനെയൊന്നുമില്ല, നാട്ടില്‍ ജീവിക്കുന്ന സാധാരണക്കാരുടേത് മാത്രമാണ് പിണറായിയുടെ ജീവിതസാഹചര്യങ്ങളെങ്കിലോ? തിരുവനന്തപുരത്തെ പാര്‍ടി ക്വാര്‍ട്ടേഴ്സില്‍ ഏതൊരു സാധാരണക്കാരനെയും പോലെയാണ് പിണറായിയും ഭാര്യയും ജീവിക്കുന്നത് എന്ന് തെളിയിച്ചാലോ? മാപ്പുപറയുമോ ഈ കുബുദ്ധികള്‍ കേരളത്തോട്.

തള്ളേ...ആരോടിതൊക്കെ പറയണത്..സ്ലീപ്പിംഗ് പിത്സ് അടിച്ചവനെ ഉണര്‍ത്താം..അടിച്ചെന്ന് അഭിനയിച്ച് കിടക്കുന്നവനെ ഉണര്‍ത്തുന്നതെങ്ങനെ?

Wednesday, November 11, 2009

ഒരു ജനാധിപത്യവാദിയുടെ അസ്ഥിര ചിന്തകള്‍

രാവിലെ എഴുന്നേറ്റു. ഇടത് വശം ചേര്‍ന്നാണ് എഴുന്നേറ്റത്. ഇന്നത്തെ ദിവസം പോക്ക് തന്നെ. കാലമാടന്മാരുടെ സൈഡ് വെച്ച് എഴുന്നേല്‍ക്കുന്നത് ഒരു ജനാധിപത്യവിശ്വാസിയേയും മാനവികതാവാദിയേയും സംബന്ധിച്ചിടത്തോളം സ്റ്റാലിനിസത്തില്‍ മുക്കിയ ലെനിനിസം ചേര്‍ത്ത മാര്‍ക്സിസം പോലെ വര്‍ജ്ജിക്കേണ്ട ഒന്നാണ്. ഇനി മുതല്‍ വലതുവശം ചേര്‍ന്നേ എഴുന്നേല്‍ക്കാവൂ..ശ്രദ്ധിക്കണം.

പല്ലുതേക്കാന്‍ പേസ്റ്റ് ഞെക്കിയപ്പോള്‍ അത് കാലി. അതെങ്ങനാ? പണ്ട് പല്‍പ്പൊടി വന്നപ്പോള്‍ എതിര്‍ത്തിരുന്ന ഇടതന്മാരല്ലേ ഇപ്പോള്‍ പേസ്റ്റ് മുഴുവന്‍ ഉപയോഗിക്കുന്നത്. നമ്മളെപ്പോലുള്ള പാവപ്പെട്ട ജനാധിപത്യവാദികള്‍ക്ക് വിരലു തന്നെ ശരണം. വലതുകൈ കൊണ്ട് പല്ലു തേച്ചെന്നു വരുത്തി.

ഭാര്യ കൊണ്ടു വെച്ച കാപ്പി മോന്തി. വീരന്‍ വലതുപക്ഷത്തേക്ക് വന്നതില്‍പ്പിന്നെ കാപ്പിക്കും ചായയ്ക്കും ഒക്കെ എന്താ ഒരു ടേസ്റ്റ്. വയനാടന്‍ മണ്ണിന്റെ ഒരു ശക്തി. പാലൊഴിച്ച കാപ്പിയേ കുടിക്കൂ എന്നതൊരു വാശിയാണ്. അവന്മാരുടെ കട്ടഞ്ചായയോടുള്ള പ്രത്യയശാസ്ത്രപരവും ജനാധിപത്യമൂല്യങ്ങളില്‍ ഉറച്ചതുമായ എതിര്‍പ്പ്. പുട്ടും പഴവും ചിക്കനും കുഴച്ച് അടിച്ചു. അവന്മാരുടെ പരിപ്പുവടക്കെതിരെ ഒരു ജനാധിപത്യവാദിയുടെ സ്വാഭാവിക പ്രതിഷേധം.

ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സൈബര്‍ സ്പേസിലെ ജനാധിപത്യവാദികളെ ഒരുമിപ്പിക്കണം എന്ന് ഇന്നലെ സ്വപ്നത്തില്‍ ഇന്ദിരാജി പറഞ്ഞിട്ട് പോയതേയുള്ളൂ. പാവം ഇന്ദിരാജി. അന്നത്തെ സാഹചര്യത്തിനനുസരിച്ച് സ്വാഭാവിക പ്രതികരണമായി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ജനാധിപത്യപരമായ നടപടിക്ക് എത്ര പള്ള് കേട്ടു. രാജൻ, ഈച്ചരവാര്യര്‍ എന്നൊക്കെ പറഞ്ഞ് ആ ഇടതന്മാര്‍ ലീഡറെ എത്ര ദ്രോഹിച്ചു. എത്ര പേരെ പിടിച്ച് അകത്തിട്ടാലെന്താ, ഉരുട്ടിയാലെന്താ കൃത്യസമയത്ത് ബസ് ഓടുകയും ഓഫീസ് തുറക്കുകയും ചെയ്തില്ലേ? ‘സര്‍ക്കാരിന്റെ അഭിപ്രായം പ്രസിദ്ധീകരിക്കാനുള്ള‘ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പൂക്കാലമല്ലായിരുന്നോ അന്ന് ? ഇന്ദിരാജിയില്ലായിരുന്നെങ്കില്‍ നമുക്ക് അടിയന്തിരാവസ്ഥ എന്നൊന്ന് കാണാന്‍ പറ്റുമായിരുന്നോ? സ്മരണ വേണം ഇടതന്മാരേ സ്മരണ.

എന്നാലും ബാങ്ക് ദേശസാല്‍ക്കരണം, പ്രിവിപേഴ്സ് നിര്‍ത്തലാക്കല്‍ തുടങ്ങി ഇന്ദിരാജി നടപ്പിലാക്കിയ നടപടികളോട് തനിക്കെന്തോ യോജിക്കാന്‍ തോന്നുന്നില്ല. അതിലെ ഇടതുപക്ഷ സ്വഭാവം ആയിരിക്കാം കാരണം. നാവടക്കൂ പണിയെടുക്കൂ, കുറച്ച് സംസാ‍രം കൂടുതല്‍ അദ്ധ്വാനം എന്നതിനോടും യോജിപ്പില്ല. തന്നെപ്പോലുള്ള വിടുവായന്മാര്‍ നാവടക്കിയാല്‍ ചത്തുപോകില്ലേ? ഇപ്പോഴത്തെ ദേശീയ തൊഴിലുറപ്പ് പദ്ധതിയും, വനവാസി നിയമവും ഒക്കെ അതുപോലെ തന്നെ. എന്തിനാണ് കോണ്‍ഗ്രസ് ഇടതന്മാരുടെ പരിപാടികള്‍ നടപ്പിലാക്കുന്നത്? എന്നാലും ഒരു സമാധാനമുണ്ട്. നടപ്പിലാക്കുന്നത് കോണ്‍ഗ്രസ് ആകയാല്‍ അത് അവസാനം വലതുപരിപാടിയായേ അവസാനിക്കൂ. പാവപ്പെട്ട മുതലാളിമാരുടെ രോമത്തിനുപോലും ഒരു കുഴപ്പവും സംഭവിക്കില്ല.

ഇന്ത്യയിലെ ജനസംഖ്യ എന്ത് പോക്കാണ് പോകുന്നത്? അന്ന് സഞ്ജയ് മോന്റെ നിര്‍ബന്ധിത വന്ധ്യംകരണം പോലുള്ള ജനോപകാരപ്രദമായ നടപടികള്‍ ഇല്ലായിരുന്നെങ്കില്‍ എന്താവുമായിരുന്നു ഇപ്പോള്‍ സ്ഥിതി? പാവം മോൻ. ദല്‍ഹിക്കൊക്കെ എന്താ ഇപ്പോള്‍ ഒരു സൌന്ദര്യം. ഇടിച്ചു നിരപ്പാക്കിയാണെങ്കിലും മോന്‍ അന്ന് ചേരി നിര്‍മാര്‍ജ്ജനം’ നടത്തിയല്ലായിരുന്നെങ്കില്‍ ദല്‍ഹിക്കിത്ര സൌന്ദര്യം ലഭിക്കുമായിരുന്നോ? ഇതുപോലെ തന്നെയാണ് വിമോചന സമരവും. തികച്ചും സ്വാഭാവിക പ്രതികരണം. വിമോചനസമരം ഇല്ലായിരുന്നെങ്കില്‍ കേരളത്തിന്റെ വികസനം അന്‍പതു കൊല്ലം പിറകോട്ട് പോകുമായിരുന്നു. സഹായിച്ച സി.ഐ.എക്ക് നന്ദി പറയേണ്ടിയിരിക്കുന്നു. ഫാദര്‍ വടക്കനെപ്പോലെ സമരത്തില്‍ പങ്കെടുത്ത ചിലര്‍ പിന്നീട് സമരത്തെ തള്ളിപ്പറഞ്ഞത് അവരുടെ ജനാധിപത്യ വിരുദ്ധത.

ചിന്തകള്‍ കാടുകയറുകയാണ്.

അടിയന്തിരാവസ്ഥ പിന്‍‌വലിക്കുക എന്ന രാഷ്ട്രീയമര്യാദ കാണിച്ച ഇന്ദിരാജിയെയുടെ സ്വാഭാവികപ്രതികരണത്തിന്റെ രാമണീയകത, 1984ലെ സിഖ് കൂട്ടക്കൊലയെന്ന സ്വാഭാവികപ്രതികരണത്തിന്റെ മനുഷ്യസ്നേഹപരത, വിമോചനസമരത്തിന്റെ ജനാധിപത്യപരത..നമ്മുടെ രാഷ്ട്രീയചരിത്രത്തിലെ ഒരിക്കലും മറക്കാനാകാത്ത ഏടുകള്‍ ഇതൊക്കെയാണ്.

സ്വാതന്ത്ര്യം കിട്ടിയാല്‍ കോണ്‍ഗ്രസ്സ് പിരിച്ചുവിടണം എന്ന് ഗാന്ധിജി പറഞ്ഞിട്ടില്ല. അഥവാ പറഞ്ഞിട്ടുണ്ടെങ്കില്‍ അങ്ങേരു ഗാന്ധി അല്ല. ഘാണ്ടി ആണ്. കോണ്‍ഗ്രസിനെ കുറ്റം പറയുന്ന ഒരാളെയും മഹാത്മാ എന്ന് വിളിക്കാന്‍ ഈ മാനവികതാവാദിയെ കിട്ടില്ല. ഹല്ല പിന്നെ. സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനം നല്‍കി മാര്‍ക്സിസ്റ്റുകാര്‍ പ്രചരിപ്പിക്കുന്ന നുണയാണ് ഗാന്ധി കോണ്‍ഗ്രസ് പിരിച്ചുവിടണം എന്ന് പറഞ്ഞു എന്നത്. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം കോണ്‍ഗ്രസ്സ് ഭരണസാരഥ്യം ഏറ്റെടുത്തത് കൊണ്ട് മാത്രമാണ് ഇന്ത്യ ഇന്ന് കാണുന്ന സ്വാഭാവിക അവസ്ഥയില്‍ എത്തിച്ചേര്‍ന്നത്. ഞാനും എന്റെ ഭാര്യയും കുട്ട്യോളും തട്ടാനും ലാപ്‌ടോപ്പും ബ്രോഡ്‌ബാന്‍ഡും ചിക്കനുമൊക്കെയുള്ള ഈ സമത്വസുന്ദരഭാരതത്തില്‍ എത്തിയത്. സ്മരണ വേണം ഇടതന്മാരേ സ്മരണ.

ഇനി പ്രാഥമിക കൃത്യനിര്‍വഹണം കഴിഞ്ഞ ശേഷം ബാക്കി ചിന്തിക്കാം..സുധാകരനെന്ന ജനാധിപത്യത്തിന്റെ അമരക്കാരനെക്കുറിച്ച് ചിലതൊക്കെ എഴുതണം. ചിന്തിക്കണം. പിണറായിയിലെ ചന്തയില്‍ നിന്ന്, കടകളില്‍ നിന്ന്, പച്ചക്കറിയും പലചരക്ക് വ്യഞ്ജനങ്ങളും ഒക്കെ സഞ്ചിയില്‍ എടുത്തിട്ട് നടന്നുപോകുന്ന ഒരു സഖാവിനെക്കുറിച്ച് കൂടി എഴുതാം. സിനിമ കാണുന്നതിന്റെ ഓരോരോ ഗുണങ്ങളേയ്. എല്ലാ വില്ലന്മാരുടെയും സ്വഭാവം എടുത്ത് മാര്‍ക്സിസ്റ്റുകാരനാണിവന്‍ എന്നു പറഞ്ഞ് എത്ര വേണമെങ്കിലും ഇങ്ങനെ എഴുതിക്കൊണ്ടിരിക്കാം. കീരിക്കാടന്‍ ജോസ് ഈ ബ്ലോഗിന്റെ നാഥൻ.

ഉഗാണ്ടയിലിരുന്ന് എഴുതുന്നതുകൊണ്ട് ഒന്നും പേടിക്കാനില്ല. ധൈര്യമായി എഴുതാം. നാട്ടിലായിരുന്നെങ്കില്‍ തന്റെ കയ്യിലിരുപ്പ് വെച്ച് നോക്കുമ്പോള്‍ പണ്ട് ജയന്‍ ഒരു സിനിമയില്‍ പറഞ്ഞ പോലായേനേ ജീവിതം. പല്ലിന്റെ എണ്ണം കുറയും എല്ലിന്റെ എണ്ണം കൂടും.

പ്രാഥമികകൃത്യനിര്‍വഹണം കഴിഞ്ഞ് വന്നിരുന്ന് ചിന്തിക്കുമ്പോള്‍ ഇതുവരെ ചിന്തിച്ചതിന്റെ നേര്‍ വിപരീതം ആയിപ്പോകുമോ? എന്നാലും സാ‍രമില്ല. ഇതൊക്കെ കീറിക്കളഞ്ഞ് അതെഴുതിവെക്കാം. മന്മോഹന്‍ സിങ്ങ് രാജിവെക്കണം എന്നെഴുതി കുറച്ച് കഴിഞ്ഞ് അത് മായ്ച്ച് മന്മോഹന്‍ സിങ്ങിനു അഭിവാദ്യങ്ങള്‍ എന്നെഴുതിവെക്കാന്‍ ഉളുപ്പില്ലാത്ത തന്നോടാണ് കളി. സ്മരണ വേണം ഇടതന്മാരേ സ്മരണ..

Saturday, October 24, 2009

ഇദെന്തൂട്ടാ..

ബിനീഷ് കൊടിയേരി വെടി വെച്ചാല്‍ ആകാശം ഇടിഞ്ഞു വീഴുമോ?

അല്ല അറിയാന്‍ മേലാഞ്ഞിട്ടു ചോദിക്കുവാ " കൊടിയേരി വെടി വെച്ചാല്‍ ആകാശം ഇടിഞ്ഞു വീഴുമോ?"

ടിയാന്‍ ഒരു തോക്കെടുത്ത്, അതില്‍ ഒരു ഉണ്ട ഫിറ്റ് ചെയ്ത് ആകാശത്തിലോട്ട് ഉന്നം പിടിച്ച് വെടിവെച്ചാല്‍ ആകാശം ഇടിഞ്ഞുവീഴുമോന്ന് ?

ചില പത്ര’വാര്‍ത്ത’കളും, ചില നവസദാചാരികളുടെ ജല്‍പ്പനങ്ങളും കണ്ടാല്‍ തോന്നും ആകാശം അങ്ങനെ പൊട്ടിവീഴാന്‍ കാത്തിരിക്കുകയാണെന്ന്.. ഇന്നലെവരെ മോഡേണ്‍ ആവാത്തതിനു മല്ലുവിനെ കുറ്റം പറഞ്ഞിരുന്നവരും, മല്ലുവിന്റെ കപടസദാചാരബോധത്തെ പരിഹസിച്ചിരുന്നവരും വരെ വാര്‍ത്തയിലൊരു പ്രത്യേക പേരു കണ്ടയുടന്‍ സദാചാരപ്പോലീസിന്റെ തൊപ്പിയും, ലാത്തിയും, യൂണിഫോമുമിട്ട് ഇറങ്ങുന്നതുകണ്ടാല്‍ അമ്മച്ചിയാണേ സഹിക്കൂല..

നാട്ടിന്‍‌പുറത്തൊരു ചൊല്ലുണ്ട്..

“അണ്ടിയുള്ളവന്‍ കളിയ്ക്കും, ഇല്ലാത്തോന്‍ നോക്കിയിരിക്കും” (കശുവണ്ടിയാണേ പ്രതിപാദ്യവിഷയം)

വാര്‍ത്തയെഴുത്തുകാരന്റെ മുഖത്തുനോക്കി ഇത് പറയാന്‍ തന്തക്കും തള്ളക്കും ഒക്കെ എന്ന് ധൈര്യം വരുന്നോ അന്നേ മക്കളെപ്പറ്റിയുള്ള കഥാരചന നില്‍ക്കൂ..

വാര്‍ത്ത സത്യമോ, അതില്‍ കാണിച്ചിരിക്കുന്ന ഫോട്ടൊ ടിയാന്റെ തന്നെയോ, ആ ഫോട്ടോക്കും ഉദ്ധാരണശേഷിയുണ്ടോ, മോര്‍ഫിങ്ങുണ്ടോ എന്നതൊന്നും പ്രതിപാദ്യവിഷയമല്ല. വല്ലവന്റെയും വല്ലവളുടെയും സ്വകാര്യത ഭഞ്ജിക്കലായോ ചാനലിന്റെ രഹസ്യക്യാമറാ പരിപാടി എന്നതും പ്രതിപാദ്യവിഷയമല്ല. ‘ലവളുമാര്‍ക്കൊക്കെ എന്ത് പ്രൈവസി..എല്ലാം മറ്റേ കേസുകളല്ലേ’ എന്ന കോഞ്ഞ ഞ്യായമുള്ളപ്പോള്‍ വിഷയം മറ്റേത് തന്നെ ആവുന്നതാണ് സുഖം. ഏതോ ഫോട്ടോ കണ്ടയുടന്‍ ടിയാനെ അറസ്റ്റ് ചെയ്തെന്ന് വാര്‍ത്തയുണ്ടാക്കിയവരോട്, അത് ഫോര്‍വേര്‍ഡിയും, ഡിഗ് ചെയ്തും നടന്നവരോട്, ട്വീറ്റി ട്വീറ്റി നടന്നവരോട് ഒന്നേ പറയാനുള്ളൂ..വല്ലവന്റെയും ജീവിതം കൊണ്ടാണ് കളി മക്കളേ...അമ്മയും പെങ്ങളുമൊക്കെ എല്ലാവര്‍ക്കുമുണ്ട് ..അവനല്ല ഇവന്‍ എന്ന തിരുത്ത് വരുമ്പോഴേക്കും ചില ജീവിതങ്ങളെങ്കിലും തുലഞ്ഞിരിക്കും. അത് നമ്മുടേതല്ലാത്ത കാലത്തോളമേ ചിരി കാണൂ..

*
“അന്വേഷിച്ച് കണ്ടുപിടിക്കടേയ്...അതല്ലേ നിന്റെ തൊഴില്‍” എന്ന് ടിയാന്റെ തന്ത മുഖത്ത് നോക്കി പറഞ്ഞപ്പോഴെങ്കിലും സണ്ണിമാര്‍ക്കൊരു ചമ്മല്‍?

എവടെ?

കുണ്ടിയെത്ര കുളം കണ്ടിരിക്കുന്നു, കുളമെത്ര കുണ്ടി കണ്ടിരിക്കുന്നു..

*
ഡിസ്‌ക്ലെയിമറുമില്ല ഒരു കോപ്പുമില്ല.

......പുല്ല്

Friday, October 9, 2009

ശവങ്ങള്‍ക്കെന്തിനാ പ്രത്യേക ബീമാനം ?

രാഹുല്‍ജി കേരളാവില്‍ വന്ന് കെ.എസ്.യുവിനെ പുനര്‍ജീവിപ്പിക്കാന്‍ വേണ്ടി( ചത്തതിനെ ആണു സാധാരണഗതിയില്‍ പുനര്‍ജീവിപ്പിക്കുക എന്നൊന്നും ഇതിനര്‍ത്ഥമില്ല!) ഉള്ള കാളേജിലും ഉസ്കൂളിലുമൊക്കെ കേറിയിറങ്കി ഗ്ലേമറിനെപ്പോലും തൃണവല്‍ഗണിച്ച് വെശര്‍ത്ത് പ്രവര്‍ത്തിക്കുന്നത് കണ്ട് കലിമൂത്ത സഹാക്കന്മാരു ചൊറിയുന്ന പോസ്റ്റുമിട്ടുകൊണ്ട് വരും. രാഹുല്‍ജീന്റെ കാറു കൊണ്ടു വരാന്‍ എയര്‍ഫോഴ്സിന്റെ വിമാനം ദല്‍ഹി-നെടുമ്പാ‍ശ്ശേരി, നെടുമ്പാശ്ശേരി-ദല്‍ഹി ഷട്ടിലടിച്ചെന്നോ അതിനു 90 ലച്ചം ഉലുവ ചെലവായെന്നോ, അത് എ.ഐ.സി.സി കൊടുക്കൂലെന്നോ ഒക്കെ പറഞ്ഞോണ്ട്. വെയിലത്ത് പ്രവര്‍ത്തിച്ച് കറുത്ത് കരുവാളിച്ച് ഗ്ലേമറില്ലാതെ പോയവരുടെ ഒരു തരം ഇന്‍ഫീരിയോരിറ്റി കോമ്പ്ലക്സ്.

പോസ്റ്റിട്ടത് പോട്ടെന്ന് കരുതാം. അതിനെടേല്‍ അവന്മാരുടെ ഒരു വക ചങ്കേക്കൊള്ളണ വര്‍ത്തമാനം.

“തേക്കടി ബോട്ടുദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാനം വിട്ടുനല്‍കണമെന്ന സംസ്ഥാനസര്‍ക്കാരിന്റെ ആവശ്യം നിഷ്കരുണം തള്ളിയ കേന്ദ്രസര്‍ക്കാരാണ് രാഷ്ട്രീയപ്രചാരണത്തിന് എത്തിയ രാഹുല്‍ ഗാന്ധിക്കായി സൈനിക വിമാനം വിട്ടുകൊടുത്തത്.“

എന്തരു പുല്ലാണിവരു പറേണത്? ന്തൂട്ട് തേങ്ങ്യാണീ കന്നാല്യോള് പറയണേന്ന്..ഇതിത്തിരി നല്ല ഫാഷേല്‍ ചോദിച്ചാ അതിങ്ങനെ ഇരിക്കും.

“തേക്കടി ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാനം എന്തിനാണെന്നു മനസിലായില്ല.“

ലിങ്കില്‍ ഉണ്ട്. വായിച്ചിട്ട് വിശ്വസിക്കിന്‍. ബ്ലഡി ഡെഡ് ബോഡീസ്.

അച്ചുതാനന്ദൻ മാമനും “ബിനീഷ് കൊടിയേരിയുടെ അച്ഛനായ മന്ത്രി കൊടിയേരി”യും വിമാനം വെറുതെ ചോദിച്ചതാണെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. അവര്‍ക്ക് ചോദിക്കേണ്ട ഒരാവശ്യവുമില്ല. കേന്ദ്രം തരുമോന്ന് നോക്കാന്‍ വെറുതെ ഒരു ചോദ്യം. വിവാദമുണ്ടാക്കാന്‍ വേറെ വഴി കണ്ടുകാണില്ല. രണ്ട് ഗ്രൂപ്പാണെന്ന് പത്രക്കാരു പറയുകേം ചെയ്യും, എന്നാലോ കേന്ദ്രത്തോടെന്തെങ്കിലും ചോദിക്കണ കാര്യം വന്നാ ഒടനെ ഇവരൊക്കെ ഒറ്റക്കെട്ടാകുന്നത് കാണുകേം ചെയ്യും..ഒന്നിനേയും വിശ്വസിച്ചൂടാന്നേ..

എയര്‍ഫോഴ്സിനു അതിന്റെതായ ചട്ടങ്ങളുണ്ടെന്നും (ഒണ്ടായിരിക്കും അല്ലേ?) വല്ലവനും തേക്കടിയിലോ ഊട്ടിയിലോ സുഖിക്കാന്‍ പോയി ചത്താല്‍ വിട്ടുകൊടുക്കാനുള്ളതല്ല എയര്‍ഫോഴ്സിന്റെ വിമാനങ്ങളെന്നും ഇടതന്മാര്‍ക്ക് അറിയാഞ്ഞിട്ടൊന്നുമല്ല. പോയാല്‍ ഒരു വാക്ക്, കിട്ടിയാല്‍ ഒരു വിമാനം. തന്നാല്‍ പൈസ ലാഭം, തന്നില്ലെങ്കില്‍ പാവം തങ്കച്ചനെ കുറ്റപ്പെടുത്താം. രണ്ടായാലും കോളു തന്നെ.

ഒരു ദുരന്തം ഉണ്ടായാല്‍ കേന്ദ്രം സൌകര്യമുണ്ടെങ്കില്‍ സഹായിക്കും എന്നല്ലാതെ സഹായിക്കണം എന്ന് ആവശ്യപ്പെടുവാന്‍ സംസ്ഥാനസര്‍ക്കാരിനു ഒരു അവകാശവുമില്ല. ഫെഡറലിസം പോലും. മണ്ണാങ്കട്ട. കേന്ദ്രം പറഞ്ഞിട്ടൊന്നുമല്ലല്ലോ ജനം തേക്കടിക്ക് പോയത്? ശവം കൊണ്ടു പോകാന്‍ വിമാനം വിളിക്കാന്‍ പൈസയില്ലെങ്കില്‍ ഇവന്മാര്‍ കാളവണ്ടിയില്‍ കൊണ്ടുപോട്ടെ. ട്രാക്ടര്‍ വന്നപ്പോള്‍ എതിര്‍ത്ത (എല്ലാ ഇടത് വിരുദ്ധരും അങ്ങനെ പറയണതോണ്ട് നുമ്മയും പറയണെന്നെ ഉള്ളൂ. നുമ്മക്കതിന്റെ ചരിത്രമൊന്നും അറിയില്ലേ..) ഇവന്മാര്‍ ഇപ്പോ ബീമാനം കിട്ടീല്ലാന്ന് പറയണ കാണുമ്പോ വരുന്ന ചൊറിച്ചിലുണ്ടല്ലോ...സഹിക്കാന്‍ വയ്യേ..

രാഹുല്‍ജിയുടെ (ഉമ്മ ഉമ്മ ഉമ്മ) കാര്യമാണെങ്കില്‍, കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ തലൈവിയുടെ ഒറ്റമോന്‍. മന്ത്രിയല്ലെങ്കിലും മന്ത്രിമാരേക്കാള്‍ ഇമ്മിണി ബല്യ പുള്ളി. സെക്രട്ടറി ജനറല്‍. ദരിദ്രഭവനങ്ങള്‍ (ദളിത് ഭവനം എന്ന് വായിക്കല്ലും. ഇന്ത്യേല്‍ ജാതീം മതോം ഒന്നുമില്ല) സന്ദര്‍ശിച്ചും അവിടത്തെ ഫുഡ് അടിച്ചും ഇത്തിരി മെലിഞ്ഞിട്ടുണ്ടെന്നേ ഉള്ളൂ. ഗ്ലേമറ് ഇത്തിരി കുറഞ്ഞിട്ടുണ്ടെന്നേ ഉള്ളൂ. ആ മോനു വേണ്ടി വിമാനമല്ല, റോക്കറ്റ് തന്നെ വിട്ടുകൊടുത്താലും തെറ്റുപറയാന്‍ പറ്റുമോ? നിങ്ങളു തന്നെ പറ, നമ്മുടെ പിള്ളാര്‍ക്ക് ഗൊണമില്ലെങ്കില്‍പ്പിന്നെ നമ്മളിങ്ങനെ ചെലവു ചുരുക്കി കഷ്ടപ്പെടുന്നതില്‍ വല്ല കാര്യവുമുണ്ടോ? പിള്ളാരു പ്രത്യേക വിമാനത്തില്‍ പോയി പൊറോട്ടയും പാലും പഞ്ചസാരയും കഴിച്ച് ലളിതജീവിതം നയിക്കുന്നതു കാണുമ്പോഴുള്ള സുഖം, പെറ്റ വയറിനേ മനസ്സിലാകൂ. ആ പാവം അമ്മയെയാണ് ഈ ഇടതന്മാര്‍ ഇത്തരം ചോദ്യം വഴി അപമാനിക്കുന്നത്.

അല്ലേലും എയര്‍ഫോഴ്സ് വിമാനത്തില്‍ ശവങ്ങള്‍ കൊണ്ടുപോയാല്‍ വാര്‍ത്തവരുമോ? ഇപ്പോഴാണെങ്കില്‍ തിരോന്തരം മുതല്‍ അങ്ങ് ബടക്ക് വരെയുള്ള ചായക്കടക്കാരു മുതല്‍ പ്രിന്‍സിപ്പാളന്മാരു വരെ ഒറ്റ ദിവസം കൊണ്ട് സ്റ്റാറായി. പത്രത്തീ പടമായി, പെട്ടി വാര്‍ത്തയായി. പോസ്റ്റായി. കഴിച്ച പൊറോട്ടയുടെ പടമെടുക്കാനുള്ള ടെക്നോളജിയില്ലാതെ പോയി. ഇല്ലേല്‍ പൊറോട്ടയും സ്റ്റാറാകുമായിരുന്നു. അതൊക്കെ മുടക്കമില്ലാതെ നടക്കാന്‍ എയര്‍‌ഫോഴ്സിന്റെ വിമാനവും തിരോന്തരം മെഡിക്കല്‍ കാളേജിലെ വെന്റിലേറ്ററുമൊക്കെ ഉപയോഗിക്കേണ്ടി വരും. അതിനു കലിച്ചിട്ടൊന്നും ഒരു കാര്യവും ഇല്ല സഹാക്കളേ...

മൃതദേഹങ്ങളെ മൃതദേഹങ്ങളായും മാന്യദേഹങ്ങളെ മാന്യദേഹങ്ങളായും കാണാനുള്ള തിരിച്ചറിവ് ഇടതുങ്ങള്‍ക്കുണ്ടാകട്ടെ എന്നു മാത്രം പ്രാര്‍ത്ഥിച്ചുകൊണ്ട്.

Monday, September 28, 2009

ബുദ്ധിജീവ്യോളെക്കൊണ്ട്‌ള്ള പ്രയോജ്‌നം

ന്തൂട്ട് അലക്കാണ്ടാ ഇവനെ ഇപ്പ ബൂലോകത്ത് നടക്കണത്..ഗുമ്മ്‌ അലക്കാട്ടാ..ഗുമ്മ്ന്ന് വെച്ചാ ഗുമ്മന്നെ..നീയൊക്കെ ബുദ്ധിജീവ്യോളെ ദന്തഗോപുരനിവാസീന്നൊക്കെ കളിയാക്കി നടക്കല്ലാര്ന്നോ...ദേ ഇപ്പ നോക്ക്..എല്ലാവനും നെലത്ത്ണ്ട്..നെലത്ത്ന്ന്ച്ചാ നെന്റെയൊക്കെ ആ നെലവാ‍രത്തില്..:)

ഈ ബുദ്ധിജീവ്യോളെക്കൊണ്ട് എന്തൂട്ടാ പ്രയോജനംന്ന് നിന്നെക്കാള്‍ മുന്‍പേ ചോദിച്ചത് മാക്സിം ഗോര്‍ക്കിന്ന് പറയണ ഗുണ്ട് ടീമാണെന്ന് മ്മടെ കാലിക്കട്ടറ് പറഞ്ഞ്ണ്ട്..കാലിക്കട്ടറ് പറഞ്ഞാ പിന്നെ അതില് അപ്പീലില്യാ. നെനക്ക് വെവരല്യാന്ന് അങ്ങേരാ പറഞ്ഞാ അതിന്റര്‍ത്ഥം നെനക്ക് വെവരല്യാന്നന്നെ..ഈയെമെസ്സിനു വെവരല്യാന്ന് കട്ടറ്‌ ചേട്ടന്‍ പറഞ്ഞാ ഈയെമ്മസിനു വെവരല്യാന്നന്നെ..ഇനി ഈയെമ്മിന്റെ പൊസ്ത്തകം ചെലവാവണങ്ങി വെറ്തെ കൊടക്കണ്ടി വരൂഡാ..ചെലപ്പ കാശ് അങ്ങ്‌ടും കൊടക്കണ്ടി വരും..നീയാ പിരിവാ തൊടങ്ങിക്കോഡാ സഖാവേ..

ബുദ്ധിജീവ്യോളെപ്പറ്റി പറഞ്ഞ് തൊടങ്ങ്യാ ന്താന്നറീല്യ നിക്ക് നിര്‍ത്താനാ തോന്നില്യാ..ത്രക്കങ്ങ്ട് ഇഷ്ടാ എനിക്കവരോട്..പത്ത് തവണ വായിച്ചാ നെനക്ക് ഒര് തവണ മനസ്സിലായീന്ന് തോന്നും..ന്നാലോ..പതിനൊന്നാമത്തെ തവണ വായിക്കുമ്പോ ഒന്നാമത്തെ തവണ മനസ്സിലായതും പോയിക്കിട്ടും..പിന്നെ ഒന്നേന്ന് തൊടങ്ങണം...അതോണ്ടെന്താ..ഒറ്റ പുസ്തകം മതി ജീവിതകാലം മുഴോനും വായിച്ചോണ്ടിരിക്കാം..മ്മള് ഭയങ്കര വായനക്കാരനും ആയി ന്നാ പൈസേം ചെലവില്ല്യ..ങ്ങനീണ്ട് പുത്തി?

ന്താച്ചാ‍ലും അവന്മാര് ദന്തോഗോപുരത്തിലൊന്നല്ല താമസംന്ന് ഇപ്പ ഒറപ്പായി. മ്മളെപ്പോലെ പച്ച മന്ഷ്യര് തന്നേണ് അവരും..ചോരേം നീരും മലോം മൂ‍ത്രോം ഒക്കേള്ളോര്...ഇല്യാച്ചാ ദാ വായിക്ക്..

“ഇത്രകാലവും സവര്‍ണ്ണതയ്ക്കെതിരെയും ബ്രാഹ്മണിസത്തിനെതിരെയും ആഞ്ഞടിച്ച ചിത്രകാരന്റെ മുഴുവന്‍ ശ്രമങ്ങളും മാനവികതയ്ക്കു മുമ്പില്‍ തെളിവെടുപ്പിനു നിര്‍ത്തുമ്പോള്‍ അമേദ്യസമമായ വിലമാത്രമുണ്ടാവുകയും വെള്ളെഴുത്തിന്റെ ഗം ഗണപതിയേ എന്ന ഒരൊറ്റ പോസ്റ്റ് പോലും അതിഹിന്ദുത്വത്തിനും സവര്‍ണ്ണതയ്ക്കുമെതിരെ അതെടുത്ത ജാഗ്രതയുടെ പേരില്‍ ചരിത്രത്തില്‍ രേഖപ്പെടുത്തുകയും ചെയ്യപ്പെടും. സുകുമാരന്‍ അഞ്ചരക്കണ്ടിയെപ്പോലുള്ള വയസ്സന്മാര്‍ക്ക് അമേധ്യവും അമൃതും തിരിച്ചറിയുവാനുള്ള പക്വത നഷ്ടപ്പെട്ടിരിക്കുന്നു. ബുദ്ധിയുറയ്ക്കാത്ത കുട്ടികള്‍ തീട്ടം വാരിത്തിന്നുന്നതുപോലെ അവര്‍ ചിത്രകാരനെ വാരിത്തിന്നുന്നു വെള്ളെഴുത്തിലെ ധിഷണത അവര്‍ക്കു ദുര്‍ഗ്രാഹ്യമാകുന്നു.“

ലിങ്ക് വേണെങ്കി ദേ ഇവടേണ്ട്.

അങ്ങനൊരു ബുദ്ധിജീവ്യാ നെലത്തക്കാ എറങ്ങിവന്നാ കൂടെവരൂല്ലേഡാ ബാക്കീള്ളൊരും..വന്നു..വന്നൂന്ന്..ദേ..നോക്ക്

“ചിത്രകാരന്റെ ബ്ലോഗില്‍ കമന്റ് എഴുതുന്നതിനെ,ചിത്രകാരന്റെ അമേദ്യം വാരിത്തിന്നുന്നതായീട്ടാണു രാജ് എന്നവനു തോന്നുന്നതെങ്കില്‍, എന്റെ കമന്റിനെ പരാമര്‍ശിക്കുന്ന രാജ് എന്നവന്‍ ഞാന്‍ തൂറിയിട്ടുണ്ടോ എന്ന് എന്റെ ആസനം മണത്ത് നോക്കാന്‍ പിന്നാലെ കൂടുന്നു എന്നാണ് എനിക്ക് തോന്നുന്നത്. വയസ്സാകുമ്പോള്‍ അമേദ്യവും അമൃതും തിരിച്ചറിയാനുള്ള വിവേകം നഷ്ടപ്പെടും എന്ന് ഇവന്‍ കണ്ടെത്തിയത് സ്വന്തം തന്ത അങ്ങനെ ചെയ്യുന്നത് കണ്ടിട്ടാവാം. പിന്നെ ഇവനും വയസ്സാവുമ്പോള്‍ ആരുടെയെങ്കിലും അമേദ്യം വാരിത്തിന്നുമല്ലൊ...“

ലിങ്ക്ണ്ട്രാ ഇവടെ..വായിക്കെടാ...

പോരാന്ന്ണങ്കീ ദാ പിടിച്ചോ..ഒരണ്ണം കൂടി..

“മറ്റൊന്ന് കൂടി, ഞാന്‍ എന്റെ ആദ്യകമന്റില്‍ എഴുത്തിന്റെ ശൈലിയെ പറ്റി പൊതുവെ പരാമര്‍ശിച്ചതല്ലാതെ വെള്ളെഴുത്തിനെയോ,വെള്ളെഴുത്തിന്റെ പോസ്റ്റിനെ പറ്റിയോ ഒന്നും പറ്ഞ്ഞിരുന്നില്ല. ആ കമന്റ് പ്രത്യേകിച്ച് ആരെയും ഉന്നം വെച്ചിരുന്നില്ല. ആരെയും പ്രകോപ്പിക്കാന്‍ മാത്രം ഒന്നും ആ കമന്റില്‍ ഇല്ല എന്നും സുബോധം ഉള്ള ആര്‍ക്കും മനസ്സിലാവും. എന്നാല്‍ രാജ് എന്നവന് അകാലവാര്‍ദ്ധക്യം ബാധിച്ച് സുബോധം നഷ്ടപ്പെട്ടതിനാലാവാം എന്റെ കമന്റ് വായിച്ച് പിച്ചും പേയും പറയാന്‍ ഇടയായത്.“

അയിനൂണ്ട്രാ ലിങ്ക്..

ഇപ്പ നിനക്ക് മന്സിലായാ ബുദ്ധിജീവ്യോളെക്കൊണ്ട്‌ള്ള പ്രയോജനം..? ചരിത്രാണ്ടാ ഇതൊക്കെ.. ചരിത്രം...നെന്റെ അപ്പനപ്പൂന്മാര് തൊട്ട്‌ള്ളോര്ടെ കൊലമഹിമ ഇനി ങ്ങനെ ഒഴ്‌കി ഒഴ്‌കി വരും......സ്കൂള്‍ വിട്ടപോലെ ഒരൊഴുക്കായിരിക്ക്യും...

തൂറാത്തോന്‍ തൂറിയാ പിന്നെ ആറാട്ട് ന്തൂട്ടൊണ്ടാണ്ടാ?

തീട്ടം കൊണ്ട്..

ആ റാം മോഹന്‍ പാലിയത്ത് പണ്ട് കക്കൂസില് ചന്തനത്തിരി കത്തിക്കണേനെപ്പറ്റി എഴുതിയപ്പോ ത്രക്ക് ആവുംന്ന് വിചാരിച്ചില്യാ..

ബ്ലോഗിലും കത്തിച്ച് വെക്കാം ഒരു ചന്ദനത്തിരി...

അല്ലാ..ഓരോരുത്തര്‍ക്കും ഓരോ കാരണണ്ടാവൂലോ ചന്ദനത്തിരി കത്തിക്കാനും..യേത്?

*

ഡിസ്ല്ലെയിമറ്ണ്ട്ട്ടാ...

കപട ബുദ്ധിജീവ്യോളെപ്പറ്റി മാത്രാണ് പറഞ്ഞ്ട്ട്‌ള്ളത് മുഴ്വോനും..നല്ല 916 ബുദ്ധിജീവികള്ണ്ട്..അവരെ മരത്തലയന് ശരിക്കും ഇഷ്ടാട്ടാ..അവര് മരത്തയനോട് പെണങ്ങര്ത്..

Tuesday, September 8, 2009

എസ് ആകൃതിയിലുള്ള ചൈന

ന്നാലും ന്റെ കുട്ട്യേ ... ചൈനാ സംബവം ഇങ്ങനെ ആവുംന്ന് വിചാരിച്ചില്യാലോ..

എന്ത് പറ്റി അമ്പ്രാളേ?

എന്തെന്ത് സ്വപ്നങ്ങളായിരുന്നു..ചൈനക്കാരു വരണു, എലിക്കോപ്റ്ററു പറത്ത്ണു, ചോപ്പ് പെയിന്റടിക്ക്ണു, സിഗരറ്റിന്റെ കൂടും, കോളക്കുപ്പിയും ഇട്ടിട്ടു പോകുന്നു..അതിര്‍ത്തി ലംഘനം ലംഘനംന്ന് ഇബടത്തെ എടതന്മാരെ ഒന്ന് കൊട്ടാംന്ന് വെച്ച് ഇരിക്യേര്‍ന്നു..എല്ലാം പോയില്യേന്റെ കുട്ട്യേ..

എന്ത് പറ്റി അമ്പ്രാളേ?

ആ എസ്.എം.കൃഷ്ണമന്ത്രി പറഞ്ഞിരിക്കുണൂ..അതിര്‍ത്തീല് കൊഴപ്പൊന്നും ഇല്യാന്ന്..ഇന്ത്യേം ചൈനേം തമ്മില്‌ള്ള അതിര്‍ത്തീല് തികച്ചും സമാധാനാണത്രെ..

അത് നല്ലതല്ലേ അമ്പ്രാളേ?

അയിന്റെടേല് കേരളകൌമുദീല് വാര്‍ത്ത..ചൈന അതിക്രമിച്ചൂന്ന്‌ള്ള വാര്‍ത്തേടെ ഉറവിടത്തില് സംശയണ്ട്ന്ന്..

ഒക്കെ നൊണയാച്ചാ മ്മക്ക് സമാധാനായിട്ട് കെടന്നൊറങ്ങിക്കൂടേ?

നെനക്കത് പറയാം..എനിക്കെബടന്ന് ഒറക്കം വരാന്‍.. ബ്ലോഗില് ഓടി നടന്ന് ദേ വര്ണു ചൈന, ദേ വര്ണു ചീനാ, ന്നൊക്കെ കുമ്മാട്ടിപ്പാട്ട് പാടി നടന്ന ഞാനിനി എങ്ങനെ ആളോള്‍‌ടെ മോത്ത് നോക്കും? അയിന്റെടേല് ആ മിലിട്ടറി ചീഫ് ദീപക്ക് കപൂര്‍ പറഞ്ഞിരിക്ക്ണു കൊഴപ്പൊന്നൂല്യാന്ന്..എടക്ക് നമ്മടെ പട്ടാളക്കാര് അങ്ങോട്ടും അതിര്‍ത്തി ലംഘിക്കുംന്ന്..ഇതൊക്കെ പതിവാത്രെ..ലൈന്‍ ഓഫ് കണ്ട്രോളിനെക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്തോണ്ട് ഇതൊക്കെ സാധാരണാത്രെ..

ഒക്കെ സാധാരണാച്ചാ ന്താ പ്രശ്നം എന്റെ അമ്പ്രാളേ?

നെനക്കത് ചോയ്ക്കാം..ചൈനയെങ്ങാനും ഇന്ത്യേനെ ആക്രമിച്ചൂച്ചാ ബ്ലോഗിലെനിക്കൊന്ന് അടിപൊളിയാക്കാര്ന്നൂ..ഇപ്പ കല്‍ക്കത്തേല് ചൈനേല്‍ക്ക്‌ള്ള ബീമാനം പിടിച്ചിട്ടത് ആഘോഷിക്കാംന്ന് വെച്ചപ്പഴക്കും ഇന്ത്യക്കാര് വിമാനത്തിനെ വിട്ടു..മിണ്ടാന്‍ പറ്റ്വോ? പിടിച്ചിട്ടതും മ്മടെ പാര്‍ട്ടിക്കാര്, വിട്ടയച്ചതും മ്മടെ പാര്‍ട്ടിക്കാര്..അവടെ എനിക്ക് ഉരുളണ്ടി വന്നു...പിന്നെ ചൈനാ അതിര്‍ത്തി ലംഘനത്തെക്കുറിച്ച്ള്ള വാര്‍ത്തകളൊക്കെ ഹിസ്റ്റീരിയ ആണെന്ന് ബി.രാമന്ന്ന് പേര്‍‌ള്ള ഒരു സ്ട്രാറ്റജിസ്റ്റ് പറഞ്ഞിരിക്ക്ണു

പാവം അമ്പ്രാള്..

ന്നാലും ഞാന്‍ ഇത്തിരി വേലയൊക്കെ ഒപ്പിച്ചണ്ട്..കത്തീമ്മ കേറി പിടിച്ചണ്ട്..എസ് ആകൃതീല്‌ള്ള കത്തീല്..ഇത് വെച്ച് ഞാനൊരു കലക്ക് കലക്കും ന്റെ കല്യാണിക്കുട്ട്യേ..ഏഷ്യാനെറ്റു സൈറ്റ് റിഫ്രഷ് ചെയ്ത് റിഫ്രഷ് ചെയ്ത് ഇരിക്യാണ്...എപ്പഴാ ബ്രേക്കിംഗ് കത്തി ന്യൂസ് വര്‌വാന്നാറീല്യാലോ

അമ്പ്രാള് ചൈനക്കാരു വര്ണോന്നും, കത്തി ന്യൂസ് വര്ണോന്നും നോക്കി ഇരിക്ക്..ഞാന്‍ ഒറങ്ങട്ടെ..നാളെ പണിക്ക് പൂവാള്ളാതാ..അമ്പ്രാളിനെക്കൂട്ടല്ല..എന്നാലും ഒരു കാര്യം പറയാണ്ടിരിക്യാന്‍ തോന്ന്ണില്യ.. വാളെടുത്തോര് മാത്രല്ല അമ്പ്രാളേ കത്തിയെടുത്തോരും കത്ത്യാലന്ന്യാ..കാള പെറ്റൂന്ന് കേക്കുമ്പള്യ്ക്കും കയറെടുക്കല്ലേ ന്റെ അമ്പ്രാളേ..

Tuesday, August 18, 2009

കുമാരേട്ടാ....എന്റെ കുമാരേട്ടാ....

ചേട്ടാ, ആസിയാന്‍ കരാര്‍ ഒപ്പിട്ടല്ലോ..പ്രതികരിക്കുന്നില്ലേ?

ആസിയാന്‍ കരാറോ? അതെന്താ സാധനം?

അയ്യോ...ചേട്ടനൊന്നും അറിഞ്ഞില്ലേ..കഴിഞ്ഞ ദിവസം ആസിയാന്‍ രാജ്യങ്ങളുമായി ഒപ്പിട്ട വാണിജ്യ കരാര്‍...കര്‍ഷകര്‍ക്കൊക്കെ വന്‍ പ്രശ്നമാവുമത്രെ..

ഞാനൊന്നും അറിഞ്ഞില്ലെടേ..കര്‍ഷകന്മാരോട് പോയി തൂങ്ങിച്ചാവാന്‍ പറ..കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമാണ്. അവരു കഴിഞ്ഞിട്ടേ ഉള്ളൂ കര്‍ഷകനും കിര്‍ഷകനുമൊക്കെ..

ട്യൂബ്‌ലൈറ്റ് പോലെ കത്തുന്നവര്‍ എന്ന് ചേട്ടന്‍ പരിഹസിക്കുന്ന ഇടതുപക്ഷം വരെ പ്രതികരിച്ചു. എന്നിട്ടും ചേട്ടന്‍..

ഇടത് പ്രതികരിച്ചോ?

ഉവ്വ്..കരാറിനെതിരെ..മനുഷ്യച്ചങ്ങല വരാന്‍ പോകുന്നു..

അങ്ങിനെയാണോ..എന്നാല്‍ മോന്‍ ഒരു പത്ത് മിനിറ്റ് വെയിറ്റ് ചെയ്യൂ...ആസിയാന്‍ കരാറിനെക്കുറിച്ച് ഞാനൊരു പോസ്റ്റ് ഇട്ടിട്ടു വരാം..

പോസ്റ്റോ..കരാറിനെക്കുറിച്ച് ചേട്ടനു വിവരമില്ലെന്നല്ലേ പറഞ്ഞത്..

ഇപ്പ വിവരം വെച്ചു..ഇടതുപക്ഷം എതിര്‍ക്കുന്നുവെങ്കില്‍ പിന്നെ അതിനെ എതിര്‍ക്കുക എന്നതല്ലേ എന്റെ തൊഴിലു തന്നെ..

എന്നാലും ചേട്ടാ..കരാറിനെക്കുറിച്ച് ഒരു വിവരവുമില്ലാത്തയാള്‍ കരാറിനെക്കുറിച്ച് പോസ്റ്റിടുകാന്ന് വെച്ചാല്‍..

അതിനാരാടേ കരാറിനെക്കുറിച്ച് അതില്‍ പറയാന്‍ പോകുന്നത്..തലക്കെട്ട് മാത്രം “ആസിയാന്‍ കരാറിനു അഭിവാദ്യങ്ങള്‍“...പിന്നെ ലാവലിന്‍, ഇടതുപക്ഷത്തിനു വിവരമില്ല, ചോപ്പ് കണ്ടാല്‍ കുളിയ്ക്കണം, മാനവികത, ജനാധിപത്യം തുടങ്ങി എന്റെ സ്ഥിരം നമ്പറില്ലേടേ..

ഞാന്‍ പോട്ടെ..ചേട്ടന്‍ എന്തൂട്ട് തേങ്ങയെങ്കിലും ചെയ്യ്..കുറച്ച് കഴിഞ്ഞ് ഈ പോസ്റ്റ് ഡിലിറ്റ് ചെയ്ത് “ആസിയാന്‍ കരാര്‍ രാജിവെയ്ക്കണം” എന്ന് പോസ്റ്റൊന്നും ഇട്ടേക്കല്ലേ..നാണക്കേടാ..

നാണക്കേടോ..എനിക്കോ...you must be kidding buddy....നിന്റെ തേങ്ങക്ക് എന്തായാലും പെരുത്ത് നന്ദി..ഒരു പോയിന്റ് കിട്ടി. ഞാന്‍ ഇതില്‍ ഇത്തിരി സ്റ്റാറ്റിസ്റ്റിക്സ് കേറ്റാന്‍ പോകുന്നു..കേരളത്തില്‍ ഒരു തെങ്ങില്‍ 147 തേങ്ങ ഉണ്ടാകുമ്പോള്‍ കര്‍ണ്ണാടകയില്‍ ഓരോ തെങ്ങിലും അതിന്റെ 9.9999 ഇരട്ടി തേങ്ങ ഉണ്ടാകും എന്നൊരു തട്ട് തട്ടാമെടേ..ദശാംശമൊക്കെ കണ്ടാല്‍ ജനം വെരണ്ടോളും..

ചെലപ്പഴേ ഉള്ളൂ...ഇപ്പ പറഞ്ഞത് കേരകര്‍ഷകരു കേള്‍ക്കണ്ട..ചേട്ടന്റെ ദശാംശം ചെലപ്പോ അവരടിച്ചിളക്കും..

കേരളകര്‍ഷകന്‍ എന്നൊക്കെ കേട്ടാലേ എനിക്ക് കലിയാ..കേരളം പോലൊരു ഉപഭോത്കൃത സംസ്ഥാനത്തിന്റെ ചോരയൂറ്റിക്കുടിക്കുന്ന ഇത്തിള്‍ക്കണ്ണികള്‍..

ചേട്ടാ പതുക്കെ.. ആ കൃഷീവലന്‍ ചേട്ടന്‍ വരുന്നുണ്ട്..

അയാളിവിടെയും വന്നോ?

കൂടെ ഒരമ്മാവനും ഉണ്ട്...

വരണം വരണം..നിങ്ങക്ക് നൂറായുസ്സാ..നിങ്ങടെ കാര്യം ഇപ്പ പറഞ്ഞേ ഉള്ളൂ..വാ വാ നമുക്കൊരു പോസ്റ്റിട്ടുകൊണ്ട് സംസാരിക്കാം..

Saturday, August 15, 2009

ഭാസ്കര്‍വില്ലയില്‍ വേട്ടനായത്രെ??

ഷെര്‍ലക്ക് ഹോംസിന്റെ ഏതെങ്കിലും കഥയുടെ ഓര്‍മ്മ തലക്കെട്ട് കൊണ്ടു വരുന്നുവെങ്കില്‍ അത് മന:പൂര്‍വമല്ലത്രെ. തലക്കെട്ടില്‍ രണ്ട് ചോദ്യചിഹ്നം ഇട്ടത് അതിലേറെ മനഃപൂര്‍വമല്ലത്രെ.


സംഭവങ്ങളില്‍, പത്രവാര്‍ത്തകളില്‍, പ്രസ്താവനകളില്‍, പാര്‍ട്ടി തീരുമാനങ്ങളില്‍, ലേഖനങ്ങളില്‍, വാചകങ്ങളില്‍, വാക്കുകളില്‍, തുമ്മലില്‍, തുപ്പലില്‍, ചുമയില്‍, നിശ്വാസങ്ങളില്‍ എല്ലാം കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരായി ഉപയോഗിക്കാവുന്ന എന്തെങ്കിലും ഉണ്ടോ എന്ന് തപ്പി നടക്കുന്ന മാധ്യമ ഡിറ്റക്ടീവുകളുടെ എണ്ണം അത്രയധികം ആയിക്കൊണ്ടിരിക്കുകയാണത്രെ. ഷെര്‍ലക്ക് ഹോംസ് കഷ്ടപ്പെട്ട്, പാടുപെട്ട്, ബുദ്ധിമുട്ടി വസ്തുത തെളിയിക്കുമ്പോള്‍, അഭിനവ ഡിറ്റക്റ്റീവുകള്‍ തങ്ങളുടെ തെളിയിക്കപ്പെട്ട വിരുദ്ധത കണ്ണില്‍ കാണുന്ന എല്ലാത്തിലും ആരോപിക്കുകയാണത്രെ. പുട്ടിനു തേങ്ങാപ്പീരപോലെ നിഷ്പക്ഷതാ നാട്യവുമുണ്ടത്രെ. അതെന്തിനാ നിഷ്പക്ഷത എന്ന് ചോദിച്ചാല്‍ “എലിമെന്ററി മൈ ഡിയര്‍ വായനക്കാരന്‍‍, കൂടുതല്‍ മൈലേജ് കൂടുതല്‍ പണം‍“ എന്ന് ഇവര്‍ ആത്മഗതിക്കുമത്രെ.

‘പറയുന്നുവത്രെ, കേള്‍ക്കുന്നുവത്രെ, കാണുന്നുവത്രെ, ആരോപണമുണ്ടത്രെ, സൂചനയുണ്ടത്രെ‘ എന്നിങ്ങനെ അത്രെയുടെ അയ്യരുക്രീഡയായിരിക്കുമത്രെ അവരുടെ വാചകങ്ങളില്‍. ‘അത്രെ’കള്‍ക്ക് പുറമെ ഇടക്കിടക്ക് ചോദ്യചിഹ്നങ്ങളും വാരിവിതറി ‘കേസ് തെളിയിക്കാനുള്ള ബാധ്യത‘ വായനക്കാരനില്‍ നിക്ഷിപ്തമാക്കുകയും ചെയ്യുമത്രെ ഇവര്‍.

അഴീക്കോടിന്‌ പിണറായിയുടെ സം‌രക്ഷണം? എന്നൊരു പോസ്റ്റിട്ടാല്‍ വായിക്കുന്നവര്‍ പോയി ശിങ്കത്തിനു വിശദീകരിച്ചുകൊടുക്കണമത്രെ അതങ്ങിനെ തന്നെ എന്ന്. പോസ്റ്റിലെ പരിഹാസ്യത ആരെങ്കിലുമൊക്കെ പോയി പൊളിച്ചുകൊടുത്താല്‍ പിന്നെ കമാ (കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്നതിന്റെ ചുരുക്കമല്ല) എന്നൊരക്ഷരം മറുപടി പറയാതെ വലിഞ്ഞുകളയുമത്രെ. പുതിയ പോസ്റ്റുമായി അവതരിക്കുകയും ചെയ്യുമത്രെ. ഞാന്‍ ശോത്ത്യശിന്നം ഇട്ടിട്ടുണ്ടല്ലോ എന്ന മുങ്കൂര്‍ ജാമ്യം ആത്മനിലുള്ള വിശ്വാസക്കുറവാണെന്നതിനേക്കാള്‍ , എന്തിനെയും ഏതിനെയും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ ഉപയോഗിക്കാനുള്ള ത്വരയെത്തന്നെയാണെന്ന് വെളിവാക്കുന്നതെന്ന് ശിങ്കങ്ങള്‍ മനസ്സിലാക്കുന്നുമില്ലത്രെ.

പഴയപ്രതാപവും, പാരമ്പര്യവും, അനുഭവങ്ങളും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ എന്തിനും ഏതിനും ഉപയോഗിച്ചാല്‍ ചാനലില്‍ സ്ഥിരമായി ഇടം കിട്ടുമത്രെ. പണം കിട്ടുമത്രെ. പത്രത്താളുകളില്‍ നിറഞ്ഞുനില്‍ക്കാമത്രെ. തലക്കെട്ടിലെ വെണ്ടക്കയാകാമത്രെ. അന്തകാലത്ത് സി.പി.എമ്മിന്റെ പാര്‍ട്ടി ഓഫീസില്‍ മഴവന്നപ്പോള്‍ കയറി നിന്നിട്ടുണ്ടെങ്കില്‍പ്പോലും ലേഖനങ്ങള്‍ക്ക് ഇരട്ടി വില കിട്ടുമത്രെ. അതിനാലാണത്രെ ‘നാണം കെട്ടും പണം നേടിക്കൊണ്ടാല്‍ നാണക്കേടാ പണം തീര്‍ത്തുകൊള്ളും’ എന്നതിവര്‍ ആപ്തവാക്യമാക്കുന്നതത്രെ.

‘അത്രെ’കളുടെ ബാഹുല്യം മൂലം വാര്‍ത്തകള്‍ ‘വാര്‍ത്രെ‘കളായി മാറിക്കൊണ്ടിരിക്കുകയാണത്രെ. ‘പറയപ്പെടുന്ന‘ വാര്‍ത്തകള്‍ക്ക് സത്യത്തെക്കാള്‍ വിപണിമൂല്യവും, മാധ്യമത്താളുകളില്‍ പ്രാധാന്യവും കിട്ടുന്നുമുണ്ടത്രെ.

പിന്‍‌കൂര്‍ ജാമ്യന്‍

ഇതില്‍ അത്രെകളുടെ എണ്ണം കൂടിപ്പോയതിനാല്‍ ദുര്‍മേദസ്സു കൂടിപ്പോയി എന്ന് ആരും ആരോപിക്കല്ലേ. തടി കൂടിയവന്‍ കമ്യൂണിസ്റ്റല്ല, ഭാര്യ അമേരിക്കക്കാരിയാണെങ്കില്‍ ഭര്‍ത്താവിനു കമ്യൂണിസ്റ്റാകാന്‍ ഒക്കില്ല എന്നൊക്കെയുള്ള വിതണ്ഡവാദങ്ങളുടെ കാലമാണിത്.

Thursday, July 23, 2009

അഗ്നിവേഷങ്ങള്‍

ദെന്തൂട്ടാ ചേട്ടാ പുത്യേ പോസ്റ്റൊന്നും കാണാന്‍ല്യല്ലോ...

ഒരു കന്നാലീം പോസ്റ്റോളൊന്നും ഡിലിറ്റിണില്ലടാ ഇവനേ..

ഡിലിറ്റ് ചെയ്യണതും ചേട്ടന്റെ പോസ്റ്റിങ്ങുമായി എന്തൂട്ടാ ബന്ധം..

ബന്ധംന്ന് പറയുമ്പോ, പ്പഴത്തെ ന്റെ ത്രില്ലെന്താന്ന് വെച്ചാ ഓരോരോ കന്നാലികള് ഡിലിറ്റണ പോസ്റ്റുകള് ഗൂഗിളീന്ന് പൊക്കി മ്മട ബ്ലോഗിലിടണതാണ്ടാ

ച്ഛേ..അത് ഒരു സൈസ് തറപ്പരിപാടിയല്ലേ ചേട്ടാ..

അത് നിനക്കല്ലെടാ ചെക്കാ..ന്നെപ്പോലുള്ള വേള്‍ഡ് ഫേമസ് ആളോള്‍ക്ക് ദൊന്നും പ്രശ്നല്ല..മ്മള് ചെയ്യണത് ഒര് സേവനാണ്ടാ സേവനം..ഈ ബൂലോഗം അറിയാണ്ട് പോണ വാര്‍ത്തോള് അറിയിക്കലന്നെ

ന്നാലും ചേട്ടാ...

ആളോള് ഡിലിറ്റ് ചെയ്യണതെന്തോ അതാണ്ടാ മോനേ വാര്‍ത്ത..ബാക്കീള്ളതൊക്കെ വെറും പരസ്യാണ്ടാ പരസ്യം

ചേട്ടനീ കൊയ്ത്ത് തൊടങ്ങീട്ട് ശ്ശി കാലായോ?

മ്മടെ എഴ്ത്തിനൊക്കെ ഇപ്പൊരു തരം മരപ്പ്. എത്ര വലിച്ച് നീട്ടാന്‍ നോക്കീട്ടും നീള്ണില്യ...അതൊന്ന് മാറ്റാന്ന്ച്ച്‌ട്ട് ചേട്ടന്‍ കണ്ടുപിടിച്ച മരുന്നല്ലെടാ കുട്ടാ ഈ ഡിലിറ്റ്പോസ്റ്റിങ്ങ്..

ന്നാലും ചേട്ടാ..

എന്തൂട്ട് ന്നാലുംന്നാ നീ പറേണേ..കണ്ണൂരീന്നും കാസര്‍കോട്ടീന്നുമൊക്കെ വണ്ടി പിടിച്ച് വന്നിട്ടാടാ ആളോള് കമന്റുന്നത്.. ജനാധിപത്യവാദികളും അതിലിണ്ടെന്ന് കൂട്ടിക്കോ..

ന്നാലും ഡിലിറ്റിയോന്റെ വികാരം മ്മള് മാനിക്കണ്ടേ ചേട്ടാ..

പോസ്റ്റാ ഡിലിറ്റിയാ വികാരാ പോയി. വികാരന്ന് പറയണ സായനണ്ടല്ലോ അത് ഡിലിറ്റണ വരെയേള്ളോടാ ചെക്കാ. ചോരത്തെളപ്പ് അല്ലേലും സൈബർ സ്പേസില് നല്ലല്ല.

ഡിലിറ്റിയോന്‍ വന്ന് തെറി പറഞ്ഞാല്‍ ചമ്മൽ‌സല്ലേ ചേട്ടാ

ന്നെ തെറി പറയാന്‍ ഇത്തിരി പുളിക്കും..പറഞ്ഞാ പറഞ്ഞോന്റെ ഐ.പി മ്മള് പൊക്കില്ലേടാ..

ചേട്ടനെപ്പഴാ ഐ.പി പൊക്കലിന്റെ ഉസ്‌താദായേ..

പണ്ട് റിങ്ങില്‍ ബൈക്ക് ഓട്ടിച്ച് നടന്ന കാലം തൊട്ടേ മ്മള് ഉസ്‌താദല്ലേടാ..ഇപ്പഴാച്ചാ സൈബര്‍ സെല്ലൂണ്ട്...മ്മളൊരു കേസാ കൊടത്താ അവരു ഇമെയിലിലൂടെ വന്ന് ഐ.പി പൊക്കിത്തരൂടാ..

പിന്നേ...അവര്‍ക്ക് വേറെ പണീല്ലല്ലോ..ചേട്ടന്‍ പറയണോര്‍ടെ ഒക്കെ ഐ.പി പൊക്കലല്ലേ അവര്ടെ ജോലി. ചേട്ടനീ പിള്ളേരു കളിക്കെവടന്നാ ത്രയും സമയംന്നാ ഇന്റെ സംശ്‌യം..

മ്മക്ക് സമയണ്ട്..പെന്‍ഷനൂണ്ട്..സൈബര്കാര്ക്ക് വെവരണ്ട്..ഞാനും ജഡ്ജിയേമാനും കൂടി ചേര്‍ന്നാ പിന്നെന്താണ്ടാ ഇവടെ നടക്കാത്തേ..

നടന്നോ നടന്നോ..അവസാനം കോപ്പിറെറ്റ് വയലേഷനു ചേട്ടന്‍ അകത്താകും..അത് വരേണ്ടാവും ചേട്ടന്റ്റെ കളി..

അതിനല്ലേടാ മ്മള് സ്വതന്ത്ര സോഫ്ട്‌വെയറുകാരന്റെ കൂടേം നടക്കണത്..

ചേട്ടനപ്പോ മൊത്തം വലിപ്പീരാണല്ലേ..

വലിപ്പീരാന്ന് മാത്രം പറയല്ലേടാ..സംവരണം കാരണം സര്‍ക്കാരാപ്പീസി ജോലികിട്ടിയ താന്ന ജാതിക്കാന്റെ മുന്നില്‍ എഴുന്നേറ്റ് നില്‍ക്കാന്‍ ഒരു മടീം ഇല്ലാത്തെ ന്നെത്തന്നെ നീ ഇങ്ങനെ പറയണം..

ചേട്ടന്റെ സൈസില് മൂന്നുനാലെണ്ണം കൂടീ ഇല്ലാത്തത് നന്നായി..അല്ലെങ്കി ബൂലോഗം ബൂഗോളായേനേ..

ഹഹഹ...ഇല്ലാന്ന്‌ള്ള നിന്റെ വിചാരം നിന്നെ രക്ഷിക്കട്ടെ..എന്റെ പോസ്റ്റോളില് സ്ഥിരം കമന്റിടണ കുറ്റികള് പിന്നാരാന്നാ നിന്റെ വിചാരം..?

അപ്പ ശരി ചേട്ടാ..ത്രേം പറഞ്ഞതിന് എന്റെ ഐ.പിയും പൊക്കല്ലേട്ടാ ചേട്ടാ...

അതൊക്കെ ഞാന്‍ എപ്പഴേ പൊക്കി..അതീന്നാണ്ടാ മോനേ ഞാനിപ്പോ ബ്ലോഗണത്..

Posted by മരത്തലയന്‍ at 8:14 AM 1 comments Links to this post
Labels: നര്‍മ്മം,

ജനാധിപത്യവാദി said...

ഐ.പി. പൊക്കുന്ന കാര്യത്തിൽ ലോകത്തിലെ ഏറ്റവും മോശം രാഷ്ട്രീയകക്ഷിയാണ് സി.പി.എം. ജനാധിപത്യപരമായ രീതിയില്‍ ഐ.പി പൊക്കാന്‍ കോണ്‍ഗ്രസ് കഴിഞ്ഞേ ഇവിടെ ഒരു കക്ഷിയുള്ളൂ. 1962ല്‍ ഇന്ത്യയും ചൈനയും തമ്മില്‍ ഐ.പി. പൊക്കല്‍ മത്സരം നടന്നപ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ എന്താണ് ചെയ്തത്? ക്വിറ്റ് ഇന്ത്യാ ഐ.പി പൊക്കല്‍ കാലത്ത് അവരെന്താണ് ചെയ്തത്? അടിയന്തിരാവസ്ഥക്കാലത്ത് നടന്നപോലെ ജനാധിപത്യപരമായ രീതിയില്‍ ഐ.പി പൊക്കല്‍ നടന്ന ഒരു കാലഘട്ടം ചൂണ്ടിക്കാണിക്കാനാകുമോ? “നാവടക്കൂ ഐ.പി പൊക്കൂ” എന്ന മുദ്രാവാക്യത്തിന്റെ മാസ്‌മരികശക്തിയാലല്ലേ സ്‌കൂളുകളും ഓഫീസുകളും കൃത്യസമയത്ത് പ്രവര്‍ത്തിച്ചതും ബസ്സുകള്‍ കൃത്യസമയത്ത് ഓടിയതും. അതുകൊണ്ടാണ് ഞാന്‍ എപ്പോഴും പറയുന്നത് സി.പി.എം അവരുടെ കേന്ദ്രീകൃത രീതികളില്‍ നിന്ന് മാറി ജനാധിപത്യത്തിലേക്ക് വരണം എന്ന്.

July 23, 2009 11:12 AM

Sunday, July 19, 2009

തലപ്പാവിന്റെ രാഷ്‌ട്രീയം അഥവാ മാധ്യമങ്ങളുടെ ഇരട്ടത്താപ്പ്


അമ്പും വില്ലും പുഷ്പകിരീടവും ജാഥാ ക്യാപ്റ്റനു പ്രവർത്തകർ സ്നേഹത്തോടെ നൽകിയാൽ, അത്‌ സ്വീകരിച്ചാൽ സ്വീകരിച്ചതാര് എന്നത് നോക്കി മാധ്യമങ്ങൾ കൊലവിളി തുടങ്ങും. അമ്പും വില്ലും പ്രതിനിധീകരിക്കുന്നതെന്തിനെ, പുഷ്പകിരീടം ഫ്യൂഡൽ പിന്തുടർച്ചയല്ലേ തുടങ്ങിയ ചോദ്യങ്ങളുമായി അവരങ്ങനെ വിലസും.. പ്രവർത്തകരുടെ വിവരമില്ലായ്‌മയെക്കുറിച്ച്‌ പ്രബന്ധങ്ങൾ വിരചിതമാകും. തൊഴിലാളിവർഗവിരുദ്ധം,ഫ്യൂഡൽ മൂല്യങ്ങളുടെ പുനഃസ്ഥാപനം, അധികാരപ്രമത്തത്തയുടെ അശ്ലീലമായ പ്രകടനം..

അതെ, വാക്കുകൾക്ക്‌ പഞ്ഞമില്ലാതാകും മാധ്യമങ്ങൾക്ക്‌...


തലയിൽ ചൂടുന്നത് കാളക്കൊമ്പോ മയിൽപ്പീലിയോ ആണെങ്കിൽപ്പോലും മാധ്യമങ്ങൾ തങ്ങളുടെ ഗുഡ് ബുക്കിൽ ഉൾപ്പെടുത്തിയവരാണ് അവ ചൂടുന്നതെങ്കിൽ ആരോപണങ്ങളൊന്നും ഉയരില്ല. ചൂടുന്നതാര് എന്നതു മാത്രമാണ് പ്രധാനം. അമ്പും വില്ലും പുഷ്പകിരീടവും നൽകുന്ന പ്രവർത്തകർക്ക്‌ വിവരമില്ലായ്‌മ ഉണ്ടെന്ന്‌ ആരും ആരോപണം ഉന്നയിക്കില്ല. പോത്തിൻ കൊമ്പിന്റെ കിരീടത്തിൽ ഫ്യൂഡലിസത്തിന്റെ അവശിഷ്‌ടം പോലും കാണാൻ കിട്ടില്ല. മയിൽപ്പീലിയിൽ പക്ഷി മൃഗാദികളോടുള്ള ക്രൂരത മഷിയിട്ടാൽ പോലും ദർശിക്കാനാവില്ല. എല്ലാം ശുഭം, എല്ലാം നല്ലതിന്‌, എല്ലാം യഥാർത്ഥ തൊഴിലാളി പാരമ്പര്യത്തിലും ദളിത്‌ മൂല്യങ്ങളിലും അഗാധമായ മനുഷ്യസ്‌നേഹത്തിലും ഉയർന്ന ജനാധിപത്യബോധത്തിലും അധിഷ്‌ഠിതമായത്‌. അടിസ്ഥാന വര്‍ഗവുമായുള്ള യഥാർഥ ഇഴുകിച്ചേരൽ...

അതെ, വാക്കുകൾക്ക്‌ പഞ്ഞമില്ലാതാകും മാധ്യമങ്ങൾക്ക്‌...

Friday, July 17, 2009

അഞ്ചരയ്ക്കുള്ള വണ്ടി

മറുമൊഴീ കാണും, പോസ്റ്റീ കാണൂല.
റീഡറീ കാണും കമന്റില്‍ കാണൂല
ട്രാക്ക് ചെയ്താ ജീമെയിലീ കിട്ടും, എന്നാ പോസ്റ്റീ കിട്ടൂല

ഇതെന്തരാണെന്ന് പറയാവോ?

വേറെ ഒന്നുമല്ല, നമ്മടെ അഞ്ചരക്കണ്ടി സുകുമാരന്‍ ച്യാട്ടന്റെ പോസ്റ്റില്‍ ച്യാട്ടന്‍ പറയുന്നതിനെ കാര്യകാരണസഹിതം പൊളിച്ചുകൊടുക്കുന്ന കമന്റുകള്‍ക്ക് തന്നപ്പീ ഈ ഗതികേട്..

അമ്പലപ്പുഴേ യെന്തരോ ജാഥകളു നടന്നെന്നോ സീപീയെമ്മുകാരാരുന്നെന്നോ, പറഞ്ഞ് അണ്ണനൊരു പോസ്റ്റിട്ട്. അമ്പലപ്പുഴ യെമ്മന്‍ വിജയന്‍ പറഞ്ഞപോലൊരു പ്രതീകാണെന്നോ മറ്റോ ഒക്കെ അതിലൊണ്ടാരുന്നു..പ്യാടിക്കയൊന്നും വേണ്ട..അണ്ണന്‍ എം.എന്‍.വിജയന്റെ ലേഖനങ്ങള്‍ അരച്ചുകലക്കിക്കുടിച്ചിട്ടൊന്നുമല്ല വിജ്യന്മാഷെ ക്വാട്ടിയത്..മ്മടെ ദില്ലിപോസ്റ്റുകാരന്‍ എയുതി..അണ്ണന്‍ കാപ്പി പേസ്റ്റി..വെവരമൊണ്ടെന്ന് തോന്നിപ്പിക്കാന്‍ വെവരം ഒണ്ടാവണെമെന്നില്ല..യേത്?

അമ്പലപ്പുഴ ജാഥേലു കാങ്ക്രസ്സ് അണ്ണന്മാരും ബീയേപ്പി അണ്ണന്മാ‍രുമൊക്കെ ഒണ്ടാരുന്നെന്ന് പ്യാരുകളു സഹിതം ദേശാഭിമാനി ചൂണ്ടിക്കാട്ടിയത് വെച്ച് ജിവി ഒരു കമന്റിട്ട്...മറുമൊഴീന്ന് കാപ്പിപേസ്റ്റു ചെയ്താ ലതിങ്ങനിരിക്കും..

ജിവി/JiVi has left a new comment on your post "ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധവിലാപം !":

ഈ കമ്മ്യൂണിസ്റ്റ് വിരുദ്ധര് എന്നാല് എന്താണെന്ന് പിടികിട്ടി-അവാസ്തവത്തിന്റ്നെ പൊങ്ങുതടിയും കൈയ്യിലേന്തി നിലം തല്ലുന്നവര്.

അമ്പലപ്പുഴ പ്രകടനക്കാരില് അഞ്ചു പേരെ പത്രങ്ങള് പ്രസിദ്ധീകരിച്ച ചിത്രങ്ങളില് നിന്ന് തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഐ എന് ടി യു സി പ്രവര്ത്തക്കരായ പുറക്കാട് വലീയപറമ്പില് മോഹനന്, വലീയപറമ്പില് ബാബു, ബി ജെ പി പ്രവര്ത്തകന് പുറക്കാട് ജൂബി സദനത്തില് ജാലു, സി എം പി പ്രവര്ത്തകന് അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് അച്ചന് വീട്ടില് ബിനുമോന്. ദേശാഭിമാനി വാര്ത്തയാണ്. ഈ വാര്ത്തയീല് ദേശാഭിമാനിക്ക് തെറ്റുകള് പറ്റിയിട്ടുണ്ടെങ്കില് ഇതിനകം തന്നെ അതിന്റെ ആഘോഷങ്ങള് ഉണ്ടാവേണ്ടതാണ്. ഏതെങ്കിലും പാര്ട്ടി അംഗം പങ്കെടുത്തെങ്കില് ചൂണ്ടിക്കാട്ടാന് അവിടത്തെ ഡി വൈ എഫ് ഐ നേതാവ് വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്.

എന്റെ ഒരു സംശയം, ഈ പാര്ട്ടി വിരുദ്ധര് എന്ന് പറയുന്നവര്ക്ക് പാര്ട്ടി വിരുദ്ധതകൊണ്ട് വാസ്തവം കാണാന് സാധിക്കാത്തതാണോ അതോ വാസ്തവം കാണാന് സാധിക്കാതിരിക്കുന്നതരത്തിലുള്ള എന്തെങ്കിലും മാനസിക വൈകല്യം കാരണം ഇവര് പാര്ട്ടി വിരുദ്ധരായതോ.


അഞ്ചരക്കണ്ടിയണ്ണന്‍ യെന്തരു മറുപടികളു പറേണതെന്ന് നോക്കാന്‍ അങ്ങേരുടെ പോസ്റ്റി ചെന്നപ്പോ കമന്റുമില്ല മറുപടിയും ഇല്ല..അണ്ണനു മറുപടി ഇല്ലാത്തോണ്ടണ്ണന്‍ എളുപ്പ വഴിക്ക് ക്രിയ ചെയ്ത്..ലതങ്ങ് ഡിലീറ്റി..ഒട്ടകപ്പച്ചി പ്യാടിയാവുമ്പോ മണലിന്റടീലോട്ട് തല പൂഴ്ത്തും യെന്നൊക്കെ ക്യാട്ടിട്ടുണ്ട്..

പോസ്റ്റീന്ന് ഡിലീറ്റിയാ ജനം അറിയൂലെന്നാ പാവം അണ്ണന്റെ ശിഥിലമായ ചിന്ത പറഞ്ഞുപഠിപ്പിച്ചിരിക്കണത്..

അവിശ്വാസപ്രമേയത്തിന്റെടെ നോട്ട്കെട്ട് പാര്‍ലിമെന്റില്‍ കണ്ടപ്പോ അണ്ണന്‍ ‘മന്മോഹന്‍ സിങ്ങ് രാജിബെക്കണം‘ന്ന് ഒരു പോസ്റ്റിട്ട്..മൊത്തം നാണക്കേടാവാന്‍ പോണ്..യെന്നാ ഓടുന്ന പട്ടിക്ക് ഒരു മൊഴം മുന്‍പേ വിമര്‍ശനം എറിഞ്ഞ് ആളായേക്കാം എന്ന് കരുതി ഇട്ടതാണാ പോസ്റ്റ്.. കൊറെക്കഴിഞ്ഞപ്പ കാണാം അവിശ്വാസപ്രമേയം പാസാ‍വണ്..അപ്പ അണ്ണനു മനപ്രയാസായി.പിന്നേം ഓടുന്ന പട്ടിക്ക് ഒരു മൊഴം മുന്‍പേ എറിഞ്ഞ്..ആദ്യപോസ്റ്റ് ഡിലിറ്റ് ചെയ്ത് “ഇന്ത്യ രക്ഷപെട്ടു, മന്‍മോഹന്‍ജീ, അഭിവാദ്യങ്ങള്‍” എന്നൊരു പോസ്റ്റിട്ട്...ബൂലോഗത്തെ പയലുകള്‍ ഗൂഗിള്‍ കാഷില്‍ നിന്ന് യെല്ലാം പൊക്കി സ്ക്രീന്‍ ഷോട്ടെടുത്ത് ബെച്ചിട്ടുള്ള കാര്യം വല്ലോം അണ്ണനറിയാവോ? ഗൂഗിളമ്മച്ചി പഴേതൊന്നും മറക്കണ കൂട്ടത്തിലല്ല...

ഇത് വായിച്ചിട്ടും പോരാന്ന് തോന്നുവാണേല്‍ ഈ പോസ്റ്റിലെ കമന്റുകളും ബായിക്കിന്‍...പ്രത്യേകിച്ച് ചുവന്ന കാറിന്റെ പിറകേ പായുന്ന ശ്വാനനെക്കുറിച്ചുള്ളത്...

അണ്ണാ, ഇതുപോലെ വേലത്തരങ്ങളു എറക്കി ഒള്ള പ്യാരുകളു കളയല്ലീ...മറുമൊഴീലും, റീഡറിലും, മെയിലിലും, പിന്നെ ഗൂഗിള്‍ കാഷിലും(Cache) ഒക്കെ കെടക്കുമണ്ണാ അണ്ണന്‍ ഡിലിറ്റ് ചെയ്യണ വസ്തുവഹകളൊക്കെ. അണ്ണന്‍ കോമാളിയാവണത് മെച്ചം..

ചുമ്മാ പറഞ്ഞെന്നെ ഉള്ളൂ...നിക്കണോ പോണോന്ന് തീരുമാനിക്കണതൊക്കെ അണ്ണന്റെ ഇഷ്ടം..പറഞ്ഞതോണ്ട് ഇഷ്ടക്കേട് തോന്നല്ലീ...

വാല്‍

പ്രകാശ് കാരാട്ട് കരിയറിസ്റ്റാണത്രെ..കണ്ടകശനി അണ്ണന്മാരു പറയണത് ഏറ്റു പറഞ്ഞ് അബദ്ധത്തില്‍ ച്യാടല്ലെ ച്യാട്ടാ..ലണ്ടനില്‍ പോയി പഠിച്ച് തിരിച്ച് വന്ന് വല്ല നല്ല കമ്പനീലോ സര്‍ക്കാരിലോ ജോലിക്ക് കേറി പത്തു പുത്തന്‍ കിട്ടുന്നത് വേണ്ടാന്ന് വച്ച്, ആളില്ലാ പാര്‍ട്ടിയുടെ കൊടി പിടിക്കണതാണോ അണ്ണാ കരിയറിസം?

വാലിന്റെ അറ്റം

അമ്പലപ്പൊഴേലോ ആലപ്പൊഴേലോ വേറെ ഏത് പൊഴേല്‍ വേണേലും പ്രകടനം നടത്താന്‍ ആര്‍ക്കും അവകാശമുണ്ട് ..പച്ചേങ്കില് കറ കളഞ്ഞ ഇടത്- കമ്യൂണിസ്റ്റ് വിരുദ്ധനാകുന്നതില്‍ അഭിമാനം കൊള്ളുന്ന ച്യാട്ടനും ച്യാട്ടനെപ്പോലുള്ള ആള്‍ക്കാര്‍ക്കും പ്രകടനം നടത്തുമ്പോള്‍ വെറുക്കുന്ന പാര്‍ട്ടീടേ കൊടി തന്നെ പിടിക്കാന്‍ സ്വാതന്ത്ര്യം വേണമെന്ന് വാശി പിടിക്കുന്നതിന്റെ ഗുട്ടന്‍സ് മാത്രം ഈ മരത്തലയന് മനസ്സിലാവിണില്ല.

Sunday, July 12, 2009

നനഞ്ഞു കുതിര്‍ന്ന് പത്രങ്ങള്‍...

രാവിലെ കിട്ടിയ പത്രങ്ങളൊക്കെ നനഞ്ഞു കുതിര്‍ന്നു കിടക്കുന്നു. പുല്ല്.. കട്ടനടിക്കും മുന്‍പ് പത്രം വായിച്ചില്ലെങ്കില്‍ വയറൊഴിയൂല്ലല്ലോ. മഴയത്ത് പത്രമിട്ടിട്ട് പോയ പത്രക്കാരൻ പയ്യനെ മനസ്സിൽ രണ്ട് ചീത്തയും വിളിച്ച് ചുറ്റും നോക്കിയപ്പോള്‍ ഇവിടെങ്ങും മഴ പെയ്ത ലക്ഷണമില്ല. അപ്പോൾ പിന്നെ ഈ വൈക്കോലുകളെങ്ങനെ നനഞ്ഞപ്പാ?

“അപ്പനേ.. വേല്‍മുരുകാ” എന്നൊന്ന് മനസ്സുറപ്പിച്ച് വിളിച്ചപ്പോള്‍ ചാനല്‍ സുന്ദരിക്ക് സൈഡില്‍ നിന്ന് ന്യൂസ് എഡിറ്റര്‍ നീക്കി നല്‍കുന്ന കടലാസെന്ന പോലെ ഉത്തരം കിട്ടി...

നിഷ്‌ക്കളങ്കരാം സി.പി.എം സ്നേഹികള്‍ തന്‍ കണ്ണീരിനാലല്ലയോ പത്രങ്ങളൊക്കെ ഇങ്ങനെ നനഞ്ഞു കുതിര്‍ന്നു കിടപ്പൂ...

ബെര്‍ലിന്‍ കുഞ്ഞനന്തന്മാരും, ആസാദുമാരും, അപ്പുക്കുട്ടന്മാരും, നീലകണ്ഠന്മാരും, സി.പി.ജോണുമാരും, എം.വി.രാഘവന്മാരും അടങ്ങുന്ന ‘തീവ്ര ഇടതുപക്ഷക്കാര്‍’ ഒലിപ്പിച്ചു വെച്ചിരിക്കുന്ന കണ്ണീര്‍ ഒരു ഒന്നൊന്നര കണ്ണീരു തന്നെ. അതിന്റെ കൂട്ടത്തില്‍ ഉമ്മഞ്ചാണ്ടിമാരും, ചെന്നിത്തലമാരും, ബാലകൃഷ്ണപ്പിള്ളമാരും മറ്റു വലതുപക്ഷക്കാരും വാർത്തിരിക്കുന്ന കണ്ണീരു കൂടി ചേര്‍ന്നാല്‍ അതൊരു നാലരക്കണ്ണീരാകും. ഇത്രയും കണ്ണീരു വീണിട്ടും ഇത്രയൊക്കെയല്ലെ നനഞ്ഞുള്ളൂ എങ്കില്‍ പത്രങ്ങളെച്ചൊല്ലിയുള്ള ആശയ്ക്കിനിയും സ്കോപ്പുണ്ട്.

ഏതൊക്കെ സൈസിലും വലിപ്പത്തിലുമുള്ള കണ്ണീരുകളാണു ഇവരൊക്കെക്കൂടി ഒലിപ്പിച്ചിരിക്കുന്നത് ? ക്രൂഷ്‌ചേവിനെ ഭള്ളുപറഞ്ഞ് (സ്റ്റാലിനെ പൊക്കി) ബര്‍ലിന്‍ കരയുമ്പോള്‍, ‘തുറന്നതും ജനാധിപത്യപരവുമായ’ ശൈലിക്കുവേണ്ടിയാണ് സി.പി.ജോണിന്റെ കണ്ണീര്‍. ഒരേ കാര്യത്തിനു രണ്ടു സൈസ് കണ്ണീര്‍. ആത്മാഭിമാനമുണ്ടെങ്കില്‍ രാജിവെക്കൂ എന്നാണ് കരയുമ്പോഴും എം.വി.രാഘവന്‍ ഉരുവിടുന്നത് . മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാന്‍ പാര്‍ട്ടിക്ക് ധൈര്യമില്ലെന്ന് നീലകണ്ഠന്‍. പുസ്തകം എഴുതുകയും ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തുകയും ചെയ്തപ്പോൾ കേന്ദ്രക്കമ്മിറ്റിയിൽ അട്ടിമറി നടക്കുമെന്ന് സത്യമായും പ്രതീക്ഷയുണ്ടായിരുന്നു. പ്രതീക്ഷകൾ പൊലിയുമ്പോൾ ആരായാലും കരഞ്ഞു പോകും. ഒരു തരം സേവ് സി.പി.എം കണ്ണീരുമായി അപ്പുക്കുട്ടന്‍ വിതുമ്മലൊതുക്കി നില്‍ക്കുന്നത് കാണുന്നില്ലേ? ഉമ്മഞ്ചാണ്ടി, ചെന്നിത്തലാദികളുടെ കരച്ചിലിൽ എന്തരൊക്കെയോ പിശകുണ്ട്. ആനന്ദക്കണ്ണീരാണോ സങ്കടക്കണ്ണീരാണോ ഇവരൊലിപ്പിക്കുന്നത് എന്ന് ഉറപ്പിക്കണമെങ്കില്‍ ലാബിലെ പരിശോധനാഫലം വരേണ്ടി വരും. പുതിയ ഖദര്‍ ഉടുപ്പ് ബ്ലേഡ് വെച്ച് കീറി ജനത്തിന്റെ കണ്ണു നിറയ്ക്കുന്ന കക്ഷികളാണ്. എല്ലാ കണ്ണീരിലൂടെയും തുഴഞ്ഞ് കഴിഞ്ഞപ്പോള്‍, ഈ കണ്ണീരായ കണ്ണീരൊഴുക്കലൊക്കെ കണ്ട് നെയ്യാര്‍ ഡാമിലെ മുതലകള്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്യാനൊരുങ്ങുമോ എന്നതാണ് മരത്തലയന്റെ പേടി.

സി.പി.എമ്മില്‍ എന്ത് നടന്നാലും ‘സി.പി.എമ്മിന്റെ ചരിത്രത്തിലാദ്യമായി’ എന്ന് എവിടെയെങ്കിലും കേറ്റുന്ന വാര്‍ത്താ നിര്‍മ്മാതാക്കള്‍ ഇത്തവണയും പതിവ് തെറ്റിച്ചിട്ടൊന്നുമില്ല. ആദ്യമായല്ല അച്ചടക്ക നടപടി എന്ന് പറഞ്ഞുകൊടുത്താല്‍ ഇവർക്ക് മനസിലാകുമോ? അതുമില്ല. ഇതിനു മുന്‍പ് അച്ചടക്ക നടപടിക്ക് വിധേരയാവരുടെ ലിസ്റ്റെടുത്താല്‍ ഇ.എം.എസും, സുന്ദരയ്യയും, നൃപന്‍ ചക്രവര്‍ത്തിയുമൊക്കെ അതില്‍ വരും. പിന്നെ രാഘവനും, ഗൌരിയമ്മയും, സി.പി.ജോണും, എം.കെ. കണ്ണനുമൊക്കെയും വരും. ചിലർ അച്ചടക്ക നടപടിയെ തെറ്റു തിരുത്തി പൂര്‍വാധികം ശക്തിയായി പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാനുള്ള അവസരമായി ഉപയോഗിച്ചപ്പോള്‍, ചിലരത് സൌകര്യപൂര്‍വം വലതുപാളയത്തിലടിയാനുള്ള ന്യായീകരണമായും കണ്ടു. കണ്ണീരു പോലെത്തന്നെ പല രീതിയിലാണ് പലരും അച്ചടക്ക നടപടിയെ കണ്ടിട്ടുള്ളത്. കാലത്തിന്റെ മുന്നോട്ട് പോക്കില്‍ ഇവരില്‍ പരിഹാസ്യരായവര്‍ ആര് എന്നതിന് ലിസ്റ്റില്‍ പറഞ്ഞവരുടെ പിന്നീടുള്ള പ്രവര്‍ത്തനം തന്നെ തെളിവ്.

നല്ലൊരു സംഘടനാ പ്രവര്‍ത്തകനെ സംബന്ധിച്ചിടത്തോളം തെറ്റു തിരുത്താനുള്ള അവസരം തന്നെ ആണ് ഇത്തരം നടപടികള്‍. കേന്ദ്രക്കമ്മിറ്റി തീരുമാനം അംഗീകരിക്കുന്നു എന്ന് വി.എസ് പറഞ്ഞതോടെ വലിയ വായിലെ നിലവിളികള്‍ക്കോ ഇവര്‍ ഒഴുക്കുന്ന കണ്ണീരിനോ ഒന്നും ഒരര്‍ത്ഥവുമില്ല. പിന്നെ ഉള്ളി കയ്യിലുണ്ട്, തൊലിയ്ക്കാന്‍ കത്തിയുമുണ്ട്. എന്നാല്‍ പിന്നെ കുറച്ച് കരഞ്ഞേക്കാം എന്നു കരുതുകയാണെങ്കില്‍, പിന്നെ ഇവരെയൊന്നും തിരുത്തേണ്ട കാര്യവുമില്ല.

ഇടതുപക്ഷത്തെ ഒരരുക്കാക്കാൻ പ്രതിജ്ഞയെടുത്ത അധിനിവേശ പ്രതിരോധക്കാരും സേവ് സി പി എം കാരും “യഥാർത്ഥ” കമ്യൂണിസ്റ്റുകാരും വീരഭൂമി-നുണരമാദി മകാരങ്ങളും തങ്ങളുടെ നിരാശ കരഞ്ഞ് തന്നെ തീര്‍ക്കട്ടെ. അല്ല, പിന്നെ.

Friday, July 10, 2009

വാര്‍ത്തകളെ പട്ടി കടിക്കുമ്പോള്‍

ദേശാഭിമാനിയില്‍ “10 മിനിറ്റ് കൊണ്ട് 68 പട്ടിയെത്തിന്ന” വാര്‍ത്ത വായിച്ച് ആര്‍മാദിച്ചാഹ്ലാദിക്കുന്നവര്‍ ആ വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ട് ചേര്‍ത്ത് പറപ്പിക്കുന്ന ഫോര്‍‌വേര്‍ഡുകളുടെയും, ഭൈരവസമാചാരങ്ങളുടെയും എണ്ണം ഡബ്ല്യു ഡബ്ല്യു ഡബ്ല്യുവിന്റെ ആരോഗ്യത്തിനു ക്ഷതമേല്‍പ്പിക്കുമോ? ബെസ്റ്റ് ടൈം തന്നെ അവര്‍ക്കും ദേശാഭിമാനിക്കും.

തെറ്റു പറ്റുന്നത് ചൂണ്ടിക്കാണിക്കുന്നതില്‍ ഒരു കുഴപ്പവുമില്ല. അല്പം രസമൊക്കെ വേണം താനും. ഹോട്ട് ഡോഗ് എന്നതിനു പട്ടി എന്ന് അര്‍ത്ഥം കല്പിച്ച മഹാനു നല്ലൊരു ട്രെയിനിംഗ് നല്‍കാന്‍ ദേശാഭിമാനിയെ പ്രേരിപ്പിക്കാന്‍ ഇതിനൊക്കെ കഴിയുമെങ്കില്‍ നല്ലതാണു താനും.വഴക്കില്ല.

ഇത്തരം തെറ്റുകള്‍ ചൂണ്ടിക്കാട്ടി പോസ്റ്റിടുമ്പോള്‍, മെയിലുകള്‍ പറപ്പിക്കുമ്പോള്‍, നിഷ്പക്ഷ മാധ്യമങ്ങള്‍ വിഷം പുരട്ടി വിടുന്ന വാര്‍ത്തകള്‍ക്ക് നേരെയും ഒരല്പം പരിഹാസമാകാം. വിമര്‍ശനമാകാം. ദേശാഭിമാനിക്ക് പറ്റിയ തെറ്റ് അവരെ/ അതിലെ ഒരു സബ് എഡിറ്ററെ പരിഹാസപാത്രമാക്കി എന്നതിനപ്പുറം സമൂഹത്തില്‍ ഒരു ദോഷവും ഉണ്ടാക്കിയിട്ടില്ല,. ഉണ്ടാക്കുകയുമില്ല. ചിരി ആരോഗ്യത്തിനു നല്ലതാണെന്നതു കൂടി കണക്കിലെടുത്താല്‍, വായിച്ചവര്‍ക്ക് ഗുണകരമേ ആയിക്കാണൂ ആ തെറ്റ്. :‌) ദേശാഭിമാനിയുടെ ‘പട്ടി’ക്ക് പേ ഉള്ളതായി റിപ്പോര്‍ട്ടില്ല. പക്ഷെ, മറ്റു വാര്‍ത്തകളുടെ കാര്യമോ?

ഇല്ലാക്കഥകളും, വളച്ചൊടിച്ച വാര്‍ത്തകളും, സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്ത ഉദ്ധരണികളും, തമസ്കരണങ്ങളും ഒക്കെ ചേര്‍ത്ത് നിഷ്പക്ഷമാധ്യമങ്ങള്‍ ചെയ്യുന്ന വൃത്തികേടുകള്‍, ഇത്തരം തമാശിക്കലിനിടയില്‍ മറന്നു പൊയ്കൂടാ. ഒരു സമൂഹത്തെ തന്നെ നുണപ്രചരണത്തിലൂടെ തങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങള്‍ക്കനുസരിച്ച് പരുവപ്പെടുത്തിയെടുക്കാന്‍ ശ്രമിക്കുന്ന ഇവിടുത്തെ മാധ്യമങ്ങള്‍, നാലാമത്തെ തൂണിനോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ട് പറയട്ടെ, ഒരു കടുത്ത വിചാരണ തന്നെ അര്‍ഹിക്കുന്നുണ്ട്. കുറഞ്ഞപക്ഷം അവരുടെ വിഷവാര്‍ത്തകള്‍ മറക്കാതിരിക്കാനെങ്കിലും നമുക്ക് ബാധ്യതയുണ്ട്. നമ്മെ വിറ്റ കാശ് അവരുടെ പോക്കറ്റിലുണ്ടെന്ന് ധാര്‍ഷ്ട്യം നാം എന്തിനു സമ്മതിച്ചു കൊടുക്കണം?

രണ്ട് കൊല്ലം മുന്‍പ് സഹകരണ വകുപ്പിലെ ഫയലില്‍ കണ്ട വരദാചാരിയുടെ തല ആവശ്യം വന്നപ്പോള്‍ ലാവലിന്‍ ഫയലിലേക്ക് മാറ്റി പ്രതിഷ്ഠിച്ചത് നമുക്ക് മറക്കാതിരിക്കാം. എഴുതാത്ത കത്തുകള്‍ എഴുതി എന്നുള്ള വാര്‍ത്തകളും, ടെക്നിക്കാലിയയെക്കുറിച്ചുള്ള ദുരൂഹത പടര്‍ത്തലും ഒക്കെ നമുക്ക് മറക്കാതിരിക്കാം. കാര്‍ത്തികേയന്റെ റോള്‍ മുന്നിലേക്ക് വന്നതോടെ മാധ്യമങ്ങളില്‍ നിന്ന് അപ്രത്യക്ഷമായ ലാവലിനെക്കുറിച്ച് നാം പേജ് കണക്കിനു വായിച്ച് തള്ളിയ വാര്‍ത്തകളും മറക്കാതിരിക്കാം. തെരഞ്ഞെടുപ്പിന്റെ പിറ്റേന്ന് മുതല്‍ മാധ്യമങ്ങളില്‍ നിന്ന് അപ്രത്യക്ഷമായ മദനി ദമ്പതികളെയും അവരുടെ ഭീകരബന്ധത്തെയും കുറിച്ച് വായിച്ച വാര്‍ത്തകളെയും നമുക്ക് മറക്കാതിരിക്കാം.

മുഖ്യധാരാ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാതെ പോയ, അല്ലെങ്കില്‍ അങ്ങിങ്ങ് മാത്രം പ്രത്യക്ഷപ്പെട്ട ഇസ്രായേൽ ആയുധ ഇടപാടിനെക്കുറിച്ച് നമുക്ക് ഓര്‍മിക്കാം. ഇല്ലാത്ത വിത്തുകാളകളെക്കുറിച്ച് നാം വായിച്ച വാര്‍ത്തകളെക്കുറിച്ച് നമുക്കോര്‍മിക്കാം. കൃത്യമായ മാധ്യമപക്ഷപാതം ഇതിലൊക്കെ ഉണ്ടെന്നതും മറക്കാതിരിക്കാം.

ദേശാഭിമാനി പിറ്റേന്ന് തന്നെ തങ്ങള്‍ക്കു പറ്റിയ തെറ്റില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. ഇന്നത്തെ മാധ്യമലോകത്ത് തിരുത്ത് മഷിയിട്ട് നോക്കിയാല്‍ കാണാത്ത കാര്യമാവുമാണ്.അതിനെങ്കിലും നമുക്ക് ദേശാഭിമാനിയെ അഭിനന്ദിക്കാം‍.

വാല്‍

ദേശാഭിമാനി ആ വാര്‍ത്ത പ്രസിദ്ധീകരിച്ചത് അമേരിക്കക്കാര്‍ മുഴുവന്‍ പട്ടി തീറ്റക്കാരാണെന്ന് പ്രചരിപ്പിക്കാനാണെന്ന് കണ്ടെത്തിയ വിഡ്ഡികൂഷമാണ്ഡങ്ങളും ഈ ലോകത്തുണ്ട്..ബൂലോഗത്തുണ്ട്..

വാലിന്റെ അറ്റം

ഈ ഹോട്ട് ഡോഗ് എന്നു പറയുന്നത് എന്തരോ സോസേജ് ആണെന്നാണ് വായിക്കാനിടയായത്..ഈ കൊച്ചു കേരളത്തിലിരുന്ന് കുട്ടൻ പിള്ളേച്ചന്റെ കടയിലെ ദോശേം ചമ്മന്തീം വീട്ടിലെ പുട്ട്, പയർ, പപ്പടം കോമ്പിനേഷനും മമ്മ്ദിക്കാടെ പത്തിരീം ഇറച്ചീമൊക്കെ മാത്രം തിന്നിട്ടുള്ള മരത്തലയന് ഈ ഹോട്ട് ഡോഗ് എന്തിരാണെന്നും അതിന്റെ രുചി എന്തിരാണെന്നും സത്യത്തിലറിഞ്ഞൂടാ.

Thursday, July 9, 2009

സ്വവർഗാനുരാഗം പ്രകൃതിവിരുദ്ധമോ?

സ്വവര്‍ഗരതി നിയമവിധേയമാക്കിയ ഡല്‍ഹി ഹൈക്കോടതി വിധി വന്നതിനെത്തുടർന്ന് രാജ്യത്തെ ചില മതനേതാക്കളും സംഘടനകളും വിമര്‍ശനവുമായി രംഗത്തു വന്നുവല്ലോ. 377-ാം വകുപ്പു പൊളിച്ചെഴുതുന്നതിനെതിരേ കര്‍ശന താക്കീതാണു ചില ക്രിസ്ത്യന്‍-മുസ്ലിം- സിക്ക് മതമേധാവികള്‍ ഉയര്‍ത്തിയിട്ടുള്ളത്. വിശദമായ ചര്‍ച്ചകള്‍ക്കു ശേഷമേ പൊളിച്ചെഴുത്തു പാടുള്ളൂ എന്നാണത്രെ ബിജെപിയുടെയും നിലപാട്.

ഏതെങ്കിലുമൊരു മതത്തിന്‍റെയോ സമുദായത്തിന്‍റെയോ ചട്ടക്കൂടുകള്‍ക്കുള്ളില്‍പ്പെടുന്നവര്‍ക്കു മാത്രമാണ് അതതിന്റെ ചട്ടങ്ങള്‍ ബാധകമാവുക എന്ന അടിസ്ഥാനപ്രമാണം പോലും പലരും മറന്നു പോകുന്നു. ഇന്ത്യൻ ഭരണഘടന നൽകുന്ന മൌലികാവകാശങ്ങൾ സ്വവർഗാനുരാഗികൾക്ക് നിഷേധിക്കണമെന്ന ശാഠ്യമാണ് ചിലർക്ക്.

യാഥാർത്ഥ്യവുമായി പുലബന്ധമില്ലാത്ത എത്രയെത്ര സിദ്ധാന്തങ്ങളാണിക്കൂട്ടർ ബോധപൂർവം പ്രചരിപ്പിക്കുന്നത് ! അവരുടെ വാദങ്ങൾ ഒന്നൊന്നായി പരിശോധിക്കുമ്പോഴാണ് അവയുടെ പൊള്ളത്തരം വ്യക്തമാവുന്നത്.


1. സ്വവര്‍ഗ്ഗ രതി പ്രകൃതി വിരുദ്ധമാണ്‌

ഇതിലും വലിയ അബദ്ധമില്ല. ഒട്ടു മിക്ക സസ്തനികളും (മനുഷ്യന്റെ മച്ചമ്പി പ്രൈമേറ്റുകള്‍ അടക്കം) സ്വവര്‍ഗ്ഗ രതിയുടെ ഏറിയോ കുറഞ്ഞോ ഉള്ള പല പ്രവൃത്തിയിലും- പരസ്പരം മാസ്റ്റര്‍ബേറ്റ് ചെയ്തു കൊടുക്കൽ മുതല്‍ ഗുദഭോഗം വരെ) ഏര്‍പ്പെടാറുണ്ട്. പക്ഷികൾ‍, ഇഴജന്തുക്കൾ, മത്സ്യങ്ങള്‍ എന്നിവയിലും സ്വവര്‍ഗ്ഗഭോഗം സാധാരണയാണ്‌.

2. പ്രകൃതി രതികൊണ്ട് സന്താനോല്പ്പാദനം ആണ്‌ ഉദ്ദേശിച്ചിരിക്കുന്നത്, സ്വവര്‍ഗ്ഗ രതിയില്‍ നിന്നും അതുണ്ടാവുന്നില്ല.

സന്താനോല്പ്പാദനം പ്രകൃതിയുടെ നിയമമാണെങ്കില്‍ സന്യാസം, ബ്രഹ്മചര്യം, നിര്‍ബന്ധിതമായും സന്താനോല്പ്പാദനം നിഷിദ്ധമാക്കിയ പൗരോഹിത്യം തുടങ്ങിയവയെല്ലാം പ്രകൃതിവിരുദ്ധമാണ്‌, അവ നിരോധിക്കണം എന്ന് ആരും മുറവിളി കൂട്ടുന്നില്ലല്ലോ? സ്വയംഭോഗം നിരോധിക്കപ്പെട്ടിട്ടില്ല. സന്താനങ്ങള്‍ ഒന്നോ രണ്ടോ മതി എന്ന വീക്ഷണമുള്ള ആധുനിക കാലത്ത് ദമ്പതികള്‍ ഈ നിയമപ്രകാരം എത്ര തവണ ജീവിതത്തില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടും? പ്രൈമേറ്റുകളില്‍ ഒട്ടു മിക്കപ്പോഴും ഒരു ആല്‍ഫ മെയില്‍ ആണ്‌ ഗ്രൂപ്പിലെ മിക്ക പെണ്ണിനെയും ഗർഭിണിയാക്കുന്നത്, പ്രകൃതി നിയമം അതായിരിക്കെ ഒട്ടുമിക്ക പുരുഷന്മാരും സന്താനോല്പ്പാദനം നടത്തുന്നത് പ്രകൃതിവിരുദ്ധമല്ലേ?‌.

3. സ്വവര്‍ഗ്ഗരതിക്കാര്‍ ബാലപീഡനക്കാരാണെന്ന് പഠനങ്ങള്‍ ഉണ്ടല്ലോ?

സ്വവര്‍ഗ്ഗ രതിയും ബാലപീഡനവും രണ്ടാണ്‌. എതിര്‍ലിംഗ രതിയും ബാലികാ പീഡനവും രണ്ടായിരിക്കുന്നതുപോലെ. സ്വവര്‍ഗ്ഗ രതിക്കാരില്‍ ബാലപീഡനക്കാര്‍ ഉണ്ടാകാനുള്ള സാദ്ധ്യത എതിര്‍ലിംഗ രതിക്കാര്‍ ബാലികാപീഡനം നടത്താനുള്ള സാധ്യതയെക്കാള്‍ കൂടുതലാണെന്ന് വിവക്ഷിക്കുന്ന ചില പഠനങ്ങള്‍ മതം ഫണ്ട് ചെയ്ത ഗവേഷണക്കാര്‍ പുറത്തു വിട്ടിട്ടുണ്ട്. ഇതെല്ലാം സാമ്പിളിങ്ങില്‍ കൗശലപൂര്‍വ്വം വരുത്തുന്ന മാറ്റങ്ങള്‍ (ഉദാഹരണത്തിന്‌ ഒരു പഠനം ജയില്‍ വാസം അനുഭവിക്കുന്ന ആളുകളെ മാത്രം തിരഞ്ഞെടുത്ത് ആയിരുന്നു, ഇത് റെപ്രസന്റേറ്റീവ് സാമ്പിളല്ല, ജനത്തിന്റെ ഭൂരിപക്ഷം ജയിലിലല്ലല്ലോ) മൂലം ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ തെളിയിക്കാന്‍ ചെയ്തവ മാത്രമാണ്‌. ബാലന്മാരെ പീഡിപ്പിക്കുന്ന കുറ്റത്തില്‍ ഏര്‍പ്പെട്ടിട്ടിള്ളവരില്‍ മഹാഭൂരിഭാഗവും സ്വവര്‍ഗ്ഗ രതിക്കാരല്ല, മുതിര്‍ന്ന സ്ത്രീകളുമായും ലൈംഗികബന്ധമുള്ള മനോരോഗികള്‍ ആണെന്നാണ്‌ ശാസ്ത്രീയപഠനങ്ങളെല്ലാം തെളിയിക്കുന്നത്.

4. കത്തോലിക്കാ പുരോഹിതര്‍ ബാല/ബാലികാ പീഡനം നടത്താനുള്ള സാദ്ധ്യത സാധാരണ ജനം നടത്താനുള്ള സാദ്ധ്യതയെക്കാള്‍ കൂടുതലാണെന്നും പഠനങ്ങള്‍ ഇറങ്ങിയിട്ടുണ്ട്, ( പോപ്പുമാർ എത്രയോ പ്രാവശ്യം മുട്ടിന്മേൽ നിന്ന് മാപ്പിരക്കുകയും ചെയ്തിരിക്കുന്നു). അതിന്റെ അടിസ്ഥാനത്തില്‍ പൗരോഹിത്യം നിരോധിക്കണമെന്ന് ആരും ആവശ്യപ്പെടുന്നില്ലല്ലോ?

5. സ്വവര്‍ഗ്ഗ രതിയെ നിഷിദ്ധവും ശിക്ഷാര്‍ഹവുമാക്കുന്നത് അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ തടയും.

നിയമം സ്വവര്‍ഗ്ഗ രതിയെ അനുവദിച്ചാല്‍ സ്വവര്‍ഗ്ഗ രതിക്കാരുടെ എണ്ണം സമൂഹത്തില്‍ വര്‍ദ്ധിക്കും എന്ന വാദത്തിൽ കഴമ്പില്ല. സ്വവര്‍ഗ്ഗ രതിക്ക് വധശിക്ഷ നൂറ്റാണ്ടുകളായി നടപ്പാക്കി വരുന്ന രാജ്യങ്ങളില്‍ പോലും നിയമത്തിന്‌ അതില്ലാതെയാക്കാന്‍ കഴിഞ്ഞിട്ടില്ല.

6. സ്വവര്‍ഗ്ഗ രതി ലൈംഗികവൈകൃതം (പാരഫീലിയ) ആണ്‌

അമേരിക്കന്‍ സൈക്യാട്രിക്ക് അസോസിയേഷന്റെ ഡയഗ്നോസ്റ്റിക്ക് & സ്റ്റാസ്റ്റിസ്റ്റിക്കല്‍ മാനുവല്‍ പ്രകാരം സ്വവര്‍ഗ്ഗ രതി ലൈംഗിക വൈകൃതത്തിന്റെയോ മനോരോഗത്തിന്റെയോ പട്ടികകളില്‍ പെടുന്നില്ല

7. സ്വവര്‍ഗ്ഗ രതി നിയമവിധേയമാക്കുന്നത് എയിഡ്സ് പടര്‍ന്നു പിടിക്കാന്‍ കാരണമാവും.

സത്യം നേരേ തിരിച്ചാണ്‌. സ്വവര്‍ഗ്ഗ രതി നിയമവിരുദ്ധമാക്കിയതാണ്‌ സ്വവര്‍ഗ്ഗരതിക്കാരിലെ എയിഡ്സ് ബാധ നിയന്ത്രിക്കാന്‍ സാധിക്കാതെയായത് എന്ന് വിദഗ്ദ്ധരെല്ലാം ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നത്. UNAIDS നിരീക്ഷണപ്രകാരം സ്വവര്‍ഗ്ഗ രതി നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാക്കിയ രാജ്യങ്ങളില്‍ അത് നിയമവിരുദ്ധമാക്കിയ നാടുകളെക്കാള്‍ പതിന്മടങ്ങ് കൂടുതലാണ്. അങ്ങനെയുള്ള രാജ്യങ്ങളിൽ സ്വവര്‍ഗ്ഗ രതിക്കാര്‍ക്ക് സുരക്ഷയും ചികിത്സയും കിട്ടാതെ ആകാന്‍ നിരോധനം കാരണം ആകുന്നു.

ഇന്ത്യയിലെ എയിഡ്സ് വിദഗ്ദ്ധര്‍ ഡെല്‍ഹി ഹൈ കോടതി വിധിയെ മുഗ്ദ്ധകണ്ഠം പ്രശംസിക്കാന്‍ കാരണവും ഇതാണ്‌. (ഒരുദാഹരണത്തിന്‌, സ്വവര്‍ഗ്ഗ രതി നിയമവിരുദ്ധമാക്കിയ ജമൈക്കയില്‍ മുപ്പതു ശതമാനം സ്വവര്‍ഗ്ഗ രതിക്കാരായ പുരുഷന്മാരിലും എച്ച് ഐ വി ബാധയുണ്ട്, അതേ സമയം അത് നിയമവിധേയമായ ക്യൂബയില്‍ ആറുശതമാനമേയുള്ളു. പ്രദീപ് കക്കട്ടില്‍ unaids ടെക്നിക്കല്‍ സപ്പോര്‍ട്ട് ചീഫ്, ഇന്ത്യ) ലോകത്തെ എയിഡ്സ് രോഗികളില്‍ മഹാഭൂരിപക്ഷവും സ്വവര്‍ഗ്ഗ രതി നിയമവിരുദ്ധമായ ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലാണ്‌. സ്വവര്‍ഗ്ഗ രതിക്ക് വധശിക്ഷ നല്‍കുന്ന സുഡാന്‍ രാജ്യത്ത് മൊത്തം ജനസംഖ്യയുടെ 1.4 ശതമാനം എച്ച് ഐ വി ബാധിതരാണ്‌ (അമേരിക്കയില്‍ 0.6) .


***

കൂടൂതൽ വിവരങ്ങൾക്ക്

1. സ്വവർഗ ലൈംഗികതയുടെ ശാസ്ത്രം

2. നിയമം കൊണ്ടു പരിഹരിക്കാനാവാത്ത ചിലത്

Sunday, July 5, 2009

കേന്ദ്രീകൃത വെവരമില്ലായ്മ ലഥവാ വെവരമില്ലായ്മയുടെ കേന്ദ്രീകരണം

നിര്‍ത്തി പൂവാംന്ന് വെച്ചാ സമ്മയ്ക്കൂലല്ല്..

ദേ വീണ്ടും ശനീന്റെ അപഹാരം..ഇത്തവണ സി.പി.എമ്മിന്റെ ഭരണഘടനായും പൊക്കിപ്പിടിച്ചോണ്ടാ എഴുന്നള്ളത്ത്...യെന്തരു കാര്യം..ഇച്ചിരി കൂടി പുത്തിയുണ്ടായിരുന്നേല്‍ മന്നപുത്തീന്നെങ്കിലും വിളിയ്ക്കായിരുന്നൂന്ന് പണ്ടാരാണ്ടോ പറഞ്ഞപോലായി..

അറിയാന്‍ മേലാഞ്ഞിട്ടു ച്വായ്ക്കുവാ. സീപ്പീയെമ്മിലെവിടാ ദശ-ക്ണാപ്പന്മാരേ ഈ കേന്ദ്രീകൃത ജനാധിപത്യം?

ലവടെ കേന്ദ്രീകൃത ജനാധിപത്യമല്ല മ..മ...മ.മെര്‍കുഷ്യോ. ജനാധിപത്യ കേന്ദ്രീകരണമാ..ജനാധിപത്യ കേന്ദ്രീകരണം. തലയില്‍ ആള്‍ താമസമില്ലേല്‍ ഇത്തിരി കൂടി വെവരിച്ചു പറഞ്ഞുതരാം. ജനാധിപത്യ(പരമായ) കേന്ദ്രീകരണം. ആംഗലേയം ബേണേല്‍ democratic centralisation. അല്ലാതെ centralised democracy അല്ല.

രണ്ടും തമ്മിലെന്നതാ വെത്യാസന്നോ?

തള്ളേ..ലതല്ലേ ആദ്യമേ പറഞ്ഞത്..ഇത്തിരി കൂടി പുത്തീണ്ടായിരുന്നൂച്ചാ മന്നപുത്തീന്നെങ്കിലും വിളിയ്ക്കായിരുന്നൂന്ന്.

ആ ചാന്‍സും കൊണ്ട് കളഞ്ഞില്ലേ.

പറയുമ്പോ എല്ലാം പറേണോല്ലോ.

ഞമ്മടെ ഒരു തല നിയമ വിദഗ്ദൻ എന്നൊക്കെ പറയുന്ന മണ്ണുണ്ണികൾക്ക് ഒരു ഭരണഘടനയുടെ ഒരു വകുപ്പ് ഉദ്ധരിക്കാൻ പോലും അറിയില്ലാന്ന് ബെച്ചാ പിന്നെങ്ങനെ ക്യേസ് ജയിക്കും?

ദേ മെർക്കൂ പറയുന്നത് നിങ്ങള് തന്നെ ബായിക്ക്..

“അതിന്റെ 13(1)(എ) പറയുന്നതാണു കേന്ദ്രീകൃത ജനാധിപത്യം എന്നു പറയുന്ന കമ്യുണിസ്റ്റ് പാര്‍ട്ടി മാര്‍ക്‍സിസ്റ്റിന്റെ ജീവവായു. അതായതു ലെനിനിസ്റ്റ് സംഘടനാസിദ്ധാന്തം ലംഘിക്കപ്പെട്ടു എന്നെല്ലാം പിണറായി പറയുന്നതു ഇതിനെ കുറിച്ചാണു.”

യെന്തരോ യെന്തോ!

ഈ സി പി ഐ എം ഭരണഘടന എന്നു പറയുന്ന സാധനം ആരിക്കും തോന്നണ മാതിരി വളാവളാന്നു വളയ്ക്കാൻ പറ്റണ സാധനാണോ? ലവന്മാര് മേളിൽ പറഞ്ഞിരിക്കണതൊന്നുമല്ല ആ വകുപ്പെന്ന് ആ ഭരണഘടന ബായിച്ചാ മനസ്സിലാകും. ശരിക്കൊള്ള 13(1)(എ) ദേ ഇദ്ദാണ്..

13(1)എ.

“ഉന്നതതലം തൊട്ട്‌ താഴേപ്പടിവരെയുള്ള എല്ലാ പാര്‍ട്ടിഘടകങ്ങളും തിരഞ്ഞെടുക്കപ്പെട്ടവയാകണം.”

ഈ വാചകത്തെപ്പിടിച്ച് “ലെനിനിസ്റ്റ് സംഘടനാസിദ്ധാന്തം ലംഘിക്കപ്പെട്ടു എന്നെല്ലാം പിണറായി പറയുന്നതു ഇതിനെ കുറിച്ചാണു“ എന്നു പറയണോങ്കി ആള്‍ താമസമില്ലാതായിട്ട് കാലം കുറെ ആയിക്കാണണം..

ഇനീം ഉണ്ട് ദശാനന കസർത്തുകൾ... ലോണ്ടെ ചെലത് കിടക്കുന്നു നീളത്തിൽ...

“Party members found to be strike-breakers, drunkards, moral degenerates, betrayers of Party confidence, guilty of grave financial corruption can be summarily suspended from Party membership and removed from all responsible positions in the Party by the Party unit to which he belongs or by a higher Party body pending the issue of the charge-sheet to him and getting his explanation. This summary suspension and removal from all responsible positions in the Party cannot be extended for a period of more than three months”

എന്നതിനെ

“സമരം പൊളിക്കുന്ന കരിങ്കാലികള്‍, കുടിയന്മാര്‍, ധാര്‍മികമായി അധഃപതിച്ചവര്‍, പാര്‍ട്ടിയെ വിശ്വാസത്തില്‍ എടുക്കാത്തവര്‍, ഗുരുതരമായ ധനാപഹരണത്തിനു കുറ്റം ചുമത്തിയവര്‍ എന്നിവരെ ഉടനടി മൂന്നുമാസത്തേയ്ക്ക്, മേല്‍ഘടകത്തിന്റെ തീരുമാനത്തിനു വിധേയമായി പാര്‍ട്ടിയില്‍ നിന്നു സസ്പെന്റ് ചെയ്യുകയും ഏല്ലാ ചുമതലകളില്‍ നിന്നു മാറ്റി നിര്‍ത്തുകയും ചെയ്യണം” എന്ന് പരിഭാഷപ്പെടുത്തുന്ന പരിഭാഷാ വൈഫവത്തിനെ കുഴിവെട്ടി മൂടിയാല്‍ മാത്രം പോരാ...അതിനു മുകളില്‍ ചാക്കുകണക്കിനു പഞ്ചാരയിട്ട് കത്തിക്കണം..യെല്ലു പോലും ബാക്കി കാണരുത്.

“മൂലത്തിലും മറ്റേ ഭാഷയിലും ഒരേ പോലെ വിവരമുള്ളവനേ ഈ പണിക്കിറങ്ങാവൂ“ എന്ന് അണ്ണന്മാര്‍ ആരെയൊക്കെയോ ഉപദേശിച്ചിട്ട് ടൈം അധികമായില്ല...ഇടക്ക് മണ്ടന്‍ പോസ്റ്റുകള്‍ നാലഞ്ചെണ്ണം വളവളാന്ന് താങ്ങീന്ന് മാത്രം. ഇനി അണ്ണന്മാര്‍ക്ക് ശെയ്യാവുന്ന ഒരു കാര്യം കണ്ണാടീലോട്ട് നോക്കി “ മറ്റേ ഭാഷയിലും ഒരേ പോലെ വിവരമുള്ളവനേ ഈ പണിക്കിറങ്ങാവൂ"എന്ന് കൊറെ തവണ ചൊല്ലിപ്പഠിക്കലാ..എന്നിട്ട് ആണുങ്ങൾ പരിഭാഷപ്പെടുത്തിയ ഭരണഘടന ദേശാഭിമാനി ബുക് സ്റ്റാളിന്ന് കായ് കൊടുത്ത് ബാങ്ങി പഠിക്ക്യേം ചെയ്യാം..ലതിനും വയ്യെങ്കില്‍ ലോണ്ടെ ലിങ്ക്..ലതിലുണ്ട് നല്ല മലയാളം പരിഭാഷ. വായിച്ച് പഠി കേട്ടാ..

പിന്നെ ചെല ഫാഗം വായിച്ച് ചിരിച്ച് കൊടല് ബെളീ വന്നു. ലതിങ്ങനെ.

“4 -7 -2009 ലെ പോളിറ്റ് ബ്യുറോ മീറ്റിങില്‍ അച്യുതാനന്ദന്‍ മേശപുറത്തു വച്ച 1996ലെ സ്റ്റേറ്റ് കമ്മിറ്റി റിപ്പോര്‍ട്ടുകളില്‍ ഒന്നിലും ലാവ്‌ലിന്റ് പേര് ഇല്ല..“

ഉവ്വ.. ഉവ്വ..1996ലെ “സ്റ്റേറ്റ് കമ്മിറ്റി റിപ്പോര്‍ട്ടുകളില്‍” എന്നൊക്കെ പറയാതെ “മിനിറ്റ്‌സുകളിൽ” എന്നെങ്കിലും എഴുതാൻ ഒന്നു പറഞ്ഞു കൊടുക്കെന്റെ നിയമ വിദഗ്ദത്തലയാ.. ഏതെങ്കിലും അപ്പാവിമാരെങ്കിലും ഒന്നു ബിശ്വസിച്ചു പോട്ട്..ഇനി ആ മിനിറ്റ്സിന്റെ കഥ അങ്ങു ശരിക്കറിയണമെങ്കിൽ, ദേ ഇവിടെ ഉണ്ട് കേട്ടാ ശമന്നപുത്തികളേ...


“പിണറായി ലംഘിച്ച മറ്റൊരു വകുപ്പ് 20(1) ആണു: എം പി യോ എം എല്‍ യോ ആയ പാര്‍ട്ടിയംഗങ്ങള്‍ പാര്‍ട്ടി ഗ്രൂപ്പായി പാര്‍ട്ടിയ്ക്ക് വിധേയമായി പ്രവര്‍ത്തിക്കണം. ലാവലിന്‍ കരാറില്‍ പാര്‍ട്ടിയെ മാറ്റി നിര്‍ത്തുന്നതിലൂടെയാണു പിണറായി ഇതു ലംഘിക്കുന്നതു.”

അപ്പികളു കൊള്ളാലോ.. പാർട്ടി തീരുമാനം ലംഘിച്ചിട്ടില്ലെന്ന് പ്രകാശ് കാരാട്ട് പറയുന്നത് ബിശ്വസിക്കണ്ട, മണ്ടൻ മെർക്കു പറയണത് ബിശ്വസിച്ചാ മതീന്നാണാ അപ്പീ നിങ്ങള് പറേണത്? അതങ്ങ് പരുമല പള്ളീ ചെന്ന് പറഞ്ഞാ മതി കുട്ടാ..

കഴിഞ്ഞ പോസ്റ്റിൽ പത്രങ്ങളെങ്കിലും വായിക്കാന്‍ മരത്തലയന്‍ പറഞ്ഞ കാര്യം ഓർമ്മയുണ്ടല്ല്? പേപ്പറുകളു വായിച്ച ലക്ഷണങ്ങളു കാണുന്നുണ്ട്..എന്നാലും ലതൊക്കെ വിശ്വസിക്കാന്‍ മരത്തലയന്‍ പറഞ്ഞില്ലാരുന്നു കേട്ടാ. മകാരപ്പത്രങ്ങളില്‍ ബന്നത് മുയുമന്‍ ബിശ്വസിച്ചാ ഇതുപോലെ മണ്ടത്തരങ്ങള്‍ എഴുതിപ്പിടിപ്പിക്കാംന്നല്ലാതെ കൊണമൊന്നുമില്ല...

അല്ല, അല്ലേലും കൊണമൊന്നുമില്ല...പത്തു തലകളുടെയും വെവരമില്ലായ്മ അങ്ങനെ ഒരു പേരില്‍ കേന്ദ്രീകരിച്ചു കെടക്കുകല്ലേ...വെവര സാങ്കേതികവിദ്യ ഇത്രയും പുരോഗമിച്ചിട്ടും ആ തലകളേലിത്തിരി വെവരം വെളമ്പാന്‍ ആരുമില്ലാതെ പോയല്ലോ.

അവിടെ കമന്റിട്ടു കൊഴുപ്പിക്കാൻ നിക്കുന്ന ‘സ്വന്തം’ അനോണിമാരേ..നിങ്ങളെങ്കിലും ഒന്ന് മനസ്സ് വെയ്..ഡിജിറ്റല്‍ വേസ്റ്റ് ആ ബ്ലോഗ് നെറഞ്ഞ് കെടക്കണ കണ്ടിട്ട് തല(ഒരെണ്ണം..ഒരെണ്ണം മാത്രം) പെരുക്കുന്നു..പ്ലീസ്..നിങ്ങളെങ്കിലും ആ വേസ്റ്റൊക്കെ ഒന്ന് കോരിക്കളയ്..പ്ലീസ്..അല്ലേല്‍ ആ ഫ്ലഷ് എങ്കിലും ഒന്ന് അടി..

ഒരു കവിതേന്റെ കഷണം കൂടി കെടക്കട്ട്.. വൃത്തം 90% അന്നനട ബാക്കി 10% ആനനട.

“മദ്വചനങ്ങള്‍ക്കു മാര്‍ദ്ദവമില്ലെങ്കില്‍, ഉദ്ദേശ്യശുദ്ധിയാല്‍ മാപ്പു നല്‍കിന്‍...”

Wednesday, June 24, 2009

ശത്രുക്കള്‍ക്ക് പോലും ഈ ഗതി വരുത്തല്ലേ...

“കണ്ടകശ്ശനി കൊണ്ടേ പോകൂ” എന്ന് എഴുതിവെക്കുക. കുറച്ച് കഴിഞ്ഞ് ആരെങ്കിലും വന്ന് കണ്ടകശ്ശനി എന്നൊരു സംഗതി ഇല്ലെന്നും, അത് അന്ധവിശ്വാസം വളര്‍ത്താനും, ജനങ്ങളെ പറ്റിക്കാനും ചിലര്‍ നടത്തുന്ന യുക്തിരഹിതമായ പ്രചരണമാണെന്നും, തട്ടിപ്പാണെന്നും വാദിച്ച് തെളിയിക്കുക. ഉടനെ “ അണ്ണാ, ഞങ്ങള്‍ അതല്ല അര്‍ത്ഥമാക്കിയത്, കണ്ടകശ്ശനി എന്നൊരു കാര്യം ഇല്ലെന്ന് തെളിയിക്കാനല്ലേ ഞങ്ങളീ പെടാപ്പാട് പെടുന്നത് ” എന്ന് ആരെങ്കിലും പറയുന്നുവെങ്കില്‍, അവിടെ ആള്‍ താമസം ഉണ്ടെന്നു കരുതുമോ ഇല്ലെന്നു കരുതുമോ?

ഇത് വായിച്ചിട്ട് പറഞ്ഞാല്‍ മതി.

ഇതൊരു കമന്റിലെ വരി...

“ഞങ്ങള്‍ ഉമേഷ് നായരുടെ ഗുരുകുലം സഖാവ് പറഞ്ഞ സ്ഥിതിയ്ക്ക് സമയം കിട്ടിയപ്പോള്‍ വായിച്ചു. വേണ്ടാ എന്നു തോന്നി.“

എന്നുവെച്ചാല്‍ ആദ്യമായിട്ടാണാവഴി പോകുന്നതെന്ന്...യേത്?

ഉടനെ അതിനു മറുപടി വന്നു..

“പിന്നെ ഗുരുകുലം ബ്ലോഗ് മെർകുഷ്യോ ഇതു വരെ കണ്ടിട്ടില്ല എന്ന നാട്യം ഗംഭീരമായി. “കലണ്ടറുകളുടെ ശാസ്ത്രീയതയും ഇസ്ലാമിക് കലണ്ടറും” എന്ന പോസ്റ്റിലെ ഈ കമന്റ് ഇട്ടതു മെർകുഷ്യോ അല്ലെന്നുണ്ടോ? ഓ, ഇനി രാവണന്റെ മറ്റൊരു തലയായിരിക്കും, അല്ലേ?“

അടി ചെപ്പക്കുറ്റിക്കായിപ്പോയോന്നൊരു സംശയം..കാരണം അവര്‍ ഇട്ട കമന്റിലെ ഒരു വരി ഇങ്ങനെ ആയിരുന്നു.”ലേഖനത്തിനു അഭിനന്ദനങ്ങള്‍. ചിന്തയെ ഉദ്ദീപിച്ചതിനു നന്ദിയും.“

ഗുരുകുലം വായിച്ചപ്പോള്‍ ‘വേണ്ടാ എന്നു തോന്നി‘ എന്നു പറഞ്ഞ കുട്ടികള്‍ കുറച്ച് കാലം മുന്‍പ് അവിടെ കയറിയിറങ്ങി അഭിനന്ദനങ്ങളും ചിന്തയെ ഉദ്ദീപിച്ചതിനു നന്ദിയും പാസാക്കിയ പുള്ളകള്‍ തന്നെ. തള്ളേ......

മറുപടി സ്വതസിദ്ധമായ ശൈലിയില്‍ തന്നെ...

“താങ്കളുടെ പൊസ്റ്റുകള്‍ ആദ്യമായി കാണുകയാണെന്ന നാട്യം: അങ്ങന്നെ തോന്നിയിട്ടിണ്ടെങ്കില്‍ ഞങ്ങള്‍ എഴുതിയ രീതി വച്ചു ശരിയാണു. പക്ഷേ ഉദ്ദേശിച്ചതു മാസങ്ങളായി ഒരു പക്ഷേ താങ്ങളോ അല്ലെങ്കില്‍ ഞങ്ങളോ ഇറേഗുലറായതു കൊണ്ടു വായന മുറിഞ്ഞു. പിന്നെ ഇന്നാണു താങളുടെ ബ്ലോഗില്‍ പോകുന്നതു.“

തൊലിക്കട്ടിയില്‍ കണ്ടാമൃഗം തോറ്റുപോകും....എന്നാലും കഷ്ടം തോന്നുന്നുണ്ട്..

വീണിതല്ലോ കിടക്കുന്നു ധരണിയിൽ, .................................അയ്യോ ശിവ ശിവ
എന്ന മട്ടിൽ കിടക്കുന്നതു കാണണോ?

“പല വരികളും യതിമദ്ധ്യം മുറിക്കുന്ന അനുഷ്ടുപ്പ്, തരംഗണി തുടങ്ങിയ വൃത്തങ്ങളുടെ ഓര്‍മ്മകള് ഉണ്ടാക്കി” എന്ന ജാഡയ്ക്ക് ഗുരുകുലനാഥന്റെ മറുപടി ഇങ്ങനാരുന്നു.

“യതിമദ്ധ്യം മുറിക്കുന്ന” അനുഷ്ടുപ്പോ തരംഗിണിയോ അല്ല അതിന്റെ വൃത്തം; അന്നനടയാണു് .

പിന്നെ ആ വഴീക്കൂടെ പത്ത് തലയന്മാർ വന്നിട്ടില്ല.

കനേഡിയന്‍ ഡോളര്‍-റുപ്പീ കയ്യീന്ന് പോയി, കട്ടു എന്നു പറഞ്ഞതിന്റെ അടുത്ത കമന്റില്‍ “കുറ്റം തെളിയുന്നതുവരെ നിരപരാധി” എന്നു പറയേണ്ടി വന്നു, നയനാര്‍ പൊറുക്കില്ല എന്നു പറഞ്ഞതിന്റെ അടുത്ത നിമിഷം നയനാര്‍ പൊറുത്തെന്ന് തെളിയുക...“ഗുരുകുലത്തിലോ, ഞങ്ങളോ?” എന്ന് ചോദിച്ചതിന്റെ പിറ്റേ നിമിഷം പണ്ട് അവിടെ തന്നെ പോയി അഭിനനന്ദന കമന്റ് ഇട്ടെന്ന് തെളിയുക, ജാ‍ഡക്ക് പ്ലേ ചെയ്യിച്ച “തരംഗിണി/അനുഷ്ടുപ്പ്“ ക്യാസറ്റ് അടുത്ത നിമിഷം അന്നനടയില്‍ ‘വലിഞ്ഞ്’ തുടങ്ങുക..

വയ്യേ വയ്യ..കണ്ടകശ്ശനി കൊണ്ടേ പോകൂ...ശത്രുക്കള്‍ക്ക് പോലും ഈ ഗതി വരുത്തല്ലേ..

വാൽക്കഷണം

സഹിഷ്‌ണുത എന്നത് ശനിയന്മാരിൽ നിന്ന് തന്നെ പഠിക്കണം. ഒരു സാമ്പിളിതാ :

............> പോ, മക്കള് പോയി ഐസ്‌ ഫ്രൂട്ട് കഴിഞ്ഞണ്ട് വാ. വലിയവര്‍ ബ്ലോഗ് ചെയ്യുമ്പോള്‍ മിണ്ടാതിരുന്നു കേട്ടോളാണം, അല്ലെങ്കില്‍ സ്ഥലം കാലിയാക്ക്, ചെറുക്കന്മാരെ.

അവസാനത്തെ ആണി

ഞങ്ങള്‍ക്ക് പെട്ടന്നു ഓര്‍മ്മ വന്നത ഇതെ ഈണത്തിലുള്ള മറ്റൊരു ശീല്:

ദീപസ്തംഭം മഹാശ്ചര്യം!
എനിയ്ക്കും കിട്ടണം പണം.

പത്തു പേരൊണ്ടെന്നൊക്കെപ്പറഞ്ഞിട്ട് ,

“ദീപസ്തംഭം മഹാശ്ചര്യം!
നമുക്കും കിട്ടണം പണം.”

എന്ന് വ്യാകരണത്തെറ്റുകൂടാതെ/ അക്ഷരത്തെറ്റു കൂടാതെ പറയാനറിയാത്തവരാണ് തര്‍ജ്ജമ രണ്ടു ഭാഷകള്‍ (മൂലവും ടാര്‍ജറ്റു ഭാഷയും) നന്നായി അറിയാവുന്നവരെ ചെയ്യാവൂ എന്നു ശഠിക്കുന്നത്.

ഡിസ്‌ക്ലെയിമർ

മുകളിൽ മറ്റുള്ളവരുടെ വാചകങ്ങൾ ഉദ്ധരിക്കുമ്പോൾ വരുന്ന തെറ്റുകൾക്ക് മരത്തലയൻ ഉത്തരവാദി ആയിരിക്കുന്നതല്ല.

Monday, June 22, 2009

നയനാര്‍ രണ്ടാമനെ കണ്ടവരുണ്ടോ?

തമാശകളൊന്നും തീരുന്നില്ല..

ലാവലിനില്‍ കടിച്ച് പല്ലു കളഞ്ഞ ചിലര്‍ വാശിക്ക് പിന്നെയും പിന്നെയും പോസ്റ്റിട്ടു കൊണ്ടിരിക്കുകയാണ്. എന്ത് എഴുതുന്നെന്നോ, പറയുന്നെന്നോ ഒന്നും ഒരു ഊഹവുമില്ലാത്ത കാഞ്ഞ എഴുത്ത്..വരദാചാരീന്ന് നീട്ടിവിളിച്ചാല്‍ ഗൂഗിളമ്മച്ചി കൊണ്ടത്തരുന്ന അഡ്രസ് പൂശി അണ്ണന്മാര്‍ വരദപ്പനെ ബംഗലൂരുവില്‍ ചെന്ന് കണ്ടെന്ന് തോന്നിപ്പിച്ചാ ജനം മുയുമന്‍ ബിശ്വസിച്ചോളുംന്നാ?

അവരുടെ പോസ്റ്റില്‍ നിന്ന് ഒരു സാമ്പിള്‍...

അവസാനമായി ഒരു കാര്യം കൂടി: ഒരു കീഴ്‌ജീവനക്കാരന്റെ തല പരിശോധിക്കണം എന്നു പിണറായി സഹകരണവകുപ്പിന്റെ ഫയലില്‍ - ദേശാഭിമാനി പറഞ്ഞപോലെ - എഴുതിയതു ഇ എം എസ് പൊറുക്കില്ലായിരുന്നു. അല്ലെങ്കില്‍ നയനാര്‍. അല്ലെങ്കില്‍ എ കെ ജി.“

ഇവര്‍ക്ക് കനേഡിയന്‍ ഡോളര്‍- റുപ്പീ കണ്‍‌വേര്‍ഷന്‍ കാര്യത്തില്‍ കുഴപ്പമുണ്ടെന്നേ ഇതുവരെ വിചാരിച്ചുള്ളൂ. ഇപ്പോ മനസ്സിലായി ഇവര്‍ പത്രം പോലും വായിക്കാറില്ലെന്ന്. പിണറായി നായനാര്‍ക്കാണ് കത്തെഴുതിയത് എന്ന് നാട്ടുകാര്‍ മുഴുവന്‍ പത്രത്തില്‍ വായിച്ചു. അദ്ദേഹം പൊറുക്കുകേം ചെയ്തു. എന്നാലും ശനിയുടെ അപഹാരകാലമായതിനാല്‍ ഇവര്‍ക്ക് അതുപോലും മനസ്സിലായിട്ടില്ല.

അല്ല, ഇനി കേരളമുഖ്യമന്ത്രിയായി ഒന്നില്‍ കൂടുതല്‍ നയനാര്‍മാര്‍ ഉണ്ടായിരുന്നെന്ന വാദഗതിയുമായി ഇവര്‍ വീണ്ടും വരുമോ?

ആ...ആര്‍ക്കറിയാം.

വരുമോരോ (ശനി)ദശ വന്നപോലെ പോം എന്നല്ലേ?

ലാവലിന്‍ മൊത്തം മനോമോഹനസിംഗത്തിന്റെ കലാപരിപാടിയാണ് എന്നെഴുതിയിരിക്കുന്നത് വായിച്ച് ഒരു പോസ്റ്റ്മാന്‍ ചോദിച്ച ചോദ്യമാണ് ചോദ്യം..

“അല്ലാ, അപ്പോ അവിടെ ശരിക്കും “ആള്‍ താമസം“ ഇല്ലല്ലേ?”

അതു കേട്ട് ആരോ പറഞ്ഞു..

“ഇല്ല..എല്ലാരും സര്‍ക്കസ്സിലോ, സര്‍ക്കാസത്തിലോ ചേര്‍ന്നിരിയ്ക്കുകയാണ്. ജോക്കര്‍മാരുടെ വിറ്റിനൊക്കെ ഇപ്പ ഭയങ്കര ഡിമാന്‍ഡല്ലേ. അവര്‍ സീരിയസാ‍യിട്ട് എന്തെങ്കിലും പറഞ്ഞാലും ജനത്തിനു ചിരി വരും. സര്‍ക്കാസിച്ചാലോ..കാര്യമായിട്ട് പറയുന്നതാണെന്നു തോന്നും..എന്തു ചെയ്യാം? പത്ത് തലയായിപ്പോയില്ലേ..ഓരോ തലയും ഓരോ രീതിയില്‍ സര്‍ക്കാസിച്ച് പഴയ കഥയിലെ കുറുക്കനെപ്പോലെ വാങ്ങിച്ചു കെട്ടും”

“യേത് കഥ?”

“ന്നാ പിടിച്ചോ”

കുറുക്കന്‍ രാവിലേ എഴുന്നേറ്റു വഴിയിലോട്ട് ഇറങ്ങി. ഒരു പൂച്ച എതിരേ വരുന്നു

"പറയെടാ, ആരാടാ ഈ കാട്ടിലെ രാജാവ്?"

"അയ്യോ അവിടന്നു തന്നെ"

അടുത്തത് മുയല്‍ വന്നു

"ആരാടാ കാട്ടിലെ രാജാവ്?"

"അയ്യോ അത് കുറുക്കന്‍ തമ്പുരാന്‍ തന്നെ."

കുറുക്കനു ആകെ ആവേശമായി

അതാ വരുന്നു ആന

"ആരാടാ ഈ കാട്ടിലെ രാജാവ്?"

"ഫ പീറ കുറുക്കാ" ആന കുറുക്കനെ പൊക്കിയെടുത്ത് പാറയില്‍ ഒറ്റ അടി.

"ഒരു ചോദ്യം കേട്ടാല്‍ ഉത്തരം അറിയില്ലെങ്കില്‍ അതു പറഞ്ഞാല്‍ പോരേ? വെറുതേ ചൂടാവുന്നത് എന്തിനാണ്‌?"

വാല്‍ കഷണം

വരദാചാരിയുടെ തല പരിശോധിക്കണം എന്ന് സഹകരണ വകുപ്പിന്റെ കത്തില്‍ പിണറായി എഴുതിയത് ശരിയാണെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ. അങ്ങേര്‍ക്ക് ഇനി തലയ്ക്ക് അസുഖം അല്ലെങ്കില്‍ ജയിലില്‍ അയക്കണം- അന്വേഷണ ഏജന്‍സിക്കു മുന്നില്‍ വ്യാജരേഖ ചമയ്ക്കുന്നത് ഗുരുതരമായ ക്രിമിനല്‍ കുറ്റമാണ്‌.

പോണ വഴിക്ക് ലാ വാലിന്‍ - റിയാലിറ്റി ഷോ കൂടി വായിച്ചിട്ട് പോകൂ...

Saturday, June 13, 2009

ഉരുളുന്ന തലകള്‍ ബ്ലോഗര്‍മാരോട് പറയുന്നത്

പത്തു തലയുണ്ടായിട്ടൊന്നും ഇക്കാലത്ത് കാര്യമില്ലെന്നേ..വര്‍ക്ക് ചെയ്യുന്ന ഒരു തല മതിയായിരുന്നു. എന്നാലും വിട്ടുകൊടുക്കുന്നതെങ്ങിനെ?

ആത്മഗതം - കണ്ടകശ്ശനി - മെര്‍കുഷിയോ

കണ്ടകശ്ശനി ആഞ്ഞു പിടിച്ചുണ്ടാക്കിക്കൊണ്ടുവന്ന 10.19 കോടി എവിടെപ്പോയി എന്ന പോസ്റ്റിലെ പ്രാഥമികമായ ഒരു തെറ്റ് മരത്തലയന്‍ ചൂണ്ടിക്കാണിച്ചതേ ഉള്ളൂ. കുറെക്കാലം മുന്‍പ് അങ്ങ് കാനഡായില്‍ നിന്നും വന്ന തുകയുടെ കണക്കെടുക്കുമ്പോള്‍ എന്ന് വന്നു എങ്കില്‍ ആ ദിവസങ്ങളിലെ എക്സ്ചേഞ്ച് റേറ്റ് ആയിരിക്കണം എടുക്കേണ്ടത് എന്ന നിസ്സാരകാര്യം- ഒരു തലയും അതിനകത്തിത്തിരി ആള്‍ താമസവും ഉള്ളവര്‍ക്ക് മനസ്സിലാകുന്ന കാര്യം- ചൂണ്ടിക്കാണിച്ചതേ ഉള്ളൂ. കണ്ടകശ്ശനിയുടെ കണക്ക് ഏതൊക്കെ രീതിയില്‍ തെറ്റാകുന്നുവെന്നും, അത് എങ്ങനെ നിലവിലെ മാധ്യമസമ്പ്രദായങ്ങളുമായി പൊരുത്തപ്പെടുന്നു എന്നും, അതിന്റെ പിന്നിലെ രാഷ്ടീയം എന്ത് എന്നും ചൂണ്ടിക്കാണിച്ചതേ ഉള്ളൂ. അന്തസ്സുള്ളവര്‍ തങ്ങള്‍ക്ക് പറ്റിയ തെറ്റ് സമ്മതിച്ച് മറുപോസ്റ്റിടുകയോ കുറഞ്ഞപക്ഷം മിണ്ടാതിരിക്കുകയോ ചെയ്യുമായിരുന്നു. പക്ഷെ, ദശശിരസ്സിന്റെ കനം കൊണ്ടു നടക്കുന്നവര്‍ക്ക് അത് വയ്യല്ലോ. കമന്റിട്ടവരെയും, മറുപോസ്റ്റിട്ടവരെയും തല(റ) നിലവാരത്തില്‍ പുലഭ്യം പറഞ്ഞുകൊണ്ട് അവര്‍ വീണ്ടും വന്നിരിക്കുന്നു.

10.19 കോടി രൂപ എവിടെപ്പോയി എന്ന് ചോദിക്കുവാന്‍ അവര്‍ തന്നെ ഉപയോഗിച്ച എക്സ്ചേഞ്ച് തരികിട ഉപേക്ഷിച്ച് വീണ്ടും കനേഡിയന്‍ ഡോളറിന്റെ സുഖശീതളിമയിലേക്ക് അവര്‍ പോയത് കിട്ടിയ അടി തുടച്ചു കൊണ്ടാണെന്ന് അറിയുവാന്‍ അതിവിശകലന പാടവമൊന്നും ആവശ്യമില്ല. മുന്‍പ് പറഞ്ഞ പോലെ ഒരു തലയും അതിനകത്ത് ഇത്തിരി ആള്‍ താമസവും മതി. കട്ട കാശാണെന്ന് കണ്ടകശ്ശനി വെറുതെ പറഞ്ഞാല്‍ “ശരി തന്നെ അങ്ങുന്നേ, അങ്ങുന്ന് മഹാന്‍” എന്ന് പറഞ്ഞ് വായ പൊത്തി, ഓച്ഛാനിച്ച് വായനക്കാരന്‍ പോകുമെന്ന് കരുതിയെങ്കില്‍ അവര്‍ ജീവിക്കുന്നത് ഈ കാലഘട്ടത്തിലല്ലെന്ന് പറയേണ്ടി വരും.

ലാവലിന്റെ സൈറ്റില്‍ കാണുന്ന കനേഡിയന്‍ ഡോളറിലുള്ള തുകയും, സി.എ. ജി റിപ്പോര്‍ട്ടിലെ തുക ഇന്ത്യന്‍ രൂപയില്‍ നിന്ന് കനേഡിയന്‍ ഡോളറിലേക്ക് 1999 ജനുവരി ഒന്നിലെ എക്സ്ചേഞ്ച് റേറ്റ് പ്രകാരം “കാല്‍ക്കുലേറ്ററുകളെടുത്തു കണക്ക് കൂട്ടി വിഷമിക്കാതെ” കണ്‍‌വെര്‍ട്ട് ചെയ്തപ്പോള്‍ കിട്ടിയ തുകയും തമ്മിലുള്ള വ്യത്യാസമായ 1201364 കനേഡിയന്‍ ഡോളര്‍ എവിടെ എന്ന വളിച്ച ചോദ്യവുമായി ഉരുളലിന്റെ പുത്തന്‍ രീതികള്‍ പരിശീലിക്കുകയാണ് മെര്‍കുഷിയോ. കമ്പിളി ആണെന്ന് പറഞ്ഞു കൊണ്ടുവന്ന സാധനം അതല്ലെന്ന് തെളിയുമ്പോള്‍ പുതപ്പാണെന്ന് പറയുന്ന കലാപരിപാടി.

എന്നാലും കാര്യമൊന്നുമില്ല. സി.എ.ജി 8.98 കോടിയെ കിട്ടിയുള്ളൂ എന്ന് പറയുമ്പോഴും സി.ബി.ഐ ക്ക് സംശയമൊന്നുമില്ല 12.5 കോടി രൂപ കിട്ടിയിട്ടുണ്ടെന്ന്. ലാവലിന്‍ സംഘടിപ്പിച്ചു നല്‍കാമെന്ന് പറഞ്ഞ തുകയില്‍ നിന്ന് ഈ തുക കുറച്ചാണ് സി.ബി.ഐ കേസ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത് എന്ന് പത്രങ്ങളായ പത്രങ്ങള്‍ പറയുന്നു. വന്ന തുക വന്നില്ലെന്ന് പറയും എന്നല്ലാതെ വരാത്ത തുക വന്നെന്ന് പറഞ്ഞ് പിണറായി വിജയനെ രക്ഷിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കില്ല എന്നതിനാല്‍ 12.5 കോടി വന്നു എന്നു തന്നെ കരുതാം. കിരണ്‍ തോമസിന്റെ ഈ പോസ്റ്റില്‍ സി.ബി.ഐ നല്‍കിയ കുറ്റപത്രം എന്ന പേരില്‍ സമകാലിക മലയാളം പ്രസിദ്ധീകരിച്ച സംഭവത്തില്‍ ഇങ്ങനെ കാണുന്നു..

...തല്‍ഫലമായി ഏകദേശം 12 കോടി രൂപ മാത്രമേ മലബാര്‍ കാന്‍സര്‍ സെന്ററിന്റെ നിര്‍മ്മാണത്തിന് എസ്.എന്‍.സി ലാവലിന്‍ ഒരു ടെക്നിക്കാലിയ കണ്‍സള്‍ട്ടന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ചെന്നൈ വഴി ചിലവിട്ടിട്ടുള്ളൂ.......”

ഇന്ന് മാധ്യമങ്ങളില്‍ വന്ന കണക്കനുസരിച്ചും 12.5 കോടി രൂപ വന്നു എന്ന് സി.ബി.ഐ പറഞ്ഞതായി കാണുന്നുണ്ട്. അതായത് മെര്‍കുഷിയോയുടെ 1201364 കനേഡിയന്‍ ഡോളര്‍ എവിടെ എന്ന ചോദ്യത്തിനു അര്‍ത്ഥമില്ലെന്നര്‍ത്ഥം. ഈ തുകയെ പൈസ വന്ന സമയത്തെ എക്സ്ചേഞ്ച് റേറ്റ് കൊണ്ട് ഗുണിച്ച് 8.98 കോടിയുടെ കൂടെ ചേര്‍ത്താല്‍ 12 കോടിയോടടുത്ത തുക കിട്ടും. വിശദീകരിക്കേണ്ടാത്ത വിധം ലളിതമാണ് ഈ കണക്ക്.

രണ്ടാമത്തെ പോസ്റ്റും പൊളിഞ്ഞെങ്കിലും മെര്‍കുഷിയോ നിരാശപ്പെടേണ്ട കാര്യമൊന്നുമില്ല. അഞ്ചോ, ആറോ, പത്തോ കോടി എവിടെ എന്ന് ചോദിക്കുന്നതിനേക്കാള്‍ നല്ലത് ഇന്നത്തെ മാധമങ്ങളില്‍ കാണുന്ന വലിയ തുകയെ കനേഡിയന്‍ ഡോളറിലേക്ക് മാറ്റി, കേസ് തെളിയുന്ന ദിവസത്തെ എക്സ്ചേഞ്ച് റേറ്റ് പാഴൂരിലോ മറ്റോ ചെന്ന് കണ്ടു പിടിച്ച് ഗുണിച്ച് 543.2843215 കോടിയുടെ അഴിമതി എന്നോ കാക്കത്തൊള്ളായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റൊമ്പത് കോടി രൂപ തൊണ്ണൂറ്റി ഒന്‍പത് പൈസയുടെ അഴിമതി എന്നോ ഒക്കെ തലക്കെട്ടിട്ട് മറ്റൊരു പോസ്റ്റ് ഇടുന്നതാണ്. ഗുഡ് വര്‍ക്ക് എന്ന് താഴെ എഴുതി കമന്റിടാന്‍ ആളെ ഒരുക്കി നിര്‍ത്താന്‍ മറക്കരുത് എന്നു മാത്രം.

കട്ടിലിനെ സംബന്ധിച്ച കണക്കുകള്‍ ഭാവന വിടരുന്നതനുസരിച്ച് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം.

ടെക്നിക്കാലിയയുടെ സൈറ്റില്‍ പ്രോജക്ട്സ്/ഹോസ്പിറ്റല്‍ എന്ന ഭാഗത്ത് ഇങ്ങനെ കാണുന്നു

Malabar Cancer Centre at Thalassery for Kerala Government aided by CIDA and coordinated by SNC Lavalin Inc., Canada - 275 bed Cancer center and Staff Housing unit.

link

ഇതവരുടെ പ്രോജക്ടാണ് എന്നതിലപ്പുറം ഇത്ര കിടക്കകളുള്ള ആശുപത്രി പണിതെന്നോ, പണിത് തീര്‍ത്തെന്നോ മറ്റോ ഇതിനര്‍ത്ഥമില്ല. ആംഗലേയ പരിജ്ഞാനം കമ്മിയായതിനാല്‍ തെറ്റ് ചൂണ്ടിക്കാണിച്ചാല്‍ തിരുത്താന്‍ തയ്യാര്‍. സര്‍ക്കാര്‍ ഓര്‍ഡര്‍ അനുസരിച്ച് പണിതീരുമ്പോള്‍ 270 കിടക്കകളുള്ള ആശുപത്രിയാണ് വിഭാവന ചെയ്തിരിക്കുന്നത് എന്ന് ആദ്യപോസ്റ്റിലെ കമന്റില്‍ കിരണ്‍ തോമസ് സൂചിപ്പിച്ചിരിക്കെ ഇതില്‍ വസ്തുതാപരമായി തെറ്റുണ്ടോ എന്ന് സമയം ഉള്ളവര്‍ക്ക് തര്‍ക്കിച്ച് ഒരു തീരുമാനത്തിലെത്താവുന്നതാണ്. എന്തായാലും കാക്കത്തൊള്ളായിരം കോടി രൂപയുടെ അഴിമതിപ്പോസ്റ്റ് വരാനിരിക്കെ, ഈ കട്ടിലിന്റെ കാര്യത്തില്‍ തര്‍ക്കിക്കുന്നത് ആനയെ വിട്ട് കടുകിനെ പിടിക്കുന്നതായിപ്പോകും. ഒരു മരത്തല മാത്രം ഉള്ളവനു പത്തു തലയുള്ളവന്റെ ഒപ്പം പിടിക്കുക ക്ഷിപ്രസാധ്യവുമല്ലല്ലോ. ഷെമിക്കുക. ലാവലിനില്‍ നിന്ന് തുക വരാതായത് ആരു വൈദ്യുതി മന്ത്രി ആയിരിക്കുമ്പോള്‍ എന്നതൊക്കെ മാരീചന്റെയും അങ്കിളിന്റെയും പോസ്റ്റുകളില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുമുണ്ട്. അതിവിടെ വിവരിക്കാന്‍ ഉദ്ദേശ്യം ഇല്ല.

എതിര്‍ കമന്റിട്ടവരെ വിശേഷിപ്പിക്കുവാന്‍ അവര്‍ ഉപയോഗിച്ച പദപ്രയോഗങ്ങള്‍ പോസ്റ്റിട്ടവര്‍ക്ക് തന്നെയായിരിക്കും കൂടുതല്‍ ചേരുക എന്ന് മാത്രം സൂചിപ്പിക്കുന്നു. തോല്‍ക്കുന്നതിലും ഒരന്തസ്സുണ്ട്. പക്ഷേ അത് എല്ലാവരും കാണിക്കണമെന്ന് വാശിപിടിക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ.

അങ്കിളിന്റെ മൂന്ന് പോസ്റ്റുകളിലും ആയിരത്തില്‍പ്പരം കമന്റുകളിലുമായി പരന്നു കിടക്കുന്ന ലാവലിന്‍ ചര്‍ച്ച വായിക്കുന്നതും, വര്‍ക്കേഴ്സ് ഫോറം, മാരീചന്‍, പി.എം.മനോജ് മുതലായ ബ്ലോഗുകളിലെ ലേഖനങ്ങള്‍ വായിക്കുന്നതും കണ്ടകശ്ശനിക്ക് ഗുണം ചെയ്യും. പണ്ടേ പൊളിഞ്ഞ കണക്കുകളും വാദങ്ങളും പുതിയതെന്ന മട്ടില്‍ അവതരിപ്പിച്ച് തുടരെത്തുടരെ നാണം കെടുന്നത് എതിര്‍പക്ഷക്കാരാണെങ്കില്‍പ്പോലും മരത്തലയനു സഹിക്കൂല...

അപ്പോ ശരി ...കാര്യങ്ങളൊക്കെ വിശദമായി മനസ്സിലാക്കി, സ്റ്റഫ് ഉള്ള എന്തെങ്കിലും വാദങ്ങളുമായി വരിക. സമയവും മൂഡും ഉണ്ടെങ്കില്‍, പോസ്റ്റ് മറുപടി അര്‍ഹിക്കുന്നുവെങ്കില്‍ മരത്തലയനും ഉണ്ടാവും അവിടെ.

ടില്‍ ദെന്‍, ഗുഡ് ബൈ..

Friday, June 12, 2009

ബ്രേക്കിംഗ് ന്യൂസുകള്‍ ബ്രേക്ക് ചെയ്യാതാകുമ്പോള്‍

BREAKING NEWS സി ബി ഐ നാര്‍ക്കോ-ടെസ്റ്റ് വഴി തെളിയിക്കുക: എവിടെ പോയി ലാവലിന്‍ കൊടുത്ത 10,18,76,826.71 രൂപാ (10.19 കോടി)? എന്ന തലക്കെട്ടോടെ ഒരു പോസ്റ്റ് കണ്ടാല്‍ ആരായാലും ഒന്ന് കണ്ണ് തള്ളി നോക്കി നിന്നു പോകും. ലാവലിന്‍ കേസിന്റെ ചരിത്രത്തിലാദ്യമായി അണപ്പൈ വരെ കണക്ക് കൂട്ടി കണ്ടുപിടിക്കുകയും അത് ആരു അടിച്ചു മാറ്റി എന്നു കണ്ടു പിടിക്കുവാന്‍ സി.ബി.ഐയെ ഒട്ടേറെ ലിങ്കുകള്‍ നല്‍കി വെല്ലുവിളിക്കുകയും ചെയ്യുമ്പോള്‍, പെറ്റ തള്ളവരെ ഞെട്ടിപ്പോകും.


മെര്‍കുഷിയോയുടെ പോസ്റ്റിലെ വാക്കുകള്‍ തന്നെ കടമെടുത്ത്, വളച്ചൊടിച്ചു എന്ന ആരോപണം കേള്‍പ്പിക്കാതെ നമുക്ക് തുടങ്ങാം. അവര്‍ പറയുന്നത് ഇങ്ങിനെ.

എത്ര തുക മലബാര്‍ കാന്‍സര്‍ സെന്ററിനു കൊടുത്തു എന്നു പറയുവാന്‍ ഏറ്റവും നല്ലതു ലാവലിന്‍ തന്നെയാണു. അവര്‍ ഈ വിഷയത്തെ പറ്റി ഇറക്കിയ വിശദീകരണക്കുറിപ്പു അനുസരിച്ചു അവര്‍ക്ക് സംഭരിക്കുവാന്‍ പറ്റിയതു 18 ലക്ഷം കനേഡിയന്‍ ഡോളറ് മാത്രമാണു. അതായതു 77,691,713.14 രൂപാ. ഇതു അവര്‍ക്ക് കൊടുത്തതു കനഡാ സര്‍ക്കാറിന്റെ കനേഡിയന്‍ ഇന്റര്‍നാഷണന്‍ ഡെവലപ്പ്മെന്റ് ഏജന്‍സിയാണു. ലിങ്ക് ഇവിടെ. ഇതിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ സൂക്ഷിക്കുക.

ഇതിനു പുറമെ ലാവലിന്‍ സ്വന്തം ആദായത്തില്‍നിന്നു 26.4 ലക്ഷം കനേഡിയന്‍ ഡോളര്‍ അഡ്വാന്‍സായി മലബാര്‍ കാന്‍സര്‍ സെന്ററിനു നല്‍കി. അതായതു 11,39,85,113.57 രൂപാ.

അങ്ങനെ മൊത്തം നല്‍കിയതു 19,16,76,826.71 രൂപാ. ചെന്നൈയിലെ ഇടനിലക്കരന്‍ ടെക്നിക്കാലിയയ്ക്ക് കിട്ടിയതായി കണ്ട്രോളര്‍ ആന്റ് ആഡിറ്റര്‍ ജനറല്‍ പറയുന്നതു 8.98 കോടി രൂപ.

ബാക്കി 10,18,76,826.71 രൂപാ എവിടെ പോയി? കാണാനില്ലേ 10.19 കോടി രൂപാ!“

മെര്‍കുഷിയോ അതീവ വിശകലന ബുദ്ധിയോടെ നടത്തുന്ന കണ്ടെത്തലുകള്‍, ആ പോസ്റ്റിലെ രാഷ്ട്രീയവും രാഷ്ടീയ വിശകലനവും, പരിഹാസവുമൊക്കെ മാറ്റി നിര്‍ത്തി പരിശോധിച്ചു നോക്കാം. മെര്‍കുഷിയോ 10,18,76,826.71 രൂപാ (10.19 കോടി) എന്ന തുകയില്‍ എങ്ങനെയായിരിക്കാം എത്തിയത് എന്നൊന്ന് കണക്ക് കൂട്ടി...

എല്ലാം ആദ്യേം പൂജ്യേം .....

ലാവലിനു സംഭരിക്കുവാന്‍ പറ്റിയ തുക =18 ലക്ഷം കനേഡിയന്‍ ഡോളര്‍

സ്വന്തം ആദായത്തില്‍ നിന്നും നല്‍കിയത് = 26.4 ലക്ഷം കനേഡിയന്‍ ഡോളര്‍

മൊത്തം തുക - 18+26.4 = 44.4 ലക്ഷം കനേഡിയന്‍ ഡോളര്‍

2009 ജൂണ്‍ ഒന്നിലെ എക്സ്ചേഞ്ച് റേറ്റ് - 1 കനേഡിയന്‍ ഡോളര്‍ = 43.1779 ഇന്ത്യന്‍ രൂപ (ലിങ്ക്)

ആ‍യതിനാല്‍ 44.4 ലക്ഷം കനേഡിയന്‍ ഡോളര്‍ = 4440000X43.1779 =19,17,09,876 രൂപ

ഇതില്‍ നിന്നും 8.98 കോടി രൂപ കുറച്ചാല്‍ കിട്ടുന്ന തുക 10,21,09,876 രൂപ അതായത് 10.21 കോടി രൂപ.

കണക്ക് കൃത്യം. വാങ്ങല്‍/വില്‍പ്പന വിലയില്‍ ചെറിയ വ്യത്യാസം ധനകാര്യ ഏജന്‍സികളുടെ നിരക്കില്‍ കാണും എന്നതിനാലാണ് കണക്കിലെ ചെറിയ വ്യത്യാസം. മെര്‍കുഷിയോ കണക്കു കൂട്ടാനെടുത്ത റേറ്റ് 43.17045647 ആണ്.

എന്നാലും എന്തോ ഒരു വശപ്പെശകില്ലേ കണക്കില്‍? ലാവലിന്‍ തുക നല്‍കിയത് ഇന്നോ ഇന്നലെയോ അതോ മിനിഞ്ഞാന്നോ? അത് കൃത്യമായി അറിയില്ല. എന്നിരുന്നാലും മെര്‍കുഷിയോ തന്നെ നല്‍കിയ സി.എ.ജി ലിങ്കില്‍ February 2001 വരെ ലഭിച്ച തുകയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.

1 ഫെബ്രുവരി 2001നായിരിക്കും തുക നല്‍കിയത് എന്ന് കരുതി കണക്ക് കൂട്ടാം

അന്നത്തെ റേറ്റ് 31.01737 (മുകളിലെ ലിങ്ക് ഉപയോഗിച്ചാല്‍ ഇത് കണ്ടെത്താം)

അപ്പോള്‍ ലഭിച്ചിരിക്കാവുന്ന തുക - 4440000X31.01737=13,77,17,122.80 രൂപ

ആ തീയതിക്കും പിന്നിലേക്ക് പോയാലും തുക കുറയുകയേ ഉള്ളൂ. സ്ഥിരമായി എക്സ്ചേഞ്ച് റേറ്റ് 40 രൂപ കടന്നത് 2006 ഏപ്രില്‍ 28 നാണ്. ലിങ്ക് (ഈ ലിങ്ക് ഉപയോഗിച്ച് ഇത് കണ്ടു പിടിക്കാം)

1999 ഏപ്രില്‍ 1ലെ റേറ്റ് 27.87845 അതനുസരിച്ചാല്‍ ലഭിച്ച തുക12,37,80,318 = ഏതാണ്ട് 12 കോടി

ഇത് മലബാര്‍ കാന്‍സര്‍ സെന്ററിനു ലഭിച്ചു എന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ള 12 കോടിയുമായി ഒത്തുവരുന്ന തുകയാണ്. “ആ 12 കോടി ഇതാ ഇവിടെ” എന്ന പോസ്റ്റില്‍ ഈ തുക എങ്ങനെയൊക്കെ വിനിയോഗിച്ചു എന്നതിന്റെ ചില വിശദീകരണങ്ങളും ഉണ്ട്.

2001 ഫെബ്രുവരി വരെ കനേഡിയന്‍ ഡോളറില്‍ നല്‍കിയ തുകയ്ക്ക് 2009 ജൂണ്‍ 1ലെ കൂടിയ എക്സ്ചേഞ്ച് റേറ്റ് വെച്ച് കണക്കുണ്ടാക്കുകയും അതിലൂടെ എത്രയൊക്കെയോ തുക ആരൊക്കെയോ അടിച്ചു മാറ്റി എന്ന ആരോപണം ഉന്നയിക്കുകയും ചെയ്യുന്ന ഈ മെര്‍കുഷിയോ പോസ്റ്റ്, ലാവലിന്‍ വിഷയത്തില്‍ ഏതൊക്കെ രീതിയില്‍ കാര്യങ്ങള്‍ വളച്ചൊടിക്കപ്പെടുന്നു എന്നതിനൊരൊന്നാം തരം ഉദാഹരണമാണ്. കണക്കുകള്‍ വിശദമായി പരിശോധിക്കാന്‍ മെനക്കെടാതെ, അതിന്റെ കൂടെ എഴുതിയ “കഥ” മാത്രം വായിച്ച് മുഴുവന്‍ വിശ്വസിക്കുകയും ചെയ്യുന്ന സാധാരണക്കാരന്‍ ഈ രീതിയിലൊക്കെയാണ് പറ്റിക്കപ്പെടുന്നത്. അത് കമലാ എന്റര്‍പ്രൈസസിനെക്കുറിച്ചുള്ള ബിനാമിക്കഥയായാലും, ടെക്നിക്കാലിയയെക്കുറിച്ചുള്ള ദുരൂഹത പടര്‍ത്തലായാലും.

ടെക്നിക്കാലിയയുടെ വെബ് സൈറ്റില്‍ മലബാര്‍ കാന്‍സര്‍ സെന്ററിലെ ബെഡ്ഡിന്റെ എണ്ണം 275 ആണെന്ന് പറഞ്ഞിരിക്കുന്നെന്നും എന്നാല്‍ ഹിന്ദുവിന്റെ കണക്ക് പ്രകാരം 65 ബെഡ്ഡേ ഉള്ളൂ എന്നും പറഞ്ഞ്, ആ സൈറ്റിന്റെ സ്ക്രീന്‍ ഷോട്ട് എടുത്തു വെക്കുവാന്‍ ആഹ്വാനം ചെയ്ത, “ടെക്‍നോളിയ(sic) അത്ര റെപ്യുട്ടട്ട് ആണോ“ എന്ന സംശയം ഉന്നയിക്കുകയും ചെയ്യുന്ന മെര്‍കുഷിയോവിന്റെ പോസ്റ്റിലെ കണക്കിലെ ഈ വമ്പന്‍ കുഴപ്പം എത്ര സ്ക്രീന്‍ ഷോട്ട് എടുത്ത് വെച്ചാലും തീരുമോ? റെപ്യൂട്ടേഷന്‍ ഒരു പരിക്കും ഇല്ലാതെ നിലനില്‍ക്കുമോ?

സി.ബി.ഐയേക്കാല്‍ വലിയ സി.ബി.ഐ ചമഞ്ഞ് എവിടെയൊക്കെയോ എന്തൊക്കെയോ ചീഞ്ഞു നാറുന്നു എന്ന ദുരൂഹത നിലനിര്‍ത്തുവാന്‍ വിവിധ രീതികളില്‍ ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് തങ്ങളുടെ ഭാവനയ്ക്കും ബുദ്ധിവികാസത്തിനും യോജിച്ച രീതിയില്‍ മാധ്യമങ്ങള്‍ നടത്തുന്ന അനാലിസിസുകളുടെയും കഥമെനയലിന്റെയും വഴിക്ക് തന്നെ ബൂലോഗത്തെ അനാലിസിസുകളില്‍ ചിലതും എന്നത് നിരാശാജനകം തന്നെ.

പോസ്റ്റിട്ടവരേക്കാള്‍ ആവേശത്തോടെ പോസ്റ്റിനു താഴെ വീണ ഒരു കമന്റു കൂടി ഇട്ടില്ലെങ്കില്‍ ചിത്രം പൂര്‍ണ്ണമാവുകയില്ല.

അതിങ്ങനെ.

ഗുപ്തന്‍ June 12, 2009 12:36 PM

Good work :) All this Pinarai episode was blown out of proportion both by the media and by group conflicts in the party. The attention has turned away from huge financial mis-management to one single person.

I am not convinced that Pinarai is innocent: even if he is having a minimal role in this affair he could be only reaping what he sowed. But this extra attention on the political side is turning the attention away from some more serious issues.

പോസ്റ്റില്‍ എന്തെഴുതി എന്നതല്ല ആര്‍ക്കെതിരെ എഴുതി എന്നതാണ് Good work ആകാനുള്ള minimal യോഗ്യത. ഇതും ലാവലിന്‍ വിഷയം തല്പരകക്ഷികള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിന്റെ നല്ലൊരു സ്പെസിമന്‍ തന്നെ.