Saturday, March 28, 2009

നല്ല നമസ്‌ക്കാരങ്ങള്‍

തരൂര്‍ജിയെ തെറ്റിദ്ധരിച്ചതില്‍ മാപ്പ്. ജി ഇത്ര ഡീസന്റായിരുന്നെന്നും സമയം കിട്ടാത്തതിനാല്‍ ആ ഡീസന്‍സി പുറത്ത് കാണിക്കാതിരുന്നതാണെന്നും അറിഞ്ഞില്ലായിരുന്നു. 21 കോടിയുടെ സ്വത്തോടെ കേരളത്തിലെ ഏറ്റവും ധനികനായ സ്ഥാനാര്‍ഥി എന്ന പട്ടം നേടിയ ജിയെ തെറ്റിദ്ധരിച്ചത് എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ.

ഇസ്രായേല്‍ ഗാ‍സയില്‍ ബോംബിട്ട് സ്ത്രീകളെയും കുട്ടികളെയും കൊന്നു കളഞ്ഞപ്പോള്‍ ജിയ്ക്കു കൈ തരിച്ചതാണ്. ഒരു ലേഖനമങ്ങ് കാച്ചാന്‍. തെറ്റിദ്ധരിക്കണ്ട. ഇസ്രായേലിനെ അഭിനന്ദിച്ചുകൊണ്ടല്ല, മറിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും പേരില്‍ കണ്ണീര്‍ പൊഴിച്ചുകൊണ്ട്. പക്ഷെ എന്ത് ചെയ്യാന്‍? ഇങ്ങനെ ഒരു ലേഖനം വരും എന്ന് മുന്‍‌കൂട്ടി അറിഞ്ഞ ടൈംസ് ഓഫ് ഇന്ത്യ, അണ്ണന്റെ കോളമങ്ങ് നിര്‍ത്തിക്കളഞ്ഞു. കോളം പോയ വെഷമത്തില്‍(ലത് പോയ അണ്ണാന്റെ വെഷമം ചില്ലറയാണോ?) സ്ത്രീകളുടെയും കുട്ടികളുടെയും പേരില്‍ കണ്ണീര്‍ പൊഴിക്കുന്ന കാര്യമങ്ങ് മറന്നുപോയി. അതുമാത്രമോ സ്വന്തമായി വെബ് സൈറ്റും ബ്ലോഗും ഉള്ളതും കൂടി മറന്നുപോയി. ഇല്ലേല്‍ കാണാരുന്നു അണ്ണന്റെ ലേഖനം വായിച്ച് ഇസ്രായേല്‍ “നിങ്ങടെ പാലസ്തീനെ നിങ്ങളെടുത്തോളിന്‍” എന്നു നിലവിളിച്ച് കൊണ്ട് ഓടുന്നത്. ജസ്റ്റ് മിസ്‌ഡ് ഇറ്റ്..പാലസ്തീന്‍‌കാര്‍ക്ക് യോഗമില്ലെന്ന് പറഞ്ഞാല്‍ മതിയല്ലോ.

ഇസ്രായേലേ..ധൈര്യമുണ്ടെങ്കില്‍ ലോകസഭാ തെരഞ്ഞെടുപ്പ് തീരുന്നതിനു മുന്‍പ് നീ ഒരു ബോംബിട്ട് നോക്ക്...അപ്പോ കാണാം അണ്ണന്റെ പ്രതികരണശേഷിയുടെ സമസ്തസൌന്ദര്യവും ശക്തിയും.

*

പണ്ടിതുപോലിമ്പമാര്‍ന്ന മട്ടില്‍ ഒരു ബുദ്ധിജീവിയും പറഞ്ഞിരുന്നു. അടിയന്തിരാവസ്ഥക്കെതിരെ പ്രതികരിക്കാനായി ഓങ്ങി എഴുന്നേറ്റ് വന്നപ്പോഴേക്കും ഇന്ദിരാജി (ജി വിട്ടുള്ള കളിയില്ല) അടിയന്തിരാവസ്ഥ പിന്‍‌വലിച്ചു കളഞ്ഞെന്ന്. അഹങ്കാരമല്ലേ ഇന്ദിരാജി കാണിച്ചത്? അങ്ങിനെ മറ്റുള്ളവരുടെ ബുദ്ധിമുട്ട് കണക്കിലെടുക്കാതെ അടിയന്തിരാവസ്ഥ പിന്‍‌വലിക്കാമോ? പിന്‍‌വലിച്ചപ്പോള്‍ എന്ത് പറ്റി? ഗംഗയെ തലയില്‍ ധരിച്ചിരിക്കുന്ന ഈ ബുജി അടിയന്തിരാവസ്ഥക്കാലത്ത് സ്വന്തം ലാവണത്തില്‍ സര്‍ക്കാരിന്റെ ശമ്പളവും പറ്റി, വിനീതവിധേയദാസനായി ഇരിക്കാന്‍ പറഞ്ഞപ്പോള്‍ കിടന്നവനായി, സുസുഖം വാണിരുന്നു എന്ന ചീത്തപ്പേരു മാത്രം കിട്ടി. പ്രതികരിക്കാനോങ്ങി വന്നിട്ടും പ്രതികരിക്കാന്‍ പറ്റാതെ പോയ ദുരന്ത കഥ ആരെങ്കിലും അറിഞ്ഞോ?

ഇനിയുമൊരു അടിയന്തിരാവസ്ഥ വന്നാല്‍ റ്റൈമിലു പ്രതികരിക്കാന്‍ ഓങ്ങിയിരിക്കുകയാണ് ഇപ്പോള്‍.

പണ്ടാരം ഒരെണ്ണം വരുന്നുമില്ല.

*

കോണ്‍ഗ്രസ് അണ്ണന്മാരുടെ പ്രകടനപത്രിക ഉണ്ടാക്കുന്നവരെ സമ്മതിക്കണം. ചിരിച്ച് ചിരിച്ച് മണ്ണ് കപ്പിപ്പോകും. മൂന്നാം മുന്നണിയെന്ന മതനിരപേക്ഷ ബദല്‍ വന്നാല്‍ അതിനു നേതൃത്വം നല്‍കുന്നത് ഇടതുപക്ഷമായതുകൊണ്ട് ബി.ജെ.പി വളരും എന്നാണവര്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. പത്രിക തയ്യാറാക്കാനും നൂലുകെട്ടിയിറക്കുകയാണോ ആളുകളെ? അവരീ ദുനിയാവിലൊന്നുമല്ലേ ജീവിക്കുന്നത്? ഇടതു പക്ഷത്തിനു സ്വാധീനമുള്ള ഒറ്റ സംസ്ഥാനത്തും ഭാജപായ്ക്ക് ഒരു അസംബ്ലി സീറ്റു പോലും സ്വന്തമായി ജയിക്കാനൊത്തിട്ടില്ല. പിന്നല്ലെ പാര്‍ലിമെന്റ്. കോണ്‍ഗ്രസ് അണ്ണന്മാര്‍ ഒരു കാലത്ത് കുത്തകയാക്കി വെച്ചിരുന്ന വടക്കന്‍ സംസ്ഥാനങ്ങളിലെ കാര്യമോ? പൊടിപോലുമില്ല കണ്ടുപിടിയ്ക്കാന്‍ എന്ന അവസ്ഥയിലല്ലേ കാൺഗ്രസ്സ് ? ‘അസാധുവിനോട് തൊടുത്തുമരിച്ച കോണ്‍ഗ്രസ്സുകാരാ ’ എന്ന് വിളിച്ചാല്‍ നിരവധിപ്പേര്‍ കൈപൊക്കുന്ന അവസ്ഥയല്ലേ? ഹല്ലേ..എന്നാലും തമാശിക്കുന്നതിനൊരു കുറവുമില്ല.

*
ഒരു സര്‍ക്കാരിനുള്ള പിന്തുണ പിന്‍‌വലിക്കുന്നതിന്റെ കാരണങ്ങള്‍ വിശകലനം ചെയ്താല്‍, പിന്തുണ പിന്‍‌വലിച്ച കക്ഷി എത്രമാത്രം സീരിയസ് ആയാണ് ജനങ്ങളുടെ പ്രശ്നങ്ങളെ സമീപിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ പറ്റുമോ? അവരുടെ രാഷ്ട്രീയബോധം മനസ്സിലാക്കാന്‍ പറ്റുമോ?

1989ല്‍ രൂപം കൊണ്ട വി.പി.സിങ്ങ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍‌വലിക്കപ്പെട്ടത് എന്തിനായിരുന്നുവെന്ന് ഓര്‍മ്മയുണ്ടോ? ഏത് ജനകീയപ്രശ്നത്തിന്റെ പേരിലായിരുന്നുവെന്ന് ഓര്‍മ്മയുണ്ടോ? ഏത് ജനവിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ചാണെന്ന്? ഏത് രാഷ്ട്രവിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ചാണെന്ന്? ഏത് രാജ്യസ്നേഹത്താല്‍ പ്രചോദിതരായെന്ന്?

ഈ വാക്കുകളൊന്നും ആ സമയത്ത് കേട്ട ഓര്‍മയില്ലല്ലേ?..ഉണ്ടാവില്ല ...കാരണം ഇത്ര കട്ടികൂടിയ വിഷയങ്ങളൊന്നും അതിലില്ലായിരുന്നു.

ഉണ്ടായിരുന്നത് ഒരേ ഒരു വിഷയമായിരുന്നു. രഥം. അദ്വാനിജിയുടെ രഥത്തിന്മേലുള്ള ഓട്ടം ചുവപ്പ് സിഗ്നല്‍ കാട്ടി തടഞ്ഞതിനാണ് പിന്തുണ പിന്‍‌വലിക്കപ്പെട്ടത്.

ആണവകരാര്‍ രാഷ്ട്രവിരുദ്ധവും, ഇന്ത്യയുടെ പരമാധികാരം അടിയറവെയ്ക്കുന്നതും, ചേരീചേരാനയത്തെ തുരങ്കം വെയ്ക്കുന്നതും, ഏറ്റവും കുറഞ്ഞത് രാഷ്‌ട്രത്തിന് നഷ്ടക്കച്ചവടവും ആയതിനാല്‍ യു.പി.എ ക്കുള്ള പിന്തുണ പിന്‍‌വലിച്ച ഇടതുപക്ഷ നടപടിയെ കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ എതിര്‍ക്കുന്നതിന്റെ ആവേശം കണ്ടപ്പോള്‍ ഓര്‍ത്തുപോയതാണേ..

ആണ്ടവരഥവും ആണവബസ്സും...രസമുണ്ട് പറയാന്‍.

*

ഒരു കക്ഷിയോ വ്യക്തിയോ ശരിക്കും വര്‍ഗീയവാദിയാകുന്നത് എപ്പോഴാണ്?

വര്‍ഗീയവിഷം തുപ്പുന്ന പ്രത്യയശാസ്ത്രവും, വാക്കുകളും കൊണ്ട് നടക്കുമ്പോള്‍? രാഷ്ട്രീയലാഭത്തിനായി മന്ദിരങ്ങള്‍ തകര്‍ക്കുമ്പോള്‍?(അത് തടയുന്നതിനു പകരം കിടന്നുറങ്ങുമ്പോള്‍?) കൂട്ടക്കൊലകള്‍ നടത്തുമ്പോള്‍? വംശീയ ഉന്മൂ‍ലനത്തെ ന്യായീകരിക്കുമ്പോള്‍? മതാധിഷ്ഠിതമായി ഓരോ വിഷയത്തിലും ഇടപെടുമ്പോള്‍? സെക്യുലര്‍ ഫാബ്രിക്കിന്റെ പള്ളക്കിട്ട് കുത്തുമ്പോള്‍?

ഇങ്ങനെ തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കില്‍ തെറ്റിദ്ധാരണ മാറ്റുവാന്‍ നിങ്ങള്‍ ചെന്നിത്തലയ്ക്കും, ടി.എം.ജെക്കബിനും ഉമ്മഞ്ചാണ്ടിക്കും പഠിയ്ക്കണം. അവര്‍ പറഞ്ഞു തരും ഇതൊന്നുമല്ല വര്‍ഗീയതയെ അളക്കാനുള്ള കോലെന്ന്.

തങ്ങളുടെ പഴയകാല നിലപാടുകള്‍ ഉപേക്ഷിച്ച്, ഈ സംഘടകളില്‍ നിന്നൊക്കെ അകന്ന് ആരൊക്കെ മുഖ്യധാരയിലെക്ക് വരികയും ഇടതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നുവോ അവരാണ് യഥാര്‍ത്ഥ വര്‍ഗീയ കക്ഷികള്‍. അവരുടെ ഭൂതകാലമാണ് അവരുടെ വര്‍ത്തമാനകാല നിലപാടുകളെക്കാള്‍ പ്രധാനം. ഭാവിയില്‍ അവര്‍ ഭൂതകാലത്തിലേക്ക് മടങ്ങിയാല്‍ നിങ്ങ എന്നാ ചെയ്യും എന്നതാണ് പ്രധാനപ്രശ്നം. ജനപക്ഷവും പി.ഡി.പിയും ഒന്നാം തരം ഉദാഹരണങ്ങള്‍. മറിച്ച്, കോലീബി മിട്ടായി ഉണ്ടാക്കാനുപകരിക്കുന്നവരൊക്കെ നിഷ്കളങ്ക പരബ്രഹ്മങ്ങള്‍.

ഇടതുമുന്നണിയില്‍ വര്‍ഗീയകുറുമുന്നണി എന്നൊക്കെ പറയുന്ന ജേക്കബ്ബിന്റെയും ചെന്നിത്തലയുടെയും ചാണ്ടിയുടെയും ഉളുപ്പില്ലായ്മക്ക് ഒരു നല്ല നമസ്കാരം പറയാം.

*
“ഈ തെരഞ്ഞെടുപ്പില്‍ ബിജെപി വോട്ടുകച്ചവടം നടത്തുമോയെന്ന് പ്രവചിക്കാനാകില്ല. . താന്‍ ജ്യോത്സ്യനല്ല. അതിനാല്‍ ഇതേപ്പറ്റിയൊന്നും പറയാനില്ല. താന്‍ പാര്‍ടി സംസ്ഥാന പ്രസിഡന്റായിരുന്നപ്പോള്‍ ബിജെപി വോട്ട് വിറ്റിട്ടില്ല. വാങ്ങിയിട്ടുമില്ല. പിന്നീടുണ്ടായത് അറിയില്ല”

ഒ രാജഗോപാല്‍

അറിയുന്നവര്‍ പലരും പുറത്ത് നിരന്നിരിക്കുമ്പോള്‍ രാജേട്ടന്‍ വെറുതെ തൊണ്ടയിലെ വെള്ളം വറ്റിക്കേണ്ട കാര്യമില്ല.

*

‘തീവ്രവാദത്തിന്റെ അകമ്പടി’ ഇത്രയെളുപ്പത്തില്‍ ചീറ്റിപ്പോകുമെന്ന് മാധ്യമങ്ങളുണ്ടോ കരുതി.

വടകര മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി സതീദേവി നാമനിര്‍ദേശപ്പത്രിക സമര്‍പ്പിക്കുമ്പോള്‍ പങ്കെടുത്ത 'തീവ്രവാദി' പിഡിപി സംസ്ഥാന കൌൺസില്‍ അംഗം നൌഷാദിനെക്കുറിച്ച് എന്തൊക്കെ എഴുതിപ്പിടിപ്പിച്ചു. ആഭ്യന്തരമന്ത്രിക്കൊപ്പം ക്രിമിനല്‍ വന്നു, നിന്നു തൊഴുതു മടങ്ങി. അവസാനം പവനായി ശവമായി.

ആരുടെയൊക്കെ കൂടെ ഈ തീവ്രവാദി സൌഹൃദം പങ്കിടുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നത്. ചില്ലറക്കാരല്ല സൌഹൃദക്കാര്‍. കേന്ദ്രമന്ത്രി വയലാര്‍ രവി, മുസ്ളിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീര്‍, കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ സി അബു.

ഇവര്‍ സൌഹൃദം പങ്കിടുന്ന കാലഘട്ടം ഏതെന്നും, അപ്പോള്‍ ആരൊക്കെ എന്തെന്നുമൊക്കെ ചിന്തിച്ചാല്‍ കാര്യങ്ങളൊക്കെ ഒന്നു കൂടി വ്യക്തമാകും.

*

കഴിഞ്ഞ പോസ്റ്റില്‍ from post to pillar എന്ന മട്ടില്‍ മദനി-ലാവലിന്‍ ഷട്ടില്‍ അടിച്ചുകൊണ്ടിരിക്കുകയാണ് യു.പി.എ(?), എന്‍.ഡി.എ(?) വണ്ടികളെന്നും അവര്‍ക്ക് നയങ്ങളെക്കുറിച്ച് ഒന്നും സംസാരിക്കാനില്ലെന്നും എഴുതിയതില്‍ ഒരു തിരുത്തുണ്ട്. നയങ്ങളെക്കുറിച്ച് സംസാരിക്കാനില്ല എന്നതിനു പകരമായി സംസാരിച്ചാല്‍ ജനം മാംസപിണ്ഡത്തില്‍ കൈവെക്കും എന്ന് തിരുത്തി വായിക്കുക.

*

പ്ലാച്ചിമട, മയിലമ്മ, ജനകീയപ്രതിരോധം, കൊക്കക്കോള, പെപ്സി, മനുഷ്യാവകാശം എന്നൊക്കെ നാഴികയ്ക്ക് നാല്പതുവട്ടം ഉരുവിടുകയും അതിരുവല്‍ക്കരിക്കപ്പെടുന്ന മാനവികതയ്ക്കു വേണ്ടി സംസാരിക്കുന്നു എന്നവകാശപ്പെടുകയും ചെയ്യുന്ന മാധ്യമപ്പുലികള്‍ കൊക്കക്കോളയുടെ വക്താവായ ഒരാള്‍ സ്ഥാനാര്‍ഥിയായി നില്‍ക്കുമ്പോള്‍ സ്വാഭാവികമായും അതിനെതിരാവുമെന്ന് ന്യായമായും പ്രതീക്ഷിക്കും. കൊക്കക്കോളാഭിമുഖ്യ പ്രസ്താവന കാണുമ്പോള്‍ പ്രതികരിക്കുമെന്നും പ്രതീക്ഷിക്കും. ബ്ലോഗില്‍ എത്രയോ പോസ്റ്റുകളില്‍ ആ സ്ഥാനാര്‍ത്ഥിയുടെ ഇസ്രായേല്‍, കൊക്കക്കോള കണക്ഷന്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍, വിമര്‍ശിക്കപ്പെടുമ്പോള്‍ തന്റെ ബ്ലോഗിലൂടെ( അതിൽ കൂടുതലൊന്നും പ്രതീക്ഷിക്കണ്ട...) ഒരു ചെറിയ പിന്തുണയെങ്കിലും ബ്ലോഗര്‍മാര്‍ക്ക് പ്രഖ്യാപിക്കും എന്നു കരുതും. ഇല്ലേ?

അതൊന്നും ചെയ്തില്ല എന്നത് പോട്ടെ. പക്ഷെ, കുറെക്കാലം വെയിറ്റ് ചെയ്ത്, ആരോ തരൂര്‍ അനുകൂല പോസ്റ്റ് ഇട്ട ഉടന്‍ അതും പൊക്കിപ്പിടിച്ച് “ശശി തരൂര്‍: ബൂലോഗം രണ്ട് തട്ടിൽ ” എന്നൊരു പോസ്റ്റ് കൂടി ഇട്ടാലോ? തന്റെ യഥാര്‍ത്ഥ ആഭിമുഖ്യം ആരോടാണെന്നത് വ്യക്തമാകുന്നു എന്ന് മനസ്സിലാക്കാനെങ്കിലും ഇവര്‍ക്ക് കഴിയില്ലേ?

“ശശി തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ചുള്ള എന്റെ അഭിപ്രായം എന്താണെന്ന് ഏതാനും ദിവസം മുമ്പ് ഒരു വാരികയുടെ പ്രതിനിധി അന്വേഷിക്കുകയുണ്ടായി. തിരുവനന്തപുരം പോലെയുള്ള ഒരു മണ്ഡലത്തിന് പറ്റിയ സ്ഥാനാര്‍ത്ഥിയാണ് അദ്ദേഹമെന്ന് ഞാന്‍ പറഞ്ഞു. കാരണം പാര്‍ട്ടിക്കും മുന്നണിക്കും പുറത്തുനിന്ന് പിന്തുണ നേടാന്‍ അദ്ദേഹത്തിന്റെ പശ്ചാത്തലം സഹായകമാകും. എന്നാല്‍ ഈ സാഹചര്യം പ്രയോജനപ്പെടുത്താന്‍ അദ്ദേഹത്തിനു കഴിയുമോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്.”

എന്നൊക്കെ എഴുതിപ്പിടിപ്പിക്കുക കൂടി ചെയ്താല്‍‍? ഒരിടത്തുപോലും തന്റെതായ തരൂര്‍ വിമര്‍ശനം ഇല്ലെന്ന് വന്നാല്‍?

മൊത്തത്തില്‍ നമുക്കിത്തരക്കാരെ ഭാസ്കരേട്ടന്മാര്‍ എന്നു വിളിക്കാം അല്ലേ? ബൂലോഗത്ത് പ്രത്യേകിച്ച് ആരും പിന്തുണയ്ക്കാത്ത, മിക്കവാറും പേര്‍ എതിരായ തരൂരിനനുകൂലമായി ഒരു തട്ടുണ്ടാക്കിക്കൊടുക്കുന്ന രക്ഷാപ്രവര്‍ത്തനത്തിനു ഒരു നല്ല നമസ്കാരവും പറയാം അല്ലേ?

5 comments:

  1. പ്ലാച്ചിമട, മയിലമ്മ, ജനകീയപ്രതിരോധം, കൊക്കക്കോള, പെപ്സി, മനുഷ്യാവകാശം എന്നൊക്കെ നാഴികയ്ക്ക് നാല്പതുവട്ടം ഉരുവിടുകയും അതിരുവല്‍ക്കരിക്കപ്പെടുന്ന മാനവികതയ്ക്കു വേണ്ടി സംസാരിക്കുന്നു എന്നവകാശപ്പെടുകയും ചെയ്യുന്ന മാധ്യമപ്പുലികള്‍ കൊക്കക്കോളയുടെ വക്താവായ ഒരാള്‍ സ്ഥാനാര്‍ഥിയായി നില്‍ക്കുമ്പോള്‍ സ്വാഭാവികമായും അതിനെതിരാവുമെന്ന് ന്യായമായും പ്രതീക്ഷിക്കും. കൊക്കക്കോളാഭിമുഖ്യ പ്രസ്താവന കാണുമ്പോള്‍ പ്രതികരിക്കുമെന്നും പ്രതീക്ഷിക്കും. ബ്ലോഗില്‍ എത്രയോ പോസ്റ്റുകളില്‍ ആ സ്ഥാനാര്‍ത്ഥിയുടെ ഇസ്രായേല്‍, കൊക്കക്കോള കണക്ഷന്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍, വിമര്‍ശിക്കപ്പെടുമ്പോള്‍ തന്റെ ബ്ലോഗിലൂടെ( അതിൽ കൂടുതലൊന്നും പ്രതീക്ഷിക്കണ്ട...) ഒരു ചെറിയ പിന്തുണയെങ്കിലും ബ്ലോഗര്‍മാര്‍ക്ക് പ്രഖ്യാപിക്കും എന്നു കരുതും. ഇല്ലേ?

    അതൊന്നും ചെയ്തില്ല എന്നത് പോട്ടെ. പക്ഷെ, കുറെക്കാലം വെയിറ്റ് ചെയ്ത്, ആരോ തരൂര്‍ അനുകൂല പോസ്റ്റ് ഇട്ട ഉടന്‍ അതും പൊക്കിപ്പിടിച്ച് “ശശി തരൂര്‍: ബൂലോഗം രണ്ട് തട്ടിൽ ” എന്നൊരു പോസ്റ്റ് കൂടി ഇട്ടാലോ? തന്റെ യഥാര്‍ത്ഥ ആഭിമുഖ്യം ആരോടാണെന്നത് വ്യക്തമാകുന്നു എന്ന് മനസ്സിലാക്കാനെങ്കിലും ഇവര്‍ക്ക് കഴിയില്ലേ?

    “ശശി തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ചുള്ള എന്റെ അഭിപ്രായം എന്താണെന്ന് ഏതാനും ദിവസം മുമ്പ് ഒരു വാരികയുടെ പ്രതിനിധി അന്വേഷിക്കുകയുണ്ടായി. തിരുവനന്തപുരം പോലെയുള്ള ഒരു മണ്ഡലത്തിന് പറ്റിയ സ്ഥാനാര്‍ത്ഥിയാണ് അദ്ദേഹമെന്ന് ഞാന്‍ പറഞ്ഞു. കാരണം പാര്‍ട്ടിക്കും മുന്നണിക്കും പുറത്തുനിന്ന് പിന്തുണ നേടാന്‍ അദ്ദേഹത്തിന്റെ പശ്ചാത്തലം സഹായകമാകും. എന്നാല്‍ ഈ സാഹചര്യം പ്രയോജനപ്പെടുത്താന്‍ അദ്ദേഹത്തിനു കഴിയുമോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്.”

    എന്നൊക്കെ എഴുതിപ്പിടിപ്പിക്കുക കൂടി ചെയ്താല്‍‍? ഒരിടത്തുപോലും തന്റെതായ തരൂര്‍ വിമര്‍ശനം ഇല്ലെന്ന് വന്നാല്‍?

    മൊത്തത്തില്‍ നമുക്കിത്തരക്കാരെ ഭാസ്കരേട്ടന്മാര്‍ എന്നു വിളിക്കാം അല്ലേ? ബൂലോഗത്ത് പ്രത്യേകിച്ച് ആരും പിന്തുണയ്ക്കാത്ത, മിക്കവാറും പേര്‍ എതിരായ തരൂരിനനുകൂലമായി ഒരു തട്ടുണ്ടാക്കിക്കൊടുക്കുന്ന രക്ഷാപ്രവര്‍ത്തനത്തിനു ഒരു നല്ല നമസ്കാരവും പറയാം അല്ലേ?

    ReplyDelete
  2. ഇത്രയ്ക്കു പക്ഷപാതം നല്ലതല്ല

    ReplyDelete
  3. പക്ഷമുള്ളതിനാൽ തന്നെ പക്ഷപാതം
    :)

    ReplyDelete
  4. മാധ്യമശിങ്കങ്ങള്‍ക്ക് ആദര്‍ശക്കഴപ്പുകളുടെ കന്നിമാസമാണിത്... സംഗതികള്‍ തപ്പിയെടുത്ത് ഇങ്ങനെ നിരത്തിയത് നന്നായി ബ്ലോഗിലെങ്കിലും നാലാള് ഈ ഉണ്ടച്ചുരുട്ടുകളെ കണ്ടെടുക്കുന്നുണ്ടല്ലോ. സന്തോഷം :))

    ReplyDelete
  5. പാക്കരണ്ണന്റെ നമ്പറുകള്‍ ഇങ്ങനെ തുറന്നുകാട്ടല്ലേ...

    ReplyDelete